Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ....


  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം


കേരളത്തിൽ താപനിലയിൽ വൻ വർദ്ധനവ്.... മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...

'ശിവൻകുട്ടി തറ ഗുണ്ട!' മുഖ്യമന്ത്രി മറ്റൊരു ശിവൻ കുട്ടി... അടിച്ച് കസറി കെ.സുധാകരൻ... ഇടതൻമാർ തലയിൽ മുണ്ടിട്ടു...

05 AUGUST 2021 12:25 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് ഹൈക്കോടതി

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...

കുന്താപുരം താലൂക്ക് ഗാനിഗ സമാജത്തിന്റെ മുൻ പ്രസിഡന്റും പ്രശസ്ത പഞ്ചായത്ത് രാജ് പ്രവർത്തകനുമായ ശ്രീനിവാസ ഗാനിഗ വാഹനാപകടത്തിൽ മരിച്ചു..

എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം... എട്ടോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ....

കേരളത്തിൽ ഇപ്പോൾ മഹായുദ്ധമാണ് നടക്കുന്നത്. വടക്കൻ പാട്ടുകളിൽ കേട്ട പോലെ അടവും അഭ്യാസവും എടുത്ത് രാഷ്ട്രീയത്തിൽ വെട്ടി പയറ്റുകയാണ് ഇപ്പോൾ കേരളത്തിൽ ചെയ്യുന്നത്. കഴിഞ്ഞ സർക്കാരിൽ വേണ്ടത്ര പൊട്ടിത്തെറികൽ ഒന്നും ഉണ്ടായിരുന്നില്ല. നനഞ്ഞ പടക്കം പോലത്തെ പ്രതിപക്ഷമായിരുന്നു മുൻപത്തേത്. എന്നാൽ ബർണൻ കോളേജ് പിള്ളേർ നേർക്ക് നേർ എത്തിയപ്പോൾ മൊത്തത്തിൽ വെടിയും പുകയും മാത്രമാണ്.

കോളേജ് പിള്ളേരുടെ ഈവക അടി നമ്മൾ മലയാളികൾ നേരത്തേ കണ്ട് മാർക്കിട്ടതാണ്. രണ്ടും പേരും ഒന്നിനൊന്ന് മെച്ചം എന്നേ പറയാനുള്ളൂ. എന്നാലിപ്പോൾ അടുത്ത മുട്ടൻ വിവാദത്തിനും മത്സരത്തിനും തിരി കൊളുത്തിയിരിക്കുകയാണ് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ഇത്തവണ കടന്നാക്രമിച്ചത് കുറച്ച് കൂടിപ്പോയോ എന്ന ചോദ്യം തന്നെയാണ് പ്രതിപക്ഷ പാർട്ടികൾ പോലും പരസ്പരം ചോദിക്കുന്നത്. ഏറ് ആദ്യം കൊടുത്തത് ശിവൻകുട്ടിക്കാണ്. തൊട്ട് പിന്നാലെ എപ്പോഴത്തേയും പോലെ തന്റെ ശത്രുവായ മുഖ്യമന്ത്രിയിലേക്കും എത്തിയിട്ടുണ്ട്.

എന്തെന്നാൽ, കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ ഇപ്രാവശ്യം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അതിരുവിട്ട് വിമർശിച്ചു എന്ന് തന്നെയാണ് പറയുന്നത്. വിദ്യാഭ്യാസ മന്ത്രിയെ തറ ഗുണ്ടയെന്ന പ്രയോഗത്തോടെയാണ് കെ.സുധാകരൻ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മുൻപത്തെ പ്രവർത്തികൾ തന്നെയാണ് ഇതിനൊക്കെ ആധാരമായിട്ടുള്ളതും.

ഒരു തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായെന്നും മറ്റൊരു ശിവൻകുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാനാകുമെന്നുമാണ് കെ.സുധാകരൻ പറഞ്ഞത്. ഇതിലൂടെ പറഞ്ഞ് പറയാതെ മുഖ്യമന്ത്രിയേയും എന്താണ് അദ്ദേഹം വിശേഷിപ്പിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

നിയമസഭയിലെ കോലാഹലങ്ങൾ നമ്മൾ മലയാളികൾ വീട്ടിലിരുന്ന് തന്നെ തത്സമയം വീക്ഷിച്ചതാണ്. ഇതിന് പിന്നാലെയാണ് സുപ്രീകോടതി വിധിയും പുറത്ത് വന്നിട്ടുള്ളത്. കുറ്റം ചെയ്ത പ്രതികൾ നടപടിക്രമങ്ങൾ നേരിടണം എന്ന നിരീക്ഷണം തന്നെയാണ് കോടതി മുന്നോട്ട് വച്ചിരുന്നതും. ഇത് നമുക്ക് ഏവർക്കും അറിവുള്ള കാര്യവുമാണ്.

നിലവിൽ ശിവൻകുട്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ മണ്ഡലം തലത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ നേമം കമലേശ്വരം ഹാർബർ എൻജിനിയറിങ് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്ന വേളയിൽ ആയിരുന്നു സുധാകരൻ ഇത്തരത്തിലുള്ള ഗുരുതര ആക്രമണം നടത്തിയത്.

ഒരു തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായെന്നും മറ്റൊരു ശിവൻകുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാനാകുമെന്നും കെ.സുധാകരൻ ആക്ഷേപിച്ചു. 'പരിപാവനമായ നിയമസഭയ്ക്ക് അകത്ത് ഗുണ്ടായിസം കാട്ടി ഉടുമുണ്ട് പൊക്കി ആ നിയമസഭയിലെ സ്പീക്കർ ഇരിക്കുന്ന ചേംബർ മുഴുവൻ അടിച്ചുതകർത്ത ഒരു തറഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയാണ്.' എന്നാണ് കെ.സുധാകരൻ പറഞ്ഞു.

പുതിയ തലമുറയ്ക്ക് റോൾ മോഡൽ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവൻകുട്ടി ഇരിക്കുന്നതിനെ സാംസ്കാരിക കേരളത്തിന് ഉൾക്കൊള്ളാൻ കഴിയില്ല. ശിവൻകുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണെന്നും മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ല.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശിവൻകുട്ടി രാജിവെയ്ക്കുന്ന കീഴ്വഴക്കം ഉണ്ടായാൽ എസ്എൻസി ലാവ്നിൻ കേസിൽ സുപ്രീംകോടതിയിൽ നിന്നും പ്രതികൂല വിധിയുണ്ടായാൽ രാജിവെയ്ക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോൾ വി ശിവൻകുട്ടിയെ സംരക്ഷിക്കുന്നത്. ക്ഷമിക്കാൻ കഴിയാത്ത കുറ്റമെന്നാണ് നിയമസഭാ കയ്യാങ്കളിക്കേസിനെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. എന്നിട്ടും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണ്.

നേമത്തെ വോട്ടർമാർക്ക് പറ്റിയ കൈത്തെറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.നിയമസഭ തല്ലിത്തകർത്ത് താണ്ഡവമാടിയ തറഗുണ്ടയുടെ നിലവാരമാണ് വിദ്യാഭ്യാസമന്ത്രിയുടേത്. എംവി രാഘവന്റെ നാഭിക്ക് തൊഴിച്ചത് ഉൾപ്പെടെ നിയമസഭയിൽ ലജ്ജാകരമായ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്.

നാണവും മാനവുംകെട്ട അന്തസില്ലാത്ത എംഎൽഎമാരെ ചുമക്കുന്ന പാർട്ടിയാണ് സിപിഎം. സിപിഎം എംഎൽഎമാരുടെ ഭാഗത്ത് നിന്നും ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടായാൽ അത്ഭുതപ്പെടാനില്ല. ശിവൻകുട്ടിയുടെ രാജിക്കായുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പോർമുഖത്തിൽ പങ്കാളികളായി നേമത്തെ വോട്ടർമാർക്ക് പറ്റിയ കൈപ്പിഴ തിരുത്താൻ തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ ധർണ്ണ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശനായിരുന്നു ഉദ്ഘാടനം ചെയ്തത്. മന്ത്രിസ്ഥാനം രാജിവെച്ച് ശിവൻകുട്ടി വിചാരണ നേരിടണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. 'കോടിക്കണക്കിന് മലയാളികളുടെ മുന്നിൽവെച്ച് നിയമസഭയിൽ നടന്ന അതിക്രമത്തിലെ പ്രതികളായ അന്നത്തെ എംഎൽഎമാർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ഈ രാജ്യത്തെ ജനങ്ങൾക്ക് നിയമവാഴ്ചയിലുളള വിശ്വാസം നഷ്ടപ്പെടും.' എന്നും സതീശൻ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി കഴക്കൂട്ടത്തും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടിയൂർക്കാവിലും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ വിഴിഞ്ഞത്തും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എ എ അസീസ്, പി ജെ ജോസഫ്, സിപി ജോൺ ദേവരാജൻ, അനൂപ് ജേക്കബ്, മാണി സി കാപ്പൻ തുടങ്ങിയവർ വിവിധ ജില്ലകളിലെ പ്രതിഷേധ ധർണയിൽ പങ്കെടുത്തു.

140 നിയോജകമണ്ഡലങ്ങളിലെയും സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലായിരുന്നു യു.ഡി.എഫ്. ധർണ. ഇത്തരത്തിൽ കേളത്തിലുടനീളം വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് തിരികൊളുത്താൻ കാത്തിരിക്കുകയാണ് യുഡിഎഫ്. എന്തായാലും ഇത്തവണ കോൺഗ്രസ് ഇടതു പക്ഷത്തിന് ഏറ്റ എതിരാളി തന്നെയാണെന്ന് ഏകദേശം പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി  (3 minutes ago)

Andhra-Pradesh അന്വേഷണം പ്രഖ്യാപിച്ചു  (22 minutes ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് ഹൈക്കോടതി  (50 minutes ago)

ഇയാളാര് ഷാജഹാൻ ചക്രവർത്തിയോ? രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ; ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി; സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പ  (1 hour ago)

മണിപ്പൂരിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി...  (2 hours ago)

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...  (2 hours ago)

കുന്താപുരം താലൂക്ക് ഗാനിഗ സമാജത്തിന്റെ മുൻ പ്രസിഡന്റും പ്രശസ്ത പഞ്ചായത്ത് രാജ് പ്രവർത്തകനുമായ ശ്രീനിവാസ ഗാനിഗ വാഹനാപകടത്തിൽ മരിച്ചു..  (2 hours ago)

പുലിറ്റ്സർ ജേതാവായ എഴുത്തുകാരൻ ജോൺ ട്രേസി കിഡ്ഡർ അന്തരിച്ചു...  (2 hours ago)

ബ്രസീൽ-ഫ്രാൻസ് പോരാട്ടം രാത്രി ഒന്നരയ്ക്ക്  (2 hours ago)

എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം... എട്ടോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 480 രൂപയുടെ കുറവ്  (3 hours ago)

ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങൾക്ക് കാണാൻ കഴിയൂ; മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ടയോ; ആഞ്ഞടിച്ച് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പാരമ്പര്യവും പരിഷ്കാരവും ഒത്തുചേർന്ന ചടങ്ങുകളുടെ അകമ്പടിയോടെ സാറ മുലാലി കാന്റർബറി ആർച്ച്ബിഷപ്പായി അഭിഷിക്തയായി....  (3 hours ago)

എം.ഡി.എസ്’ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് മേയ് രണ്ടിന്  (3 hours ago)

Malayali Vartha Recommends