Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..


2021ല്‍ ആര്യ രാജേന്ദ്രന്‍ കാട്ടിയ മണ്ടത്തരം വിവി രാജേഷ് ചെയ്തില്ല..പല സംഭവങ്ങളും ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് മേയര്‍ വിമാനത്താവള സന്ദര്‍ശനം ഒഴിവാക്കിയത്..


എന്റെ പഴയ കാല സുഹൃത്ത്... വിവി രാജേഷ്... രാവിലെ മുതൽ മോദി ഒളിപ്പിച്ച ട്വിസ്റ്റ്.. പരിപാടിയ്ക്ക് ശേഷം മേയറുടെ തോളില്‍ കൈയ്യിട്ടാണ് മോദി പോയത്..ആദ്യമായി പൊതു വേദിയില്‍ വിശേഷിപ്പിച്ചത് ഇങ്ങനെ..


മാതാപിതാക്കളോ ബന്ധുക്കളോ, വീഡിയോ കണ്ടാൽ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കും എന്ന് ദീപക് കരുതി: കസ്റ്റഡിയിലെടുത്ത ശേഷം പ്രതി ഷിംജിതയ്ക്ക് വേഷം മാറാൻ അവസരമൊരുക്കി: പോലീസിനെതിരെ ദീപക്കിന്റെ കുടുംബം...


എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി....കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകും, കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കൊടി സുനിയെ പേടിപ്പെടുത്തിയവര്‍ക്ക് സംഭവിച്ചതെന്ത്? വിയ്യൂരില്‍ നിന്നും വന്നത് ഞെട്ടിക്കുന്ന വാര്‍ത്ത

26 SEPTEMBER 2021 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

2021ല്‍ ആര്യ രാജേന്ദ്രന്‍ കാട്ടിയ മണ്ടത്തരം വിവി രാജേഷ് ചെയ്തില്ല..പല സംഭവങ്ങളും ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് മേയര്‍ വിമാനത്താവള സന്ദര്‍ശനം ഒഴിവാക്കിയത്..

ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ട് കാട്ടുപോത്ത്: ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

അധ്യാപകനെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍

അടുത്ത നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും: അടിയന്തര ഇടപാടുകള്‍ ഇന്നു തന്നെ നടത്തുക

എന്റെ പഴയ കാല സുഹൃത്ത്... വിവി രാജേഷ്... രാവിലെ മുതൽ മോദി ഒളിപ്പിച്ച ട്വിസ്റ്റ്.. പരിപാടിയ്ക്ക് ശേഷം മേയറുടെ തോളില്‍ കൈയ്യിട്ടാണ് മോദി പോയത്..ആദ്യമായി പൊതു വേദിയില്‍ വിശേഷിപ്പിച്ചത് ഇങ്ങനെ..

കൊടി സുനിയെ തൊട്ടാല്‍ തൊട്ടവനെ തട്ടും.

കേരളത്തിലെ ജയിലുകളില്‍ സഖാക്കള്‍ ഇക്വിലാബ് സിന്ദാബാദ് എന്ന മട്ടില്‍ വിളിക്കുന്ന മുദ്രാവാക്യമാണ് ഇത്. കൊടി സുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് ഇതിന്റെ പേരില്‍ കിട്ടിയത് കൊടിയ മര്‍ദ്ദനമാണ്.

 



ജയിലിനുള്ളില്‍ തന്നെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിനാണ് വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ മര്‍ദനമേറ്റത്. വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂര്‍ ഈച്ചരത്ത് പ്രതീഷ് (28) ആണു കുന്നംകുളം കോടതിയില്‍ പരാതി ഉന്നയിച്ചത്. ശരീരമാസകലം പരുക്കുണ്ടെന്നും മൂത്രതടസ്സമുണ്ടെന്നും ജഡ്ജിയോടു പ്രതീഷ് പരാതിപ്പെട്ടു.

വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ ചാവക്കാട് സബ് ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, അതിസുരക്ഷാ ജയിലില്‍നിന്നു മാറാനുള്ള പ്രതിയുടെ നീക്കമാണു മര്‍ദന പരാതിക്കു പിന്നിലെന്നു സംശയിക്കുന്നതായി ജയില്‍ അധികൃതര്‍ പ്രതികരിച്ചു. ഈ സംശയം ന്യായമാണ്. കാരണം കൊടി സുനിയില്‍ ആകൃഷ്ടരായി തടവുകാരെ മര്‍ദ്ദിക്കുന്നത് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്.

 



ഫ്‌ലാറ്റ് കൊലപാതകക്കേസിലെ പ്രതി റഷീദിന്റെ കൂട്ടാളിയായി അടുത്തകാലം വരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു പ്രതീഷിന്റെ വാസം. എന്നാല്‍, ഇയാളില്‍നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടിയതോടെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. റഷീദിനൊപ്പം ചേര്‍ന്നു തന്നെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തതായി കൊടി സുനി ആരോപിക്കുന്നവരുടെ കൂട്ടത്തില്‍ പ്രധാനിയാണു പ്രതീഷ്.

വെള്ളിയാഴ്ച വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുമ്പോഴാണു പ്രതീഷ് നാടകീയമായി പരാതി ഉന്നയിച്ചത്. താന്‍ അവശനാണെന്നും കോടതിയോടു ചില രഹസ്യ വിവരങ്ങള്‍ അറിയിക്കാനുണ്ടെന്നും പ്രതീഷ് പറഞ്ഞു. ഇതോടെ പ്രതിയെ നേരിട്ടു ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. അങ്ങനെയാണ് സംഭവമെല്ലാം പുറത്തവന്നത്.

 



കൊടി സുനിക്കുള്ള ഭീഷണിയെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും ഉത്തരവിട്ടിരുന്നു. ആഭ്യന്തര വകുപ്പിന്റെ കര്‍ശനമായ താക്കീത് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. അതിന്റെ പ്രതിഫലനമാണെന്ന് കൊടി സുനിയെ ഭീഷ ണിപ്പെടുത്തിയവര്‍ക്ക് കിട്ടിയത്.

ജയിലുകളില്‍ വന്‍ സുരക്ഷാ ഭീഷണിയാണ് നിലനില്‍ക്കുന്നത്. എന്തെങ്കിലും സാധ്യത സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നെങ്കില്‍ അവര്‍ കൊടി സുനിയെ ജയില്‍ മോചിതനാക്കുമായിരുന്നു. കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി കൊടി സുനിക്ക് ജാമ്യം നല്‍കാന്‍ സര്‍ക്കാര്‍ പലവ ട്ടം കരുക്കള്‍ നീക്കിയതാണ്.

 



ഇതിന് വേണ്ടി പോലീസ് റിപ്പോര്‍ട്ടും അനുകൂലമാക്കി. എന്നാല്‍ ജയില്‍ മേധാവിയുടെ കര്‍ശന നിലപാടുകളാണ് സര്‍ക്കാരിനെ പിന്നോട്ടടിച്ചത്.

ജയിലില്‍ മുഴുവന്‍ ക്യാമറ ഉള്ളപ്പോള്‍ എങ്ങനെയാണ് മര്‍ദ്ദിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായി ഉയരാം. എന്നാല്‍ മര്‍ദ്ദിക്കുന്ന സ്ഥലങ്ങളില്‍ ക്യാമറ വയ്ക്കാറില്ല എന്നതാണ് സത്യം. അത് പൂജപ്പുരയിലും വിയ്യൂരിലും സാധാരണ ചെയ്യുന്ന കാര്യമാണ്. കോടതികള്‍ ജയിലിലെ മര്‍ദ്ദനത്തിനെതിരെ കേസെടുക്കുമ്പോള്‍ സി സി റ്റി വി പരിശോധിക്കാവുന്നതാണെന്ന് ജയില്‍ അധിക്യതര്‍ അറിയിക്കും. സി സി റ്റി വിയില്ലാത്ത ഇടിമുറികളെ കുറിച്ച് കോടതികള്‍ക്ക് അറിയാമെങ്കിലും അത് കണ്ടെത്താന്‍ കഴിയാറില്ല. തെളിവും ഹാജരാക്കാന്‍ കഴിയാറില്ല.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച;  (12 minutes ago)

V V RAJESH മേയറെ കാണാന്‍ മോദി  (34 minutes ago)

ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ട് കാട്ടുപോത്ത്: ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്  (53 minutes ago)

അധ്യാപകനെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍  (1 hour ago)

അടുത്ത നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും: അടിയന്തര ഇടപാടുകള്‍ ഇന്നു തന്നെ നടത്തുക  (1 hour ago)

മതിൽ ഇടിഞ്ഞു വീണ് രണ്ട് ഇന്ത്യൻ തൊഴിലാളികൾക്ക് ദാരുണാന്ത്യം  (2 hours ago)

VV RAJESH താരമായി മേയര്‍  (2 hours ago)

മാതാപിതാക്കളോ ബന്ധുക്കളോ, വീഡിയോ കണ്ടാൽ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കും എന്ന് ദീപക് കരുതി: കസ്റ്റഡിയിലെടുത്ത ശേഷം പ്രതി ഷിംജിതയ്ക്ക് വേഷം മാറാൻ അവസരമൊരുക്കി: പോലീസിനെതിരെ ദീപക്കിന്റെ കുടു  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്‍...  (3 hours ago)

സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 24ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും...  (3 hours ago)

കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു....  (4 hours ago)

റെയിൽവേ ക്രോസിൽ ട്രയിൻ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം...  (4 hours ago)

കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകും.. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി..  (4 hours ago)

അച്ഛന്റെയും അമ്മയുടെയും ലോകം ഗ്രീമ; വൈവാഹിക പ്രശ്‌നങ്ങളുടെ ചുഴിയിൽ പെട്ട മകൾക്ക് എന്തിനും താങ്ങായി നിന്ന അച്ഛന്റെ വേർപാട് കൂടി ആയപ്പോൾ താങ്ങാൻ കഴിഞ്ഞ് കാണില്ല... ആത്മഹത്യക്ക് പിന്നാലെ അധ്യാപികയുടെ വാക  (4 hours ago)

Malayali Vartha Recommends