ജി .സുധാകരന് പിന്നാലെ ഡോ . തോമസ് ഐസക്കും സി പി എമ്മിൽ നിന്നും പുറത്തോ?? ജനകീയ ആസൂത്രണ പദ്ധതിയുടെ തലതൊട്ടപ്പന് രജത ജൂബിലിയിൽ മുപ്പതാം സ്ഥാനം: തുറന്നടിച്ചു കെ എം ഷാജഹാൻ

ഇന്നലെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഇരുപത്തിയഞ്ചാം വർഷം ആയിരുന്നു. ഇതിന്റെ തലതൊട്ടപ്പൻ എന്ന് അറിയപ്പെടുന്ന ഡോ. തോമസ് ഐസക് കാര്യങ്ങൾ നോക്കി നടത്തികൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീപോലൊരു സംഭവം നടക്കുന്നത്. ഇപ്പോഴിതാ, രാഷ്ട്രീയ നിരീക്ഷകനായ കെ.എം ഷാജഹാൻ ഇതിനെ കുറിച്ച് തന്റെ നയം തുറന്നടിക്കുകയാണ്.
ജനകീയ ആസൂത്രണത്തിന്റെ ഉപജ്ഞാതാവ് ഡോക്ടർ തോമസ് ഐസക് എന്ന പറയുന്ന സിപി എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. അദ്ദേഹം ലക്ഷ കണക്കിന് ആളുകളെ കൈപിടിച്ച് ഇതിലേക്ക് കൊണ്ടെത്തിച്ചിരുന്നു. ഇന്ന് ജനകീയ ആസൂത്രണ പദ്ധതി അഴിമതിയിലാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
ആഗസ്റ്റ് പതിനേഴ് വൈകിട്ട് നാലരമണിക്ക് തിരുവനന്തപുരത്ത് ഗോഗി ഭവനിൽ വെച്ചാണ് രജത ജൂബിലി ആഘോഷിച്ചത്. ഇതിന്റെ നോട്ടീസിൽ സംസ്ഥാന തല ഉത്‌ഘാടനം പിണർസായി വിജയൻ ആണ് നിർവ്വഹിക്കുന്നത്.
മുഖ്യാതിഥികൾ മുതൽ നോടീസിന്റെ താഴോട്ടുവരുമ്പോൾ മുപ്പതാം സ്ഥാനത്താണ് ഈ ജനകീയ പദ്ധതിയുടെ തലതൊട്ടപ്പനായ തോമസ് ഐസക്കിന്റെ പേര് കാണുന്നത്... അദ്ദേഹത്തെ അവഗണിച്ചു എന്നുപറഞ്ഞു വിവാദമായപ്പോൾ, സിപി എം നൽകിയ മറുപടി ആസൂയത്രണ ബോർഡ് അംഗമെന്ന നിലയിൽ അർഹമായ സ്ഥാനം തന്നെയാണ് നൽകിയിരിക്കുന്നത് എന്നായിരുന്നു.
ഇരുപത്തിയഞ്ചാം വർഷം ആഘോഷിക്കുമ്പോൾ ഇതിന്റെ എല്ലാമായ അദ്ദേഹത്തെ പാർട്ടി ഒഴിവാക്കി എന്ന് തന്നെ പറയാം. അദ്ദേഹത്തിന് പാർട്ടി നല്ലൊരു അടിയാണ് നൽകിയിരിക്കുന്നത്... പിണറായിക്കെതിരെയും ഒന്ന് സംസാരിച്ചതും പാർട്ടി അദ്ദേഹത്തെ മൂലയ്ക്കിരുത്തി, തോമസ് ഐസക്കിനെ ജി സുധാകരന് പിന്നാലെ പാർട്ടിയിൽ നിന്നും പുറത്തേക്ക് എടുത്ത് എറിയാൻ പോകുകയാണെന്നാണ് പറഞ്ഞായിരുന്നു കെ.എം ഷാജഹാൻ അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha

























