Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...

രണ്ടു പേരെ ഫോൺ വിളിച്ചതിന്റെ രേഖകൾ പൊലീസ് നശിപ്പിച്ചു.... സഹായം തേടി ഞാൻ വിളിച്ച ഷാജിയെ പോലീസ് കുടുക്കിയതാണ്.. ഗൾഫിൽ നിന്ന് വിളിച്ച് എന്റെ ശരീരത്തിന് ഒരുത്തൻ വില പറഞ്ഞു; വില്ലത്തി സുനിത ഓതറ!!! അവളുടെ ഭർത്താവുമായി ഞാൻ കറങ്ങിനടന്നുവെന്ന് പറഞ്ഞ് നമ്പർ കൈമാറി- ഫോൺ നമ്പർ കേസിൽ അന്വേഷണത്തിനിടെ നാടകീയ സംഭവങ്ങൾ- വെളിപ്പെടുത്തലുമായി വീട്ടമ്മ

17 AUGUST 2021 08:10 AM IST
മലയാളി വാര്‍ത്ത

വീട്ടമ്മയുടെ ഫോൺ നമ്പർ ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിക്കുകയും, ഫോൺ വിളിച്ചും, സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്ത 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഹരിപ്പാട് പാലാത്ര കോളനിയിൽ രതീഷ് (39), ഹരിപ്പാട് ആയാപറമ്പ് കയ്യാലാത്ത് ഷാജി (46), നെടുംകുന്നം കണിയാപറമ്പിൽ അനിക്കുട്ടൻ (29), പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര തോട്ടത്തിൽ നിശാന്ത് (34), തൃശൂർ കല്ലിടുക്ക് ചുവന്നമണ്ണ് കടുങ്ങാട്ടുപറമ്പിൽ വിപിൻ (33) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത ഇന്നലെ ചങ്ങനാശേരിയിൽ എത്തിയാണ് അന്വേഷണം ഏകോപിപ്പിച്ചത്.

അതേ സമയം ഹരിപ്പാട് ആനാരി സ്വദേശി ഷാജിയെ പൊലീസ് കേസിൽ കുടുക്കിയതാണെന്ന ആരോപണവുമായി വീട്ടമ്മ രംഗത്തെത്തി. ‘രണ്ടു പേരെ ഫോൺ വിളിച്ചതിന്റെ രേഖകൾ പൊലീസ് നശിപ്പിച്ചു. സഹായം തേടി ഞാൻ ഷാജിയെ വിളിച്ചതാണ് ഒന്ന്. ഷാജിയുടെ ബുക്കിൽ നിന്നാണ് എന്റെ നമ്പർ ലഭിച്ചതെന്ന് രതീഷ് ഷാജിയോട് പറയുന്നതാണ് രണ്ടാമത്തത്. അന്വേഷണത്തിനായി കഴിഞ്ഞ ദിവസം ചങ്ങനാശേരി ഡിവൈഎസ്പി ഓഫിസിൽ എന്റെ ഫോൺ നൽകി.

അപ്പോഴാണ് ഈ രേഖകൾ നശിപ്പിച്ചത്. എന്നാൽ ഈ രണ്ടു രേഖയും ഇപ്പോഴും എന്റെ പക്കലുണ്ട്. ആനാരി സ്വദേശി ഷാജി നിരപരാധിയാണ്. സംഘടനാ രംഗത്ത് അടക്കം ഷാജിയുമായി പരിചയമുണ്ട്. അറസ്റ്റിലായ രതീഷ് ഷാജിയുടെ പരിചയക്കാരനാണ്. ഇതിന്റെ പേരിലാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. എന്റെ നമ്പർ ഷാജിയല്ല നൽകിയത്. ഷാജിയുടെ വാഹനം രതീഷ് വാടകയ്ക്ക് എടുത്തിരുന്നു. അതിലെ ബുക്കിൽ നിന്നാണ് എന്റെ നമ്പർ കിട്ടിയത്. ഇക്കാര്യം രതീഷ് പൊലീസിനോട് പറഞ്ഞിരുന്നു. രതീഷ് പലവട്ടം മൊഴിമാറ്റിയെന്നും വീട്ടമ്മ പറഞ്ഞു.

''എന്നെ വിളിച്ച്‌ ശല്യം ചെയ്ത രതീഷ് ആനാരിയാണ് ഷാജി സാറിനെ കുടുക്കിയത്. സ്റ്റേഷനില്‍ ഒറ്റയ്ക്ക് പോകാന്‍ ഭയമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രതീഷ് ഷാജി സാറിനെ ഒപ്പം കൂട്ടിയത്. എന്നാല്‍, ഇന്നലെ രാത്രിയോടെ പൊലീസ് സ്റ്റേഷനില്‍ വച്ച്‌ ഷാജി സാറിനെ അറസ്റ്റ് ചെയ്ത വിവരമാണ് അറിഞ്ഞത്. ഇന്നലെ ഉച്ചമുതല്‍ ഞാന്‍ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലായിരുന്നു. എന്റെ ഫോണ്‍ പൊലീസ് പരിശോധിക്കാനായി വാങ്ങി. രാത്രി ഒന്‍പതു മണിയോടെയാണ് ഫോണ്‍ തിരിച്ച്‌ കിട്ടുന്നത്. ആ സമയത്ത് രതീഷ് ആനാരിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തതെല്ലാം പൊലീസ് ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തു.'' ജെസി പറയുന്നു. ''ഷാജി സാറിലേക്ക് കേസൊതുക്കണമെന്ന് നിര്‍ദ്ദേശം പൊലീസിനു ലഭിച്ചിട്ടുള്ളത് പോലെയാണ് എനിക്ക് മനസിലായത്.

ഇന്നലെ പൊലീസ് സ്റ്റേഷനില്‍ വച്ച്‌ വരെ എനിക്ക് കോളുകള്‍ വന്നു. ഗള്‍ഫില്‍ നിന്നാണ് ഇന്നലെ വിളി വന്നത്. പൊലീസും സ്പീക്കറിലിട്ട് കേട്ടു. രാത്രി വീണ്ടും കോള്‍ വരുന്നു. പരാതികൊടുത്ത് നടപടി ഉണ്ടായിട്ടും ഇതാണ് അവസ്ഥ. പത്തും നൂറും ആളുകള്‍ ദിവസവും വിളിച്ച്‌ എന്റെ ശരീരത്തിന് വില പറയുകയാണ്. എന്നെ വിളിക്കുന്നവരൊക്കെ പറയുന്നത് സുനിത ഓതറ എന്ന സ്ത്രീയുടെ പേരാണ്. അവരുടെ ഭര്‍ത്താവുമായി ഞാന്‍ കറങ്ങിനടക്കുകയാണെന്നും അവരാണ് നമ്ബര്‍ തന്നതെന്നും പറയുന്നു. പൊലീസില്‍ അവര്‍ക്കെതിരെ പരാതികൊടുത്തിട്ട് യാതൊരു നടപടിയും ഇല്ല. അവര്‍ ചോദ്യം ചെയ്യാന്‍ വരുന്നില്ലെന്നാണ് പറയുന്നതെന്നും വീട്ടമ്മ പറയുന്നു.

അതേ സമയം, വിവിധ ജില്ലകളിലുള്ള 8 പേരുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. വീട്ടമ്മയുടെ ഫോണിൽ നിന്നു ലഭിച്ചതാണ് ഇവരുടെ നമ്പറുകൾ. സംഭവത്തിൽ ഇന്നലെ 2 പേർ കൂടി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി ജോബി ജോൺ (31), ഹരിപ്പാട് സ്വദേശി രാഹുൽ (29) എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണം തുടരുന്നതായും കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തെ അറസ്റ്റിലായ 5 പ്രതികളെയും ഏറ്റുമാനൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ബൈജുവിനെ ചോദ്യം ചെയ്തേക്കും.....  (3 minutes ago)

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (8 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (9 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (9 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (10 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (11 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (11 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (11 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (11 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (12 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (12 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (13 hours ago)

Malayali Vartha Recommends