മാനസയെ കൊല്ലാന്‍ രാഖിലിന് തോക്ക് നല്‍കിയതാര്? കോതമംഗലത്ത് വെടിയേറ്റ് മരിച്ച ഡോ. മാനസയെ കൊല്ലാന്‍ പ്രതി കൊലപാതകത്തിന് ഉപയോഗിച്ച 7.62 എം എം റൈഫിള്‍ ആണെന്ന് കണ്ടെത്തിയ പോലീസ് ഇതെവിടെന്ന് കിട്ടി എന്ന അന്വേഷണത്തിലേക്ക്....

കോതമംഗലത്ത് വെടിയേറ്റ് മരിച്ച ഡോ. മാനസയെ കൊല്ലാന്‍ പ്രതി കൊലപാതകത്തിന് ഉപയോഗിച്ച 7.62 എം എം റൈഫിള്‍ ആണെന്ന് കണ്ടെത്തിയ പോലീസ് ഇതെവിടെന്ന് കിട്ടി എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍.
സാധാരണ ഗതിയില്‍ 7.62 എം എം തോക്ക് കിട്ടാന്‍ വിഷമമാണ്. സ്വയം രക്ഷക്കും കൊലപാതകത്തിനും ഏറ്റവും യോജിച്ച തോക്കാണിത്.ഉന്നം പിഴക്കില്ലെന്ന കാര്യത്തിലും ഉറപ്പാണ്. മനോഹരമായ ഡിസൈനാണ് ഇത്തരം തോക്കുകള്‍ക്കുള്ളത്. ഓപ്പറേറ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ് എന്നതാവാം ഇത്തരമൊരു തോക്ക് പ്രതി ഉപയോഗിക്കാന്‍ കാരണം.
തോക്ക് സംഘടിപ്പിക്കാനുള്ള വൈദഗ്ദ്ധ്യമൊന്നും പ്രതിക്കില്ലെന്ന് പോലീസ് മനസിലാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ തോക്ക് എവിടെ നിന്നും കിട്ടി എന്താണ് പോലീസിന് അറിയേണ്ടത്. തോക്ക് വാങ്ങാനുള്ള സാമ്പത്തിക ശേഷി രാഖിലിനില്ല.
അങ്ങനെയാണെങ്കില്‍ തോക്ക് വാങ്ങി നല്‍കാന്‍ രഖിലിനെ ആരെങ്കിലും സഹായിച്ചോ എന്നാണ് പോലീസിനറിയേണ്ടത് .അതോ തോക്ക് എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ എന്നും കണ്ടെത്തണം.ഇത് ഒരു ഭാരിച്ച ജോലിയാണെന്നാണ് ഉന്നത പോലീസുദ്യോഗസ്ഥര്‍ പറയുന്നത് .ഏതായാലും വരും ദിവസങ്ങളില്‍ അവര്‍ ഇത് കണ്ടെത്തും.'
ഒരാളെ വെടി വച്ചുകൊല്ലാന്‍ തീരുമാനിച്ച പ്രതിയുടെ മാനസികാവസ്ഥയും പോലീസ് പരിശോധിക്കുന്നുണ്ട്. അത്രമാത്രം വിരോധമില്ലെങ്കില്‍ ഒരാള്‍ ഇത്തരത്തില്‍ ചെയ്യില്ല.പ്രണയം പകയിലേക്ക് വഴിമാറിയെന്നാണ് പോലീസ് കരുതുന്നത്. പക എന്ന വാക്ക് തന്നെ അനുചിതമാണ്. കൊല്ലുന്നതിലൂടെ തന്റെ വൈരാഗ്യമെല്ലാം മാനസയുടെ മേല്‍ ഇറക്കി വയ്ക്കുകയാണ് പ്രതി ചെയ്തത് .
അതേ സമയം കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രാഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിള്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്രൂരമായ കൊലപാതകത്തിന്റെ നടുക്കത്തിലാണ് കണ്ണൂരിലെ നാറാത്ത്, മേലൂര്‍ ഗ്രാമങ്ങള്‍. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട മാനസയും രഖിലും അടുത്ത സുഹൃത്തുക്കളായെങ്കിലും വൈകാതെ അകലുകയായിരുന്നു. രാഖില്‍ പിന്നീടും ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതോടെ പൊലീസ് ഇടപെട്ടാണ് കഴിഞ്ഞമാസം പ്രശ്‌നങ്ങള്‍ തീര്‍ത്തത്.
വൈകുന്നേരം ആറ്മണിയോടെയാണ് മകള്‍ കൊല്ലപ്പെട്ട വിവരം അച്ഛന്‍ മാധവനോടും അമ്മ സബീനയോടും വളപട്ടണം ഇന്‍സ്‌പെക്ടര്‍ പറഞ്ഞത്. മാതാപിതാക്കള്‍ അലമുറയിട്ട് കരഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ കോതമംഗലത്തേക്ക് തിരിച്ചു. മാനസയുടെ വീടായ നാറാത്തും രഖിലിന്റെ വീടായ മേലൂരും തമ്മില്‍ 25 കിലോമീറ്റര്‍ ദൂരമുണ്ട്.
ഇന്‍സ്റ്റഗ്രാമിലൂലെ പരിചയപ്പെട്ട ഇരുവരും പിന്നീട് അടുപ്പത്തിലായി. ബന്ധം ഉലഞ്ഞ ശേഷവും രഖില്‍ പ്രശ്‌നങ്ങളുണ്ടാക്കി തുടങ്ങി. ഇതോടെ മാനസ അച്ഛനോട് വിവരങ്ങള്‍ പറഞ്ഞു. കുടുംബം കണ്ണൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പിപി സദാനന്ദന് പരാതി നല്‍കി. ഇരു കുടുംബങ്ങളെയും പൊലീസ് വിളിപ്പിച്ചു. കേസെടുക്കേണ്ടെന്നും ഇനി പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും രഖിലില്‍ നിന്ന് ഉറപ്പ് കിട്ടിയാല്‍ മതിയെന്നാണ് മാനസയുടെ കുടുംബം ആവശ്യപ്പെട്ടത്. രാഖില്‍ സമ്മതിച്ചതോടെ ഇവര്‍ രമ്യതയില്‍ പിരിഞ്ഞു. മേലൂരില്‍ ചെമ്മീന്‍ കൃഷി ചെയ്യുന്ന കുടുംബമാണ് രാഖിലിന്റെത്. ഇന്റീയില്‍ ഡിസൈന്‍ ചെയ്യുന്ന ഇയാള്‍ക്ക് നാട്ടില്‍ അധികം ബന്ധങ്ങളില്ല.
"
https://www.facebook.com/Malayalivartha























