വ്യക്തിപൂജക്കെതിരെ ശക്തമായ നിലപാടുള്ള പാര്‍ട്ടി! നിയമസഭയിൽ ധനമന്ത്രി പിണറായിയെ പുകഴ്ത്തിയത് 'പാവപ്പെട്ടവര്‍ക്കുവേണ്ടി തുടിക്കുന്ന ഹൃദയമുള്ളയാള്‍'; അന്ന് ദൈവം ഇന്ന് സ്വാമി വിവേകാന്ദൻ

മുഖ്യമന്ത്രി പിണറായി വിജയനെ സ്വാമി വിവേകാനന്ദനോട് ഉപമിച്ച് മഹാത്മാവായി പുകഴ്ത്തി നിയമസഭയില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ഭക്ഷ്യവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയുടെ മറുപടിയിലായിരുന്നു മന്ത്രിയുടെ ഈ പുകഴ്ത്തൽ.
ഇക്കഴിഞ്ഞ മാസം പിണറായി വിജയനെ മലപ്പുറം പച്ചീരിയില്‍ സി.പി.എം അനുഭാവികള്‍ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോര്‍ഡ് വെച്ചത് വലിയ വിവാദമായിരുന്നു . കഴിഞ്ഞ അഞ്ചുവര്‍ഷവും ഇപ്പോഴും പ്രയാസകരമായ സാഹചര്യത്തെയാണ് നേരിടുന്നതെന്നും ദുരിതമകറ്റാന്‍ ഉയര്‍ന്ന പ്രവര്‍ത്തനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അനില്‍ വ്യക്തമാക്കി.
'ഏതൊരാളിന്റെ ഹൃദയമാണ് പാവപ്പെട്ടവര്‍ക്കുവേണ്ടി തുടിക്കുന്നത്, അയാളാണ് മഹാത്മാവ്' എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ചു. വിവേകാനന്ദന്‍ പറഞ്ഞ വാക്കുകള്‍ അതേ രൂപത്തില്‍ അന്വര്‍ഥ്വമാക്കുന്ന ഒരാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പറഞ്ഞു. അതേസമയം വ്യക്തിപൂജക്കെതിരെ ശക്തമായ നിലപാടുള്ള പാര്‍ട്ടിയാണ് സി.പി.ഐ.
https://www.facebook.com/Malayalivartha


























