പാണക്കാട് തങ്ങളെ ലീഗൻമാർ വിറ്റു കാശാക്കി; ചന്ദ്രിക പത്രം വഴിയുള്ള കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സെയ്ദ് ഹൈദ്രാലി ഷിഹാബ് തങ്ങളോട് മറ്റന്നാള്‍ ഹാജരാകന്‍ ഇഡി നോട്ടീസ് നല്‍കി, പാണക്കാട് തങ്ങൾക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യത

പാണക്കാട് തങ്ങൾക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യത. പാണക്കാട് തങ്ങളെ ലീഗിൻറെ ചുണക്കുട്ടികൾ വിറ്റ് കാശാക്കിയെന്നാണ് ലഭിക്കുന്ന സൂചനകൾ. ചന്ദ്രിക പത്രം വഴിയുള്ള കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സെയ്ദ് ഹൈദ്രാലി ഷിഹാബ് തങ്ങളോട് മറ്റന്നാള്‍ ഹാജരാകന്‍ ഇഡി നോട്ടീസ് നല്‍കിയത് അദ്ദേഹത്തിനെതിരെ തെളിവുള്ളതു കൊണ്ടാണെന്നാണ് അറിയുന്നത്.
ചന്ദ്രിക ദിനപത്രത്തിന്റെ മാതൃ സ്ഥാപനമായ മുസ്ലീം പ്രിന്റിംഗ് ആന്റ് പ്ബ്ലംഷിംഗ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഹൈദ്രാലി ഷിഹാബ് തങ്ങള്‍. കള്ളപ്പണം വെളുപ്പിക്കൽ നടത്തിയത് തങ്ങളാണെന്നതിന് ഇ.ഡിക്ക് ഉറപ്പില്ല. എന്നാൽ ചന്ദ്രിക ദിനപ്പത്രത്തിൻറെ ചെയർമാനായ അദ്ദേഹത്തിന് ക്രിമിനൽ കുറ്റത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല.
മുന്‍പും ഇഡി ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ചന്ദ്രിക ദിനപത്രത്തിലെ 10 കോടിയുടെ കള്ളപ്പണ ഇടപാടിലാണ് ചോദ്യം ചെയ്യലുണ്ടായത്. ആദ്യം രണ്ട് തവണ തവണ നോട്ടീസ് നല്‍കിയെങ്കിലും ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. എന്നാല്‍ മൂന്നാമത്തെ തവണ പാണക്കാട് വീട്ടിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇത് തങ്ങളും ലീഗും അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഒടുവിൽ മുൻമന്ത്രി കെ.റ്റി ജലീലാണ് വെടിപൊട്ടിച്ചത്.
ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥര്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലാണ് ആദ്യം എത്തിയത്. ശേഷം അവിടെ നിന്നും സ്വകാര്യ വാഹനത്തിലാണ് പാണക്കാട് എത്തിയത്. ചോദ്യം ചെയ്യാന്‍ എത്താത്തതിന് ശരീരികാസ്വസ്ഥ്യം കാരണമായി പറഞ്ഞതിനാലാണ് ഇഡി വീട്ടില്‍ തന്നെ എത്തി ചോദ്യം ചെയ്തത്. പാലാരിവട്ടം പാലത്തിന്റെ അഴിമിതി പണം അടക്കമുള്ള കള്ളപ്പണം ചന്ദ്രികയില്‍ നിക്ഷേപിച്ചുവെന്നാണ് കേസ്.
വി.കെ. ഇബ്രാഹിം കുഞ്ഞ് വഴിയാണ് പാലാരിവട്ടം കള്ളപ്പണം മറിഞ്ഞത്. ഇബ്രാഹിം കുഞ്ഞ് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ഇബ്രാഹിം കുഞ്ഞിനെ രംഗത്ത് അവതരിപ്പിക്കുന്നത്. അന്നും ഇബ്രാഹിം കുഞ്ഞ് കുഞ്ഞാലികുട്ടിയുടെ ബിനാമിയാണെന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് കുഞ്ഞാലിക്കുട്ടി തന്നെ ഇബ്രാഹിംകുഞ്ഞിന് മേജർ പോർട്ട്ഫോളിയോകൾ നൽകി. 2011 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പണം വിഴുങ്ങുന്ന പൊതുമരാമത്ത് വകുപ്പാണ് ഏൽപ്പിച്ചത്. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായപ്പോൾ തന്നെ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ആരോപണ ശരങ്ങൾ അദ്ദേഹത്തിൻറെ സ്റ്റാഫിനെതിരെയും ഉയർന്നു കേട്ടു.
മുസ്ലീം ലീഗിന്റെ കീഴിലുള്ള അബ്ദുറഹാമാന്‍ നഗര്‍ സഹകരണ ബാങ്കില്‍ 110 കോടിയുടെ കള്ളപ്പണം കണ്ടെത്തിയതിലും അന്വേഷണം നേരിടുകയാണ്. ഇതില്‍ 3.5 കോടിയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാസിഖ് പാണ്ടിക്കാടിന്റെ പേരിലുള്ളതാണെന്നാണ് വിവരം. ഇവിടെ അക്കൗണ്ട് ഉള്ള 71 ആളുകളെ കണ്ടെത്താനായിട്ടില്ല. 3.5 കോടി ഇവരുടെ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. ഈബാങ്കില്‍ 600 കോടിയോളം രൂപയുടെ കള്ളപ്പണം ഉണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. ആളില്ലാത്ത അക്കൗണ്ടുകൾ ലീഗ് നേതാക്കളുടെ ബെനാമികളുടെയാണെന്നാണ് വിവരം.
കഴിഞ്ഞ കുറെ മാസങ്ങളായി ഇത് സംബന്ധിച്ച് ബി ജെ പി നേതൃത്വം അന്വേഷണങ്ങൾ നടത്തിവരികയായിരുന്നു. കേന്ദ്ര സർക്കാരിൻറെ വിവിധ ഏജൻസികൾ പാണക്കാട് കേന്ദ്രീകരിച്ച് അന്വേഷണങ്ങൾ നടത്തി വരികയായിരുന്നു. അതിൻറെ അവസാനമാണ് ഇപ്പോൾ കാണാൻ പോകുന്നത്. ലീഗിൻറെ കള്ളപ്പണം കണ്ടെത്തിയാൽ ഇതുവരെ കേരളം കാണാതെ പോയ പല രഹസ്യങ്ങളും പുറത്തു വരുമെന്നാണ് കരുതുന്നത്.
ഏതായാലും പാണക്കാട് വീട്ടിലേക്ക് പോലീസെത്തുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. ഇക്കാലമത്രയും അധികാരത്തിൻറെ അകത്തളങ്ങളിൽ നിറഞ്ഞു നിന്ന വീടാണ് പാണക്കാട്ടേത്. ലക്ഷകണക്കിന് നേതാക്കളാണ് ഇതു വഴി കടന്നു പോയിട്ടുള്ളത്. ഇതു വരെ പാണക്കാട് വീട് ചീത്ത പേര് കേൾപ്പിച്ചിട്ടില്ല. ലീഗിൻറെ ചുണക്കുട്ടികൾ കാരണം പാണക്കാട് തങ്ങളും മോശക്കാരനായി!
https://www.facebook.com/Malayalivartha























