Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

ചുവന്ന കാറിലെത്തിയ അങ്കിൾ കാറിൽ കയറ്റിക്കൊണ്ടു പോയി; ഹോട്ടലിൽ കൊണ്ടുപ്പോയി പൊറോട്ട വാങ്ങി നൽകി; ശേഷം കാറിനുള്ളിൽ വച്ച് ജ്യൂസ് കുടിക്കാൻ നൽകിയതോടെ മയങ്ങി വീണു; വൈകിട്ട് അഞ്ചു മണിയോടെ ഉണർന്നപ്പോൾ കണ്ട കാഴ്ച്ച! മണർകാട്ട് പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അടിമുടി ദുരൂഹത

03 AUGUST 2021 01:19 PM IST
മലയാളി വാര്‍ത്ത

മണർകാട് ജംഗ്ഷനിൽ നിൽക്കെ ചുവന്ന കാറിലെത്തിയ 'അങ്കിൽ' കാറിൽ കയറ്റിക്കൊണ്ടു പോയി പൊറോട്ടയും ചാറും വാങ്ങി നൽകി. ശേഷം കാറിനുള്ളിൽ വച്ച് ജ്യൂസ് കുടിക്കാൻ നൽകിയതോടെ താൻ മയങ്ങി വീണെന്നും പാമ്പാടിയിൽ പീഡനത്തിന് ഇരയായി ഗർഭിണിയായ പതിനാലുകാരിയുടെ മൊഴി.

മണർകാട് വച്ചു പീഡനത്തിന് ഇരയായി ഗർഭിണിയാകുകയും, അമിത രക്തസ്രാവത്തെ തുടർന്നു കുട്ടി മരിച്ചു പോകുകയും ചെയ്ത പതിനാലുകാരിയുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

സംഭവത്തെപ്പറ്റിയുള്ള കുട്ടിയുടെ മൊഴി ഇങ്ങനെ - തിരുവനന്തപുരം സ്വദേശിയായ മാതാവും, പതിനാലുകാരിയും, പന്ത്രണ്ടുകാരനായ സഹോദരനും പാമ്പാടിയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവ് അഞ്ചു വർഷം മുൻപ് മരിച്ചു പോയിരുന്നു.

ഇതേ തുടർന്നു മാതാവ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. കൊവിഡ് ലോക്ക് ഡൗണിലൂടെ പ്രതിസന്ധി ഉടലെടുത്തതോടെ അമ്മയുടെ ജോലി നഷ്ടമായി. തുടർന്ന്, പാമ്പാടിയിലെ ഒരു മീൻ കടയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.

 

 

പീഡനത്തിന് ഇരയായ പെൺകുട്ടിയും സഹോദരനും ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ച ശേഷം വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്. ഇതേ തുടർന്ന് കുട്ടികൾ ഇത്തരത്തിൽ സാധനങ്ങൾ വിൽക്കുന്നതിനായി പാമ്പാടിയിലെയും മണർകാട്ടെയും കടകളിലും സ്ഥാപനങ്ങളിലും പോകുന്നത് പതിവായിരുന്നു.

ഏപ്രിൽ 16 ന് പീഡനത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടി തനിച്ചാണ് സാധനങ്ങൾ വിൽക്കുന്നതിനായി മണർകാട് ഭാഗത്ത് എത്തിയത്. തുടർന്ന് പ്രദേശത്തെ കടകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി വിൽപ്പന നടത്തി.

വൈകിട്ട് മൂന്നു മണിയോടെ കുട്ടി വിൽപ്പന ഏതാണ്ട് പൂർത്തിയാക്കി. ഈ സമയം കയ്യിൽ ഒരു കരകൗശല വസ്തു മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മണർകാട്ടെ ഫെഡറൽ ബാങ്കിലും സാധനം വിറ്റ ശേഷം തിരികെ മടങ്ങാൻ ഒരുങ്ങുന്നതിനിടെ ഒരു ചുവന്ന കാർ മുന്നിൽ നിർത്തി.

കരകൗശല വസ്തു താൻ വാങ്ങാമെന്നും, പക്ഷേ കയ്യിൽ പണമില്ലെന്നും വീട്ടിലെത്തിയാൽ പണം നൽകാമെന്നും കാറിലെത്തിയ 'അങ്കിൾ' പറഞ്ഞു. കുറച്ചധികം നേരെ ഇയാൾ നിർബന്ധിച്ചതോടെ പെൺകുട്ടി കാറിൽ കയറി. മണർകാട്ടു നിന്നും നേരെ തിരുവഞ്ചൂർ ഭാഗത്തേയ്ക്കു കാർ ഓടിച്ചു പോയി.

തിരുവഞ്ചൂർ ഭാഗത്തു വച്ച് കാർ നിർത്തി ഒരു ഹോട്ടലിൽ കയറിയ ഇരുവരും ഭക്ഷണം കഴിച്ചു. ഇവിടെ നിന്നും തിരികെ എത്തുന്നതിനിടെ അങ്കിളിന്റെ കയ്യിൽ ചോക്ക്‌ലേറ്റും, മാംഗോ ജ്യൂസും ഉണ്ടായിരുന്നു.

ഈ ജ്യൂസും, ചോക്ലേറ്റും നൽകിയോടെ താൻ മയങ്ങിയതായി പെൺകുട്ടി പറയുന്നു. ഇതിനു ശേഷം വൈകിട്ട് അഞ്ചു മണിയോടെയാണ് പെൺകുട്ടി ഉണർന്നത്. ഈ സമയം കാർ മണർകാട് ബസ് സ്റ്റോപ്പിലെത്തിയിരുന്നു. തുടർന്ന് കാറിൽ നിന്നും ഇറങ്ങി ബസിൽ കയറി പാമ്പാടി ഭാഗത്തേയ്ക്കു പോയി.

പിറ്റേന്നു രാവിലെയാണ് വയറ്റിലും സ്വകാര്യ ഭാഗങ്ങളിലും അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് ഒരു മാസത്തിനു ശേഷം ഛർദിലും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും മരുന്ന് കഴിച്ച് മാറ്റിയെടുക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വീണ്ടും വയർവേദന എടുത്തു.

ഈ വയർ വേദനയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തി നടത്തിയ പരിശോധനയിലാണ് അമിതമായ ബ്ലീഡിംങ് കണ്ടെത്തിയതും, കുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞതും. തുടർന്നു കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് അയച്ചെങ്കിലും ഗർഭസ്ഥ ശിശു മരിച്ചിരുന്നു.

സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എൽ സജിമോന്റെ മേൽനോട്ടത്തിൽ പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത്, മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (5 hours ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (5 hours ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (6 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (6 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (6 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (6 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (7 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (9 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (9 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (10 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (10 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (10 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (11 hours ago)

Malayali Vartha Recommends