Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് മൂന്ന് വർഷം കഠിന തടവും 71 ലക്ഷം രൂപ പിഴയും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

മൂത്താപ്പ ഓൺ എയർ.... കുഞ്ഞാലിക്കുട്ടി വെളുപ്പിച്ചത് കോടികളുടെ കള്ളപ്പണം! തുറന്നടിച്ച് കെ. ടി. ജലീൽ... തങ്ങളെ തൂക്കി ഇഡിയും..

05 AUGUST 2021 12:27 AM IST
മലയാളി വാര്‍ത്ത

ബന്ധുനിയമന വിവാദത്തിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയ മുൻ മന്ത്രി കെ. ടി. ജലീലിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തികളെ പരിഹസിച്ചു കൊണ്ടാണ് പണിക്കർ ഇത്തരത്തിൽ രംഗത്ത് എത്തിയതും.

ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീൽ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയ സംഭവത്തിലാണ് ജലീലിനെ ശ്രീജിത്ത് പരിഹസിക്കുന്നത്. എന്റെ ബന്ധുവിന് യോഗ്യത കൂടിപ്പോയോ സെർ എന്നാണു അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റിലൂടെ പരിഹസിക്കുന്നത്. ഇതുകൂടാതെ #ഈന്തപ്പഴ_ഇക്കാക്ക’, എന്നും ശ്രീജിത്ത് പണിക്കർ കുറിച്ചിട്ടുണ്ടായിരുന്നു.

ഇത്തരത്തിൽ ആദ്യം രാജിയും പിന്നീട് അന്വേഷണവും ഒക്കെയായി ഒന്നിനു മേൽ ഓരോന്നായി തിരിച്ചടികൾ കിട്ടിക്കോണ്ടിരിക്കുകയായിരുന്നു കെ. ടി. ജലീലിന്. എന്നാലിപ്പോൾ ജലീലിന്റെ പുതിയൊരു നീക്കത്തിൽ ശരിക്കും പണി കിട്ടിയത് കുഞ്ഞാലിക്കുട്ടിക്കും മുസ്ലീം ലീഗിനുമാണ്. കാരണം വളരെ നിർണായകമായിട്ടുള്ള വെളിപ്പെടുത്തലും തെളിവുകളുമാണ് ഇപ്പോൾ ജലീൽ പുറത്ത് വിട്ടിട്ടുള്ളത്.

അന്നൊരു പണി കിട്ടിയപ്പോഴെ ജലീൽ മനസ്സിൽ ഉറപ്പിച്ചതായിരുന്നു തിരിച്ചൊരു മറുപണി കൊടുക്കണം എന്നത്. ഇപ്പോൾ അതിനുള്ള അവസരം ആയിട്ടു തന്നെയാണ് ജലീൽ കാണുന്നതും. അതായത്, മുസ്ലിം ലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണവുമായിട്ടായിരുന്നു കെ.ടി ജലീൽ നേരത്തേ രംഗത്ത് എത്തിയിരുന്നത്.

മുസ്ലിം ലീഗിന്റെ സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമായി പ്രവർത്തിച്ചതായിട്ടാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്. ആരാധനാലയങ്ങളുടെ മറവില്‍ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് ജലീല്‍ ആരോപിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയും മകൻ ആഷിഖും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്നും അതിലും അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നല്‍കുമെന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മകനു മലപ്പുറത്തു സഹകരണ ബാങ്കിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നു നിയമസഭയിൽ കെ.ടി.ജലീലിന്റെ ആരോപണം.

പണമുണ്ടെങ്കിൽ രേഖയുണ്ടെന്നും വേണമെങ്കിൽ സ്പീക്കർക്കു കാണിച്ചു തരാമെന്നും അതല്ലാതെ തെളിയിക്കാൻ ജലീലിനു മുന്നിൽ പോകില്ലെന്നും കു‍ഞ്ഞാലിക്കുട്ടിയുടെ മറുപടി. ‘‘കഴിഞ്ഞ 5 വർഷം നിങ്ങൾ എന്റെ പിന്നാലെയായിരുന്നു. ഇനി 5 വർഷം ഞാൻ നിങ്ങളുടെ പിന്നാലെയാണ്’’എന്നായിരുന്നു ജലീലിന്റെ വെല്ലുവിളി. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിലാണു ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മിൽ കൊമ്പു കോർത്തത്.

കോവിഡിനെ തുടർന്നു ജനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിൽ പിടിച്ചാണു ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞത്. സാധാരണക്കാരുടെ കയ്യിൽ പണമില്ലെങ്കിലും മലപ്പുറം ജില്ലയിലെ ചില സഹകരണ ബാങ്കുകളിൽ പല ഉന്നതരുടെയും മക്കളുടെ പേരിലും ബെനാമിയായും കള്ളപ്പണം ഉണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്നു ജലീൽ പറഞ്ഞു.

തന്റെ മകന്റെ പേരിലുള്ളത് എൻആർഐ അക്കൗണ്ട് ആണെന്നു കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. പണം വിദേശത്തു നിന്ന് അയച്ചതാണ്. മകന് അതിനുള്ള വകയുണ്ട്. ഒരു മാധ്യമത്തിലും വാർത്ത വരുത്താനാകാതെയാണു ജലീൽ അതുമായി സഭയിൽ വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എ.ആർ നഗർ സഹകരണ ബാങ്കിൽ 110 കോടിയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയെന്നു ജലീൽ പറഞ്ഞു. ഇതിൽ 7 കോടിയുടെ ഉടമസ്ഥർ രേഖകൾ ഹാജരാക്കി പണം തിരിച്ചെടുത്തു. ബാക്കി 103 കോടിയുടെ ഉടമകൾ ഇതുവരെ രേഖകൾ ഹാജരാക്കിയിട്ടില്ല. ആദായ നികുതി വകുപ്പിന്റെ പട്ടികയിലെ ആദ്യത്തെ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകനാണ്. പാലാരിവട്ടം പാലത്തിന്റെ കമ്മിഷൻ തുക മലപ്പുറത്തേക്ക് ഒഴുകിയെന്നു സംസാരമുണ്ട്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ പോലും ഇഡി മൊഴിയെടുക്കാൻ ചെന്നതു മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിലും ഉന്നയിക്കപ്പെട്ടു. തങ്ങളെ ഇങ്ങനെയൊരു കേസിലേക്കു വലിച്ചിഴച്ചതിന്റെ ഉത്തരവാദിത്തം ചില ലീഗ് നേതാക്കൾക്കാണെന്നും ജലീൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഇതുകൂടാതെ, പാണക്കാട് ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്ന് ഇ.ഡി നോട്ടീസിന്റെ രേഖകള്‍ പുറത്തുവിട്ടു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയില്‍ ചാടിച്ചതാണെന്നും ജലീൽ ആരോപിച്ചു.

സംസ്ഥാനത്ത് സഹകരണ ബാങ്കുകളെ യോജിപ്പിച്ച് കേരള ബാങ്ക് എന്ന ആശയം രൂപീകരിച്ചപ്പോള്‍ കേരളത്തിലെ ബാക്കിയുള്ള 13 ജില്ലകളും അതില്‍ ലയിച്ചു. എന്നാൽ മലപ്പുറം ജില്ല മാത്രം മാറി നിന്നുവെന്നും ഇത് കള്ളപ്പണ ഇടപാടിന്റെ തെളിവാണെന്നും ജലീൽ പറഞ്ഞു. ജില്ലയിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളും ഭരിക്കുന്നത് കോൺഗ്രസോ ലീഗോ ആണെന്നും ജലീൽ വ്യക്തമാക്കി.

അതേസമയം, കള്ളപ്പണ ഇടപാടിൽ മുസ്ലീം ലീഗ് സംസ്ഥാനപ്രസിഡന്റും നിവരവധി പള്ളികളുടെ ഖാസിയുമായ പാണക്കാട് സെയ്ദ് ഹൈദ്രാലി ഷിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ചന്ദ്രിക ദിനപത്രത്തിലെ 10 കോടിയുടെ കള്ളപ്പണ ഇടപാടിലാണ് ചോദ്യം ചെയ്യലുണ്ടായത്.

2020 ജൂലൈ 24 ന് എൻഫോഴ്സ് മെൻരിനുമുന്നിൽ ഹാജരാകണമെന്ന് നോട്ടീസ് നൽകി. മുസ്ലീം പ്രിന്റിംഗ് ആന്റ് പ്ബ്ലംഷിംഗ് ലിമിറ്റഡിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ എന്ന നിലിയിലാണ് തങ്ങളെ ചോദ്യം ചെയ്തത്.

രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല. എന്നാൽ മൂന്നാമത്ത തവണ പാണക്കാട് വീട്ടിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ എത്തി.

അവിടെ നിന്നും സ്വകാര്യ വാഹനത്തിലാണ് പാണക്കാട് എത്തിയത്. പാണക്കാട് തങ്ങൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ ആയിരുന്നു മൂന്നാമത്തെ തവണ ഇഡി വീട്ടിലേക്ക് എത്തിയത്. രാവിലെ 11 മുതൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ടുവരെ നീണ്ടുവെന്നും ആണ് വിവരം. ഇത് സംബന്ധിച്ച് രേഖകൾ കെ.ടി.ജലീൽ പുറത്തുവിട്ടു.

പാലാരിവട്ടം പാലത്തിന്റെ അഴിമിതി പണം അടക്കമുള്ള കള്ളപ്പണം ചന്ദ്രികയിൽ നിക്ഷേപിച്ചുവെന്നാണ് കേസ്. മുസ്ലീം ലീഗിന്റെ കീഴിലുള്ള അബ്ദുറഹാമാൻ നഗർ സഹകരണ ബാങ്കിൽ 110 കോടിയുടെ കള്ളപ്പണം കണ്ടെത്തിയതിലും അന്വേഷണം നേരിടുകയാണ്.

ഇതിൽ 3.5 കോടിയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാസിഖ് പാണ്ടിക്കാടിന്റെ പേരിലുള്ളതാണെന്നാണ് വിവരം. ഇവിടെ അക്കൗണ്ട് ഉള്ള 71 ആളുകളെ കണ്ടെത്താനായിട്ടില്ല. 3.5 കോടി ഇവരുടെ അക്കൗണ്ടുകളിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. ഈബാങ്കിൽ 600 കോടിയോളം രൂപയുടെ കള്ളപ്പണം ഉണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (11 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (17 minutes ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (24 minutes ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (41 minutes ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (54 minutes ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (1 hour ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (1 hour ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (1 hour ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (1 hour ago)

ഏപ്രിൽ ഒന്നിന് രാവിലെ 9ന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് ആരംഭിക്കും  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാമൂല്യനിർണയ തീയതികളിൽ മാറ്റം...  (2 hours ago)

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 29ന് കേരളത്തിലെത്തും  (2 hours ago)

ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് മൂന്ന് വർഷം കഠിന തടവും 71 ലക്ഷം രൂപ പിഴയും  (3 hours ago)

രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും...  (3 hours ago)

Malayali Vartha Recommends