നിയമസഭയില്‍ പ്രതിപക്ഷ ബഹളം; ഡോളര്‍ കടത്തുകേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് സ്പീക്കര്‍ തള്ളി; നിയമസഭാ മന്ദിരത്തിനു പുറത്തു സമാന്തര നിയമസഭ ചേർന്നു പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം

നിയമസഭയില്‍ ഇപ്പോൾ നടക്കുന്നത് അത്യന്തം നാടകീയമായ രംഗങ്ങളാണ്.ഡോളർ കേസിൽ മുഖ്യമന്ത്രിക്കെതിരെ സരിത്തിന്റെ മൊഴി വന്നതോടെ കാര്യങ്ങൾ കൈ വിട്ടു പോകുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷ ബഹളം നടന്നിരുന്നു . ഡോളര്‍ കടത്തുകേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് സ്പീക്കര്‍ തള്ളുകയുണ്ടായി .
വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ നോട്ടിസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ തുറന്നടിച്ചു . പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അനുമതി നൽകിയതുമില്ല .ഇതോടെയാണ് സംഭവങ്ങൾ മാറ്റി മറിച്ചത് . പ്രതിപക്ഷം പ്രതിഷേധിച്ചു സഭാ നടപടികൾ ബഹിഷ്കരിച്ചു . ഇവർ നിയമസഭാ മന്ദിരത്തിനു പുറത്തു സമാന്തര നിയമസഭ ചേർന്നു പ്രമേയം അവതരിപ്പിക്കുകയുണ്ടായി .
സ്പീക്കറായി എൻ.ഷംസുദ്ദീൻ ആണ് ഇരുന്നത് .സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സ്വപ്നയും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിലുള്ള കാര്യം അതീവ ഗുരുതരമാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട് . സത്യസന്ധത തെളിയിച്ചാൽ ക്യാപ്റ്റനോ ദൈവമോ ആവ്വാം, ഇല്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു.ഇത്തരം രഹസ്യങ്ങൾ ഉള്ളതുകൊണ്ടാണ് സർക്കാർ നിരന്തരംകേന്ദ്ര ഏജൻസിയുടെ അന്വേഷണം തടസ്സപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.
തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി കണക്കിൽ എടുത്തല്ലേ ഉമ്മൻ ചാണ്ടിക്കു എതിരെ കേസ് എടുത്ത് അപമാനിച്ചത് എന്നും അദ്ദേഹം ചോദിച്ചു . കാലചക്രം തിരിഞ്ഞു വന്നു. മുഖ്യമന്ത്രി കേസിൽ പ്രതിയാകണം. മുഖ്യമന്ത്രിക്ക് ഡോളർക്കടത്തിൽ പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി വിശ്വസനീയമാണെന്നും മുഖ്യമന്ത്രിക്ക് ഭയമാണെന്നും വി ഡി സതീശൻ ആഞ്ഞടിച്ചു.
സ്വപ്നയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞുവെന്ന് പി ടി തോമസ് പറയുകയുണ്ടായി. മുഖ്യമന്ത്രിക്ക് സത്യസന്ധത തെളിയിക്കാനുള്ള അവസരമാണ് ഇതെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു . ഒരു നിമിഷം പോലും കസേരയിൽ ഇരിക്കാതെ മുഖ്യമന്ത്രി രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു .
'ഡോളര്‍ മുഖ്യന്‍' രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സഭയ്ക്ക് പുറത്തും ആവശ്യപ്പെടുന്ന സാഹചര്യമാണ് ഉടലെടുത്തത്. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പക്കാന്‍ പി ടി തോമസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രതീകാത്മക സഭ നടത്തിയത്. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍'ഡോളര്‍ മുഖ്യന്‍' രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സഭയ്ക്ക് പുറത്തും ആവശ്യപ്പെട്ടു.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പക്കാന്‍ പി ടി തോമസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രതീകാത്മക സഭ നടത്തിയത്. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അനുമതി നല്‍കില്ലെന്നായിരുന്നു സ്പീക്കര്‍ പ്രതിപക്ഷത്തെ അറിയിച്ചത്.
അനുമതി നല്‍കില്ലെന്നായിരുന്നു സ്പീക്കര്‍ പ്രതിപക്ഷത്തെ'ഡോളര്‍ മുഖ്യന്‍' രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സഭയ്ക്ക് പുറത്തും ആവശ്യപ്പെട്ടു. ചട്ട വിരുദ്ധമായ നോട്ടീസാണ് പ്രതിപക്ഷം നൽകിയതെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു.
കോടതിയുടെ പരിഗണനയിൽ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിർണ്ണായകമാണ്. ഇത് സഭയിൽ അല്ലെങ്കിൽ മറ്റെവിടെയാണ് ചർച്ച ചെയ്യുക. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് തെളിയിക്കാൻ ഉള്ള അവസരമാണിതെന്നും വി ഡി സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























