കരിപ്പൂർ വിമാനാപകടം: ഇപ്പോഴും വേദനകൾ തീരാതെ ഷരീഫ നാസർ, വിമാന യാത്ര ഇന്‍ഷുറന്‍സ് പ്രകാരം ഒരു കോടി രൂപയെങ്കിലും ലഭിക്കുന്നതിന് പകരമായി എയര്‍ ഇന്ത്യ ഏജന്‍റ് വഴി പത്തും പതിനഞ്ചും ലക്ഷം തന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നു: നഷ്ടപരിഹാരം ലഭിക്കാന്‍ നിയമവഴി സ്വീകരിക്കുവാൻ ഒരുങ്ങി കുടുംബം
കരിപ്പൂർ വിമാനപകടത്തിൽ ഒരാണ്ട് തികയുകയാണ്. അപകടത്തില്‍ പരിക്കേറ്റ തോട്ടുമുക്കം സ്വദേശി കാക്കീരി ഷരീഫ നാസറിന് വേദനകളും അസ്വസ്ഥതകളും ഇപ്പോഴും ബാക്കി. ശരീര വേദന, സമനില നഷ്ടപ്പെടുക, മാനസിക അസ്വസ്ഥത എന്നിവ കാരണം ഇപ്പോഴും ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഇവര്‍.
വിമാന യാത്ര ഇന്‍ഷുറന്‍സ് പ്രകാരം ഒരു കോടി രൂപയെങ്കിലും ലഭിക്കുന്നതിന് പകരമായി എയര്‍ ഇന്ത്യ ഏജന്‍റ് വഴി പത്തും പതിനഞ്ചും ലക്ഷം തന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും ഭാര്യ മാനസിക അസ്വസ്ഥതതകള്‍ കാണിക്കുന്നുണ്ടെന്നും ശരീരം നേരെ നില്‍ക്കുന്നിലെന്നും നാലിലധികം ആശുപത്രികളില്‍ വ്യത്യസ്ത രോഗത്തിന് ചികിത്സിക്കുകയാണെന്നും ഭര്‍ത്താവ് നാസര്‍ പറയുന്നു.
വിമാനാപകടത്തില്‍ പാസ്പോര്‍ട്ടും പണവുമടങ്ങുന്ന സാധനങ്ങള്‍ നഷ്ടപെട്ട വകയില്‍ രണ്ടര ലക്ഷത്തിലധികം രൂപയുടെ നഷ്ട്ടവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് കൊണ്ടോട്ടി ആശുപത്രിയിലും പിന്നീട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇതുവരെ അസുഖം ഭേദമായിട്ടില്ല. ശരിയായ നഷ്ടപരിഹാരം ലഭിക്കാന്‍ നിയമവഴി സ്വീകരിക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് ഈ കുടുംബം.
https://www.facebook.com/Malayalivartha