അമ്മയുടെ രഹസ്യക്കാരന്റെ കണ്ണിലുടക്കിയത് 13 വയസ്സുകാരി: പീഡിപ്പിക്കാൻ ഒത്താശ ചെയ്തതും സ്വന്തം അമ്മ: ഒടുവിൽ രഹസ്യക്കാരനെയും അമ്മയെയും പോലീസ് കുടുക്കിയത് ഇങ്ങനെ

മകളെ പിച്ചിച്ചീന്താൻ കാമവെറിയന്മാർക്ക് അമ്മ കൂട്ടുനിന്ന സംഭവത്തിൽ രണ്ടു പേരെ കൂടെ പൊക്കിയെടുത്തു പോലീസ്. ആറന്മുളയിലായിരുന്നു അമ്മയുടെ പൂർണ്ണ ഒത്താശയോടെ 13 വയസ്സ്ക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയെ പീഡനത്തിനിരയാക്കിയ കായംകുളം സ്വദേശി ഷിബിൻ,
കടയ്ക്കാവൂർ സ്വദേശി മുഹമ്മദ് ഷിറാസ് എന്നിവരെയാണ് പോലീസ് ശനിയാഴ്ച പിടികൂടിയത്. കേസിൽ കുട്ടിയുടെ അമ്മയെ കഴിഞ്ഞ ദിവസം പോലീസ് തൂക്കി എടുത്തിരുന്നു. കിടങ്ങന്നൂർ സ്വദേശിനിയാണ് ദുഷ്ടയായ അമ്മ. കുട്ടിയുടെ അമ്മയും കായംകുളം സ്വദേശിയായ ഷിബിനും തമ്മിൽ അടുപ്പമുണ്ടായിരുന്നു .
ഈ പരിചയത്തിന്റെ പേരിൽ ഷിബിൻ ഇടയ്ക്കിടെ ആറന്മുളയിലെ യുവതിയുടെ വീട്ടിൽ എത്തുകയുണ്ടായി . ഇതിനിടയിൽ എപ്പോഴോ 13 വയസ്സുള്ള പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു . തുടർന്ന് പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ അമ്മ ഇതിന് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തു.
കഴിഞ്ഞ ബുധനാഴ്ച ഷിബിൻ ആറന്മുളയിലെത്തി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു . വിവാഹത്തിന് മുമ്പ് തന്റെ മാതാവിനെ കാണാനെന്ന് പറഞ്ഞാണ് ഷിബിൻ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ട് പോയത് .
കുട്ടിയുടെ അമ്മ തന്നെയായിരുന്നു ഇവർക്ക് പോകാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തത്. പക്ഷേ പെൺകുട്ടിയുമായി ഇയാൾ കടയ്ക്കാവൂരിലെ സുഹൃത്തായ ഷിറാസിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ശാരീരികപ്രയാസങ്ങൾക്ക് ഡോക്ടറെ കാണിക്കണമെന്ന തരത്തിലായിരുന്നു പെൺകുട്ടിയെ ഇവിടെയെത്തിച്ചത്. തുടർന്ന് ഷിറാസും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുണ്ടായി. തൊട്ടടുത്ത ദിവസം തന്നെ ഷിബിൻ പെൺകുട്ടിയെ ആറന്മുളയിൽ l തിരിച്ചു കൊണ്ടാക്കുകയും ചെയ്തു.
എന്നാൽ കുട്ടിയെ കാണാനില്ലെന്ന രണ്ടാനച്ഛന്റെ പരാതിയിലായിരുന്നു സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. എന്നാൽ കുട്ടി വീട്ടിൽ തിരിച്ചെത്തിയെന്നറിഞ്ഞതോടെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. അപ്പോഴായിരുന്ന പീഡനവിവരം അറിഞ്ഞത് . ഷിബിൻ നേരത്തെയും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകി.
കേസിൽ ഷിബിൻ ഒന്നാംപ്രതിയാണ്. പെൺകുട്ടിയുടെ അമ്മ രണ്ടാംപ്രതിയുമാണ്. മുഹമ്മദ് ഷിറാസാണ് മൂന്നാംപ്രതി. കായംകുളം സ്വദേശിയായ ഷിബിൻ നേരത്തെ പലപെൺകുട്ടിളെയും ഷിറാസിന് എത്തിച്ചുനൽകിയിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നു. ആറന്മുള സി.ഐ. പി.എം. ലിബിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്തായാലും അമ്മ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു എന്ന വാർത്ത വളരെയധികം ഞെട്ടിക്കുന്നതാണ്.
https://www.facebook.com/Malayalivartha























