ക്ഷേത്രത്തിലെത്താറുള്ള പെണ്‍കുട്ടിയെ വശീകരിച്ച് നിരന്തരം പീഡനത്തിനിരയാക്കി: പെൺകുട്ടിയുടെ ശല്യം സഹിക്കാനാകാതെ കോട്ടയത്തുള്ള അമ്പലത്തിൽ വച്ച് താലികെട്ട് നടത്തി വീട്ടിൽ കൊണ്ടുപോയി വിട്ടു:- നിരവധി തവണ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിൽ മനംനൊന്ത് 16കാരിയുടെ ആത്മഹത്യ- അയ്യര്‍കുളങ്ങരയിൽ നിന്ന് മുങ്ങിയ ക്ഷേത്രത്തിലെ ശാന്തിക്കാരൻ തിരുവനന്തപുരത്ത് വച്ച് പിടിയിൽ

വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. 16കാരിയുടെ ആത്മഹത്യ പീഡനത്തെ തുടര്‍ന്നാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മേഖലയിലെ ക്ഷേത്രത്തില്‍ താത്ക്കാലിക ശാന്തിക്കാരനായിരുന്ന യുവാവിനെ വടക്കാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കം അയ്യര്‍കുളങ്ങരയിലുള്ള അഞ്ചപ്പുര വീട്ടില്‍ ശരത്തിനെ (25)യാണ് തിരുവനന്തപുരം പൂവാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിലെത്താറുള്ള പെണ്‍കുട്ടിയെ വശീകരിച്ച് നിരവധി തവണ പീഡിപ്പിച്ച പ്രതി കുട്ടിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കോട്ടയത്തുള്ള അമ്പലത്തില്‍ വച്ച് താലികെട്ടിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുവിട്ട് മുങ്ങുകയായിരുന്നു. കുട്ടി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇയാളുമായി സംസാരിക്കാനായില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേ സമയം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച മറ്റ് കേസുകളും പുറത്ത് വരുകയാണ്. നെയ്യാറ്റിൻകര സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം പീഡിപ്പിച്ച കേസിൽ വിഴിഞ്ഞം സ്വദേശി നജീബിനെ (28) നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്‌തു. യുവതിയുമായി ഫേസ്ബുക്കിലൂടെയാണ് നജീബ് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇതിനിടെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചത്.
പിന്നീട് വിവാഹം കഴിക്കാൻ യുവതി ആവശ്യപ്പെട്ടപ്പോൾ നജീബ് പിൻമാറുകയായിരുന്നു. ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി എസ്. അനിൽകുമാർ, സി.ഐ സാഗർ, എസ്.ഐ മിനുമോൾ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തിൽ ബലാല്‍സംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ഫെയ്സ്ബുക്ക് ഓപറേഷനിലൂടെ പിടികൂടി. 16 വയസുകാരി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ സംഭവത്തിലാണ് ഡല്‍ഹി ദാബ്രി പൊലീസ് പ്രതിയെ പിടികൂടിയത്. പേരും വിലാസവും നമ്പറുമെല്ലാം മാറ്റി പലയിടങ്ങളിലായ താമസിച്ച പ്രതിയെ എഫ്ബി ഫ്രണ്ടാക്കി ചാറ്റ് ചെയ്ത് വിളിച്ചുവരുത്തി എസ്ഐ പ്രിയങ്ക സെയ്നി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡല്‍ഹി മഹാവീര്‍ എന്‍ക്ലേവ് സ്വദേശി 24 വയസുകാരന്‍ ആകാശ് ജെയിനാണ് അറസ്റ്റിലായത്. 15 മാസത്തിനിടെ വിവിധ ഇടങ്ങളിലായി 6 പെണ്‍കുട്ടികളെ പ്രണയം നടിച്ച് ആകാശ് ജെയിന്‍ ബലാത്സംഗത്തിനിരയാക്കിയതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 16 വയസുകാരി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായതായി ആശുപത്രി അധികൃതരാണ് ദാബ്രി പൊലീസിനെ അറിയിച്ചത്.
പെണ്‍കുട്ടിയില്‍ നിന്ന് ആകെ ലഭിച്ചത് ആകാശ് എന്ന പേര് മാത്രം. ഈ സാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് വഴി പ്രതിയെ കണ്ടെത്താമെന്ന നിര്‍ദേശം എസ്ഐ പ്രിയങ്ക സെയ്നി മുന്നോട്ടു വച്ചത്. തുടർന്ന് പുതിയ ഫെയ്സ്ബുക്ക് അക്കൗണ്ട് ഇതിനായി രൂപീകരിച്ചു. ആകാശ് എന്ന് പേരുള്ളവരെ കണ്ടെത്തി നിരീക്ഷണം ആരംഭിക്കുകയും പ്രതി വലയിലാവുകയുമായിരുന്നു.
https://www.facebook.com/Malayalivartha























