Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

കൊടി സുനിയെ പേടിപ്പെടുത്തിയവര്‍ക്ക് സംഭവിച്ചതെന്ത്? വിയ്യൂരില്‍ നിന്നും വന്നത് ഞെട്ടിക്കുന്ന വാര്‍ത്ത

26 SEPTEMBER 2021 12:21 PM IST
മലയാളി വാര്‍ത്ത

കൊടി സുനിയെ തൊട്ടാല്‍ തൊട്ടവനെ തട്ടും.

കേരളത്തിലെ ജയിലുകളില്‍ സഖാക്കള്‍ ഇക്വിലാബ് സിന്ദാബാദ് എന്ന മട്ടില്‍ വിളിക്കുന്ന മുദ്രാവാക്യമാണ് ഇത്. കൊടി സുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് ഇതിന്റെ പേരില്‍ കിട്ടിയത് കൊടിയ മര്‍ദ്ദനമാണ്.

 



ജയിലിനുള്ളില്‍ തന്നെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിനാണ് വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ മര്‍ദനമേറ്റത്. വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂര്‍ ഈച്ചരത്ത് പ്രതീഷ് (28) ആണു കുന്നംകുളം കോടതിയില്‍ പരാതി ഉന്നയിച്ചത്. ശരീരമാസകലം പരുക്കുണ്ടെന്നും മൂത്രതടസ്സമുണ്ടെന്നും ജഡ്ജിയോടു പ്രതീഷ് പരാതിപ്പെട്ടു.

വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ ചാവക്കാട് സബ് ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, അതിസുരക്ഷാ ജയിലില്‍നിന്നു മാറാനുള്ള പ്രതിയുടെ നീക്കമാണു മര്‍ദന പരാതിക്കു പിന്നിലെന്നു സംശയിക്കുന്നതായി ജയില്‍ അധികൃതര്‍ പ്രതികരിച്ചു. ഈ സംശയം ന്യായമാണ്. കാരണം കൊടി സുനിയില്‍ ആകൃഷ്ടരായി തടവുകാരെ മര്‍ദ്ദിക്കുന്നത് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്.

 



ഫ്‌ലാറ്റ് കൊലപാതകക്കേസിലെ പ്രതി റഷീദിന്റെ കൂട്ടാളിയായി അടുത്തകാലം വരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു പ്രതീഷിന്റെ വാസം. എന്നാല്‍, ഇയാളില്‍നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടിയതോടെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. റഷീദിനൊപ്പം ചേര്‍ന്നു തന്നെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തതായി കൊടി സുനി ആരോപിക്കുന്നവരുടെ കൂട്ടത്തില്‍ പ്രധാനിയാണു പ്രതീഷ്.

വെള്ളിയാഴ്ച വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുമ്പോഴാണു പ്രതീഷ് നാടകീയമായി പരാതി ഉന്നയിച്ചത്. താന്‍ അവശനാണെന്നും കോടതിയോടു ചില രഹസ്യ വിവരങ്ങള്‍ അറിയിക്കാനുണ്ടെന്നും പ്രതീഷ് പറഞ്ഞു. ഇതോടെ പ്രതിയെ നേരിട്ടു ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. അങ്ങനെയാണ് സംഭവമെല്ലാം പുറത്തവന്നത്.

 



കൊടി സുനിക്കുള്ള ഭീഷണിയെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും ഉത്തരവിട്ടിരുന്നു. ആഭ്യന്തര വകുപ്പിന്റെ കര്‍ശനമായ താക്കീത് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. അതിന്റെ പ്രതിഫലനമാണെന്ന് കൊടി സുനിയെ ഭീഷ ണിപ്പെടുത്തിയവര്‍ക്ക് കിട്ടിയത്.

ജയിലുകളില്‍ വന്‍ സുരക്ഷാ ഭീഷണിയാണ് നിലനില്‍ക്കുന്നത്. എന്തെങ്കിലും സാധ്യത സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നെങ്കില്‍ അവര്‍ കൊടി സുനിയെ ജയില്‍ മോചിതനാക്കുമായിരുന്നു. കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി കൊടി സുനിക്ക് ജാമ്യം നല്‍കാന്‍ സര്‍ക്കാര്‍ പലവ ട്ടം കരുക്കള്‍ നീക്കിയതാണ്.

 



ഇതിന് വേണ്ടി പോലീസ് റിപ്പോര്‍ട്ടും അനുകൂലമാക്കി. എന്നാല്‍ ജയില്‍ മേധാവിയുടെ കര്‍ശന നിലപാടുകളാണ് സര്‍ക്കാരിനെ പിന്നോട്ടടിച്ചത്.

ജയിലില്‍ മുഴുവന്‍ ക്യാമറ ഉള്ളപ്പോള്‍ എങ്ങനെയാണ് മര്‍ദ്ദിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായി ഉയരാം. എന്നാല്‍ മര്‍ദ്ദിക്കുന്ന സ്ഥലങ്ങളില്‍ ക്യാമറ വയ്ക്കാറില്ല എന്നതാണ് സത്യം. അത് പൂജപ്പുരയിലും വിയ്യൂരിലും സാധാരണ ചെയ്യുന്ന കാര്യമാണ്. കോടതികള്‍ ജയിലിലെ മര്‍ദ്ദനത്തിനെതിരെ കേസെടുക്കുമ്പോള്‍ സി സി റ്റി വി പരിശോധിക്കാവുന്നതാണെന്ന് ജയില്‍ അധിക്യതര്‍ അറിയിക്കും. സി സി റ്റി വിയില്ലാത്ത ഇടിമുറികളെ കുറിച്ച് കോടതികള്‍ക്ക് അറിയാമെങ്കിലും അത് കണ്ടെത്താന്‍ കഴിയാറില്ല. തെളിവും ഹാജരാക്കാന്‍ കഴിയാറില്ല.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 minutes ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (1 hour ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (2 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (2 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (3 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (3 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (3 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (3 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (3 hours ago)

പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി  (4 hours ago)

മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...  (4 hours ago)

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (4 hours ago)

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും  (4 hours ago)

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (5 hours ago)

Malayali Vartha Recommends