ഫോണിൽ കുട്ടികൾ കുളിക്കുന്നതുൾപ്പടെയുള്ള ദൃശ്യങ്ങൾ; കാറ്റടിക്കാനെത്തുന്ന പെൺകുട്ടികളെക്കൊണ്ട് ടയറിന്റെ കാറ്റ് ഊരിവിട്ട ശേഷം വീണ്ടും വീണ്ടും കാറ്റടിക്കാൻ ആവശ്യപ്പെട്ട് ക്യാമറ ഓണാക്കി നിലത്ത് വച്ച് സ്വകാര്യ ഭാഗങ്ങൾ പകർത്തും!!! സംശയം തോന്നിയ എട്ടാം ക്ലാസുകാരിയുടെ ധീരതയിൽ പ്രതി കുടുങ്ങിയിട്ടും, രക്ഷപ്പെടുത്താൻ ശ്രമം
പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയ പോക്സോ കേസ് പ്രതിയായ നാടൻപാട്ട് കലാകാരനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടും അയാളുടെ ചിത്രം പുറത്തു വിടാന്‍ ആദ്യ ഘട്ടത്തില്‍ പോലീസ് തയാറായിരുന്നില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. ബ്രഡ് മോഷ്ടിച്ചാല്‍ പോലും വാര്‍ത്ത കൊടുക്കുന്ന പൊലീസ്, പ്രതി സിപിഎം പ്രവര്‍ത്തകനായതിനാലായിരിക്കും വാര്‍ത്ത പുറത്തു വിടാതിരുന്നത് എന്നാണു കരുതുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.
സിപിഎം നായത്തോട് ബ്രാഞ്ച് ഭാരവാഹിയാണ് അറസ്റ്റിലായ രതീഷ് എന്നാണ് വിവരം എന്നും എംഎല്‍എ ഉള്‍പ്പടെയുള്ളവരോട് ഈ വിഷയം സംസാരിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. പ്രതിയുടെ ഫോണില്‍ പരിചയമുള്ള നാല് ആളുകളുടെ വിഡിയോ കണ്ടതായും കുട്ടികള്‍ കുളിക്കുന്നത് ഉള്‍പ്പടെയുള്ള വിഡിയോകള്‍ ഇയാള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ കാലടി പഞ്ചായത്തിലാണ് സംഭവം.
സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ കൊണ്ട് കാറ്റടിപ്പിച്ച് സ്വകാര്യ ഭാഗങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു പ്രതി. വീടുകളിലെത്തി സൈക്കിൾ റിപ്പയറിംഗും പഞ്ചറൊട്ടിക്കലും ചെയ്യുന്ന പ്രതി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് തന്ത്രപരമായി മൊബൈൽ കാമറയിൽ പകർത്തിയത്. പഞ്ചര്‍ ഒട്ടിച്ച ശേഷം പെണ്‍കുട്ടികളെകൊണ്ട് സൈക്കിളില്‍ കാറ്റടിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇയാളുടെ രീതി. പെണ്‍കുട്ടികള്‍ കാറ്റ് നിറയ്ക്കുമ്ബോള്‍ താഴെ മൊബൈല്‍ ഫോണ്‍ വച്ചായിരുന്നു ചിത്രീകരണം. എന്നാല്‍ ഇയാളുടെ വിക്രിയ ശ്രദ്ധയില്‍പ്പെട്ട ഒരു പെണ്‍കുട്ടി കാട്ടിയ ധീരതയാണ് പിടിവീഴാന്‍ കാരണമായത്.
സൈക്കിള്‍ റിപ്പയറിംഗിനുവന്ന പെണ്‍കുട്ടികളില്‍ ഒരാളെക്കൊണ്ട് ഇയാള്‍ കാറ്റ് നിറപ്പിച്ചു. എന്നാല്‍ ടയറിന്റെ കാറ്റ് ഊരിവിട്ട ശേഷം വീണ്ടും മറ്റൊരു പെണ്‍കുട്ടിയോട് നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത് ആവര്‍ത്തിച്ചപ്പോള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് സംശയം തോന്നി. ഇയാളുടെ മൊബൈല്‍ ഫോണ്‍ താഴെവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ഇതെടുക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കാലില്‍ പിടിച്ചു വീഴ്ത്തി ഇയാള്‍ ഫോണില്‍ പിടിത്തമിട്ടു. മല്പിടുത്തം നടത്തിയാണ് പെണ്‍കുട്ടി ഇയാളുടെ പക്കല്‍ നിന്നു ഫോണ്‍ സ്വന്തമാക്കിയത്. ഫോണ്‍ കൈക്കലാക്കിയതോടെ രതീഷിനെ ചവിട്ടി താഴെയിട്ട ശേഷം ഫോണുമായി മതില് ചാടിക്കടന്ന് ഓടി, പിതാവിന്റെ അടുത്തെത്തി ഫോണ്‍ പിതാവിനെ ഏല്‍പ്പിക്കുകയായിരുന്നു.ഫോൺ തിരികെ ആവശ്യപ്പെട്ട് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയതോടെ പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു.
പലപ്പോഴായി ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തിയതും പൊലീസ് കണ്ടെടുത്തു. വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് അധികവും. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ആദ്യമായിട്ടാണ് കേസിൽപ്പെടുന്നതെന്ന് സി.ഐ പി.എം. ബൈജു പറഞ്ഞു. പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ പി.എം. ബൈജു, എസ്.ഐ. അനീഷ് കെ. ദാസ്, എ.എസ്.ഐ ബാലചന്ദ്രൻ, സീനിയർ സി.പി. ഒ ലീല തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha