Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് മൂന്ന് വർഷം കഠിന തടവും 71 ലക്ഷം രൂപ പിഴയും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

അമ്പരപ്പോടെ കേരളം... കെ.ടി. ജലീല്‍ അനുഭവിച്ച വേദനകള്‍ക്ക് പകരം വീട്ടുന്നു. ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രം വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി

05 AUGUST 2021 07:59 AM IST
മലയാളി വാര്‍ത്ത

മുന്‍ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചോദ്യം ചെയ്തപ്പോള്‍ ആഘോഷിച്ച കുഞ്ഞാലിക്കുട്ടിക്കും മുസ്ലീം ലീഗിനും വന്‍ ബ്രേക്ക് നല്‍കി ജലീല്‍.

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രം വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.

 

പത്രത്തിന്റെ ചെയര്‍മാനെന്ന നിലയിലാണിത് നോട്ട് നിരോധനകാലത്താണ് പത്രത്തിന്റെ മാനേജരായിരുന്ന ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. പാലാരിവട്ടം പാലം അഴിമതിയില്‍ നിന്നുള്‍പ്പെടെ ലഭിച്ച തുകയാണിതെന്നാണ് കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ പറയുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു.

ജൂലായ് 24 ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നോട്ടീസ് നല്‍കിയിരുന്നത്. ആരോഗ്യകാരണങ്ങള്‍ വിവരിച്ച് ഹാജരാകാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹൈദരലി തങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ്, കോഴിക്കോട്ടെത്തി ഇ.ഡി ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. 10 കോടി രൂപ പത്രത്തിന്റെ അക്കൗണ്ടില്‍ വന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് ഇ.ഡി ചോദിച്ചു. പണം വന്നതിനെക്കുറിച്ചും ഉറവിടം സംബന്ധിച്ചും തനിക്ക് വ്യക്തമായ അറിവില്ലെന്ന മറുപടിയാണ് തങ്ങള്‍ നല്‍കിയത്. പണം വന്നതില്‍ ഹൈദരലി തങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നല്ല, ചന്ദ്രികയുടെ സി.എം.ഡിയെന്ന നിലയില്‍ അറിവുണ്ടായിരുന്നോയെന്നാണ് അന്വേഷിച്ചതെന്ന് ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു.

 



അതേസമയം കെ.ടി. ജലീല്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒരു 'കോപ്പു'മില്ലെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടില്ല. ചില കാര്യങ്ങളില്‍ വ്യക്തത തേടി നോട്ടീസ് നല്‍കുക മാത്രമാണുണ്ടായത്.


ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങളില്‍ പാണക്കാട് തങ്ങള്‍ ഭാഗമല്ലെന്ന് മാനേജ്‌മെന്റ് ഇ.ഡിക്ക് മറുപടി നല്‍കിയിട്ടുണ്ട്.

 



ചന്ദ്രികയില്‍ കള്ളപ്പണം നിക്ഷേപിച്ചെന്ന ആക്ഷേപം വസ്തുതയ്ക്ക് നിരക്കാത്തതാണ്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതിയാരോപണം 2016ല്‍ ഉണ്ടായതാണ്. തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ് ലഭിച്ചത് 2020ലും. മാനേജിംഗ് ഡയറക്ടറെന്ന നിലയില്‍ തങ്ങള്‍ ഫിനാന്‍സ് ഡയറക്ടറെയാണ് അധികാരമേല്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയതോടെ, ഇ.ഡി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. പാണക്കാട് തങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് വേദനാജനകമാണ്.

വര്‍ഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുന്ന തന്റെ മകന്റെ പേരിലെ എന്‍.ആര്‍.ഇ അക്കൗണ്ടില്‍ ദുരൂഹതയില്ല. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ വഴി നൂറു ശതമാനം നിയമാനുസൃതമായാണ് പണമിടപാട്. സഹകരണ ബാങ്ക് നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി, അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ നിക്ഷേപിച്ചതാണത്.കെ.ടി. ജലീല്‍ വര്‍ഷങ്ങളോളം തന്റെ പിന്നാലെ നടന്നയാളാണെന്ന്, അടുത്ത അഞ്ച് വര്‍ഷം താന്‍ കുഞ്ഞാലിക്കുട്ടിയുടെ പിറകേയുണ്ടാകുമെന്ന ജലീലിന്റെ പ്രതികരണത്തെപ്പറ്റി ചോദിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു.

 

തന്റെ കാറിന്റെ പിന്‍സീറ്റില്‍ അദ്ദേഹം എപ്പോഴുമുണ്ടാകുമായിരുന്നു. നാട്ടിലാണെങ്കില്‍ അവിടെയും, തിരുവനന്തപുരത്താണെങ്കില്‍ ഇവിടെയും പിന്നാലെ നടക്കും. മന്ത്രിസ്ഥാനമില്ലാതായ ജലീലിന് ഇപ്പോള്‍ പണിയില്ലാതായി. അതുകൊണ്ട് വ്യക്തിപരമായി തനിക്കും, മുസ്ലിംലീഗിനുമെതിരെ പറഞ്ഞുനടന്നാല്‍ ജനശ്രദ്ധ കിട്ടുമെന്നാണ് കരുതുന്നത് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

കുഞ്ഞാലിക്കുട്ടിയുടെ മകനായത് കൊണ്ട് ബിസിനസ്സ് നടത്തരുതെന്നാണോ ജലീലിന്റെ വാദമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളികളെപ്പോലും വര്‍ഷങ്ങളായി തനിക്കറിയാമെന്നും സതീശന്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (11 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (17 minutes ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (24 minutes ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (41 minutes ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (54 minutes ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (1 hour ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (1 hour ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (1 hour ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (1 hour ago)

ഏപ്രിൽ ഒന്നിന് രാവിലെ 9ന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് ആരംഭിക്കും  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാമൂല്യനിർണയ തീയതികളിൽ മാറ്റം...  (2 hours ago)

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 29ന് കേരളത്തിലെത്തും  (2 hours ago)

ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് മൂന്ന് വർഷം കഠിന തടവും 71 ലക്ഷം രൂപ പിഴയും  (3 hours ago)

രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും...  (3 hours ago)

Malayali Vartha Recommends