കൊടി സുനിയെ പേടിപ്പെടുത്തിയവര്‍ക്ക് സംഭവിച്ചതെന്ത്? വിയ്യൂരില്‍ നിന്നും വന്നത് ഞെട്ടിക്കുന്ന വാര്‍ത്ത
കൊടി സുനിയെ തൊട്ടാല്‍ തൊട്ടവനെ തട്ടും.
കേരളത്തിലെ ജയിലുകളില്‍ സഖാക്കള്‍ ഇക്വിലാബ് സിന്ദാബാദ് എന്ന മട്ടില്‍ വിളിക്കുന്ന മുദ്രാവാക്യമാണ് ഇത്. കൊടി സുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് ഇതിന്റെ പേരില്‍ കിട്ടിയത് കൊടിയ മര്‍ദ്ദനമാണ്.
ജയിലിനുള്ളില്‍ തന്നെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിനാണ് വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ മര്‍ദനമേറ്റത്. വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂര്‍ ഈച്ചരത്ത് പ്രതീഷ് (28) ആണു കുന്നംകുളം കോടതിയില്‍ പരാതി ഉന്നയിച്ചത്. ശരീരമാസകലം പരുക്കുണ്ടെന്നും മൂത്രതടസ്സമുണ്ടെന്നും ജഡ്ജിയോടു പ്രതീഷ് പരാതിപ്പെട്ടു.
വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ ചാവക്കാട് സബ് ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, അതിസുരക്ഷാ ജയിലില്‍നിന്നു മാറാനുള്ള പ്രതിയുടെ നീക്കമാണു മര്‍ദന പരാതിക്കു പിന്നിലെന്നു സംശയിക്കുന്നതായി ജയില്‍ അധികൃതര്‍ പ്രതികരിച്ചു. ഈ സംശയം ന്യായമാണ്. കാരണം കൊടി സുനിയില്‍ ആകൃഷ്ടരായി തടവുകാരെ മര്‍ദ്ദിക്കുന്നത് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്.
ഫ്‌ലാറ്റ് കൊലപാതകക്കേസിലെ പ്രതി റഷീദിന്റെ കൂട്ടാളിയായി അടുത്തകാലം വരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു പ്രതീഷിന്റെ വാസം. എന്നാല്‍, ഇയാളില്‍നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടിയതോടെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. റഷീദിനൊപ്പം ചേര്‍ന്നു തന്നെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തതായി കൊടി സുനി ആരോപിക്കുന്നവരുടെ കൂട്ടത്തില്‍ പ്രധാനിയാണു പ്രതീഷ്.
വെള്ളിയാഴ്ച വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുമ്പോഴാണു പ്രതീഷ് നാടകീയമായി പരാതി ഉന്നയിച്ചത്. താന്‍ അവശനാണെന്നും കോടതിയോടു ചില രഹസ്യ വിവരങ്ങള്‍ അറിയിക്കാനുണ്ടെന്നും പ്രതീഷ് പറഞ്ഞു. ഇതോടെ പ്രതിയെ നേരിട്ടു ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. അങ്ങനെയാണ് സംഭവമെല്ലാം പുറത്തവന്നത്.
കൊടി സുനിക്കുള്ള ഭീഷണിയെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും ഉത്തരവിട്ടിരുന്നു. ആഭ്യന്തര വകുപ്പിന്റെ കര്‍ശനമായ താക്കീത് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. അതിന്റെ പ്രതിഫലനമാണെന്ന് കൊടി സുനിയെ ഭീഷ ണിപ്പെടുത്തിയവര്‍ക്ക് കിട്ടിയത്.
ജയിലുകളില്‍ വന്‍ സുരക്ഷാ ഭീഷണിയാണ് നിലനില്‍ക്കുന്നത്. എന്തെങ്കിലും സാധ്യത സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നെങ്കില്‍ അവര്‍ കൊടി സുനിയെ ജയില്‍ മോചിതനാക്കുമായിരുന്നു. കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി കൊടി സുനിക്ക് ജാമ്യം നല്‍കാന്‍ സര്‍ക്കാര്‍ പലവ ട്ടം കരുക്കള്‍ നീക്കിയതാണ്.
ഇതിന് വേണ്ടി പോലീസ് റിപ്പോര്‍ട്ടും അനുകൂലമാക്കി. എന്നാല്‍ ജയില്‍ മേധാവിയുടെ കര്‍ശന നിലപാടുകളാണ് സര്‍ക്കാരിനെ പിന്നോട്ടടിച്ചത്.
ജയിലില്‍ മുഴുവന്‍ ക്യാമറ ഉള്ളപ്പോള്‍ എങ്ങനെയാണ് മര്‍ദ്ദിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായി ഉയരാം. എന്നാല്‍ മര്‍ദ്ദിക്കുന്ന സ്ഥലങ്ങളില്‍ ക്യാമറ വയ്ക്കാറില്ല എന്നതാണ് സത്യം. അത് പൂജപ്പുരയിലും വിയ്യൂരിലും സാധാരണ ചെയ്യുന്ന കാര്യമാണ്. കോടതികള്‍ ജയിലിലെ മര്‍ദ്ദനത്തിനെതിരെ കേസെടുക്കുമ്പോള്‍ സി സി റ്റി വി പരിശോധിക്കാവുന്നതാണെന്ന് ജയില്‍ അധിക്യതര്‍ അറിയിക്കും. സി സി റ്റി വിയില്ലാത്ത ഇടിമുറികളെ കുറിച്ച് കോടതികള്‍ക്ക് അറിയാമെങ്കിലും അത് കണ്ടെത്താന്‍ കഴിയാറില്ല. തെളിവും ഹാജരാക്കാന്‍ കഴിയാറില്ല.
"
https://www.facebook.com/Malayalivartha