സ്വർണ്ണക്കടത്തിൽ ജലീലിന്റെയും സർക്കാരിന്റേയും ബന്ധം? പൊളിച്ചടുക്കി സുമിത് കുമാർ... നല്ല ഉഗ്രൻ പണി തന്നെ...സ്വർണ്ണക്കടത്തിൽ ജലീലിന്റെയും സർക്കാരിന്റേയും ബന്ധം? പൊളിച്ചടുക്കി സുമിത് കുമാർ... നല്ല ഉഗ്രൻ പണി തന്നെ...

വളരെ ശക്തമായ നിലപാടുകളോട് കൂടി ചെറുത്തു നിന്ന ഒരു ഓഫീസറായിരുന്നു കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാർ, അതിനാൽ തന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റം കേസിലെ പ്രതികൾക്ക് രക്ഷപെടാനുള്ള രു പഴുതായി അവർ ഉപയോഗിക്കുമോ എന്നുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഈയൊരവസരത്തിൽ അദ്ദേഹം അന്ന് ഉറപ്പ് നൽകിയിരുന്ന ഒരു കാര്യമുണ്ടായിരുന്നു.
അതായത്, കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ഉടനടി സമർപ്പിക്കാനുള്ള എല്ലാ സഹായവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും അതിനു വേണ്ടി ഏതറ്റം വരെയും പോകാൻ താൻ തയ്യാറാണെന്നും. അതിൽ അദ്ദേഹം അദ്ദഹത്തിൻരെ കഴിവിന്റെ പരാമാവധി പ്രയോജനപ്പെടുത്തി എന്നു വേണം പറയാൻ.
എന്നാലിപ്പോൾ അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തലിലൂടെ നിരവധി വിവാദങ്ങൾക്ക് തിരി തെളിക്കുകയാണ്.
ഡോളര്‍ കടത്ത് കേസില്‍ കെ.ടി.ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. എന്നാല്‍ ചില നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് ജലീലിന് ബന്ധമുണ്ടായിരുന്നതെന്നും സുമിത് കുമാര്‍ പറഞ്ഞു. കേസുമായി ബന്ധമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടു. ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോളര്‍ കേസ് എന്ന് നമ്മള്‍ വിളിക്കുന്നത് ഒരു കേസല്ല, നിരവധി കേസുകളുണ്ടെന്നും സുമിത് കുമാര്‍ ചൂണ്ടിക്കാട്ടി. അത് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഓരോ ഭാഗം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുകൂടാതെ, സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇടപെടലുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. തന്റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല. താന്‍ മാത്രമാണ് സ്ഥലം മാറിപ്പോകുന്നത്, തന്റെ ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെ ഉണ്ട്. സംസ്ഥാനത്തിനെതിരേ കേന്ദ്രം കസ്റ്റംസിനെ ഉപയോഗിക്കുന്നു എന്നത് അസംബന്ധമാണ്. കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണം വിഡ്ഢിത്തമാണെന്നും സുമിത് കുമാര്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചില ഇടപെടലുകള്‍, സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി എന്ന് സുമിത് കുമാര്‍ പറഞ്ഞു. എന്നാല്‍ ഏത് ഭാഗത്തുനിന്നാണ് ഇടപെടല്‍ ഉണ്ടായതെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. ഭരിക്കുന്ന പാര്‍ട്ടിയെന്നോ മറ്റ് ആരെങ്കിലുമെന്നോ പറയുന്നില്ല. പക്ഷേ അത്തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായി. അത് എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകുന്നതാണെന്നും താന്‍ നിയമത്തിന്റെ വഴിക്കാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതൊടൊപ്പം കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ജുഡീഷ്യല്‍ അന്വേഷണം എന്നത് വിഡ്ഢിത്തമാണ്. സര്‍ക്കാരിനെതിരേ താനൊരു കമ്മീഷനെ വെച്ചാല്‍ എങ്ങനെയിരിക്കും? സര്‍ക്കാര്‍ ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് സര്‍ക്കാരിനെ മോശക്കാരാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തേക്കുറിച്ചുള്ള ചോദ്യത്തിന് അത് അസംബന്ധമാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. നിയമപരമായ വഴിക്കാണ് കസ്റ്റംസ് പോകുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. വിദേശത്തേക്ക് കടന്ന ആളുകളുടെ കാര്യത്തില്‍ മന്ത്രാലയം ചര്‍ച്ച നടത്തുകയാണ്. ഡോളര്‍ കടത്ത് കേസില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ട്രാന്‍സ്ഫര്‍ വാങ്ങി സ്ഥലം വിടും മുന്‍പ് തന്നെ നയതന്ത്ര ബാഗേജു വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അടിയന്തരമായി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു എന്നുള്ള വാർത്തകളായിരുന്നു മുൻപ് പുറത്ത് വന്നിരുന്നത്. കേസന്വേഷണ ചുമതലയുള്ള സൂപ്രണ്ട് ഇക്കാര്യത്തില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനു മുന്നേ തന്നെ ഇതിൽ പഴുതടച്ച് കൊണ്ടുള്ള കുറ്റപത്രം സമർപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തിലുള്ള സ്ഥലംമാറ്റ തീരുമാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ അതൃപ്തി പുകയുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കം നടത്തിയത്.
https://www.facebook.com/Malayalivartha
























