ഒരു പ്രോജെക്റ്റിന്റെ ആവശ്യത്തിനായി ഒരാളുമായി സംസാരിക്കുകയാണ്; നാളെ വർക്കുണ്ട്; വീട്ടിലെത്തുമ്പോൾ പെട്ടെന്ന് കിടന്ന് ഉറങ്ങും; രാവിലെ വിളിക്കാം; അച്ഛൻ അവസാനമായി തന്നോട് പറഞ്ഞ ആ വാക്കുകൾ; എന്ത് പ്രശ്നം ഉണ്ടെങ്കിലും കൂൾ ആയി മാനേജ് ചെയ്യുന്ന ഒരു വ്യക്തി; അത്രയും മാനസികമായി എന്ത് പ്രശനമാണ് വന്നതെന്ന് അറിയില്ല;വിതുമ്പലോടെ രമേശിന്റെ മകൻ ഗോകുൽ

സിനിമ സീരിയൽ നടൻ രമേശ് വലിയശാലയുടെ മരണം ഇപ്പോഴും ദുരൂഹമായി തന്നെ തുടരുകയാണ്. രമേശിന്റെ മരണം സംഭവിച്ച് രണ്ടാഴ്ച പിന്നിടുകയാണ്. മരിക്കുന്നതിനു തൊട്ടു മുൻപ് അച്ഛൻ തന്നോട് സംസാരിച്ച കാര്യങ്ങളൊക്കെ വെളിപ്പെടുത്തി മകൻ ഗോകുൽ രംഗത്തുവന്നിരിക്കുകയാണ്....
മകന്റെ വാക്കുകൾ ഇങ്ങനെ ആണ് : അച്ഛൻ മരിക്കുന്നതിന് മുൻപ് താൻ ഫോണിൽ വിളിച്ചിരുന്നു. ആ സമയത്ത് അച്ഛന് യാതൊരു വിഷമവും ഉള്ളതായി തോന്നിയിട്ടില്ല. എപ്പോഴും സംസാരിക്കുന്ന രീതിയിൽ വളരെ നോർമലയിട്ടാണ് സംസാരിച്ചത്.
ഒരു പ്രോജെക്റ്റിന്റെ ആവശ്യത്തിനായി ഒരാളുമായി സംസാരിക്കുകയാണ്. നാളെ വർക്കുണ്ട്. വീട്ടിലെത്തുമ്പോൾ പെട്ടെന്ന് കിടന്ന് ഉറങ്ങും രാവിലെ വിളിയ്ക്കാമെന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛന്റെ സൗണ്ടും സംസാരത്തിന്റെ രീതിയും മാറിക്കഴിഞ്ഞാൽ എന്തെങ്കിലും വിഷമം ഉണ്ടോയെന്ന് മനസ്സിലാക്കാൻ സാധിക്കും.
അങ്ങനെ ഒരു സംഭവം ഉണ്ടായതായി തോന്നിയിട്ടില്ലെന്നും ഗോകുൽ പറയുന്നു. അച്ഛൻ രാത്രി ഇങ്ങനെയൊരു കടുംകെ ചെയ്യാൻ രാത്രി എന്തെങ്കിലും വീട്ടിൽ സംഭവിച്ചിട്ടുണ്ടോ എന്ന് അറിയില്ല എന്നാണ് ഗോകുൽ പറയുന്നത്.
അച്ഛന്റേതായ വിഷമങ്ങൾ ഒന്നും പറയില്ല. ഇവിടെ എന്തെങ്കിലും പ്രശ്‌നം നടന്നാലും താൻ വിഷമിക്കേണ്ട എന്ന് കരുതി അച്ഛൻ പറയാറില്ല. മറ്റുള്ളവരുടെ എന്തെങ്കിലും പ്രശമുണ്ടെകിൽ അത് പരിഹരിക്കും. പക്ഷെ സ്വന്തം കാര്യം ആരോടും പറയില്ല. എല്ലാം മനസ്സിൽ വെയ്ക്കുകയാണ് പതിവ്. വലിയ കാര്യങ്ങൾ ആണെങ്കിൽ മാത്രം സുഹൃത്തുക്കളോട് പറയും.
അച്ഛൻ മരിച്ചെന്നുള്ള വാർത്ത അറിയുന്നത് പത്താം തിയ്യതിയാണ്. പതിമൂന്നാം തിയ്യതിയാണ് താൻ എത്തിയത് . ആ മൂന്ന് ദിവസം എങ്ങനെ കടന്ന് പോയതെന്ന് ഇപ്പോഴും അറിയില്ല. ആ സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിച്ചില്ല. ഒരുപാട് വാർത്തകൾ വന്നിരുന്നു.മരിച്ചത് എന്റെ അച്ഛനാണ്. എനിയ്ക്കാണ് നഷ്ടം. അച്ഛൻ പോയെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും ഗോകുൽ പറയുന്നു.
സഹോദരർ ഇല്ലാത്തത് കൊണ്ട് അച്ഛനിലും അമ്മയിലുമാണ് കൂടുതൽ ആശ്രയിച്ചത്. അമ്മ മരിച്ചതിന് ശേഷം ആകെ ഉണ്ടായിരുന്നത് അച്ഛനാണ്. രണ്ടാഴ്ചയ്ക്ക് മുന്നേ കാര്യങ്ങൾക്കും കൂടെ ഉണ്ടായിരുന്നത് അച്ഛനാണ്. എല്ലാ കാര്യങ്ങൾക്കും അഭിപ്രായം തരുന്നത് അച്ഛനായിരുന്നു. ഇപ്പോൾ ഒരു ഭാഗം തളർന്നത് പോലെയാണെന്നാണ് ഗോകുൽ പറയുന്നത്
അമ്മയുടെ മരണം അച്ഛനെ തളർത്തിയിരുന്നു. പക്ഷെ ഒന്നും തന്നെ അറിയിച്ചിരുന്നില്ല. പല സമയങ്ങളിലും അച്ഛനിൽ നിന്നും ഇൻസ്പിരേഷൻ ലഭിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയും വളരെ കൂളായിട്ടാണ് അച്ഛൻ ഡീൽ ചെയ്യാറുള്ളത്. എല്ലാം ഒക്കെയാകുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്ന ഒരാളായിരുന്നു അദ്ദേഹം.
അച്ഛൻ രണ്ടാമത് ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ എല്ലാം മകനും എതിർക്കുന്നത് പോലെ താനും എതിർത്തിരുന്നു. 'അമ്മ എന്ന് പറയുന്ന സ്ഥാനത്തേക്ക് മറ്റൊരാളെയും അംഗീകരിക്കാൻ സാധിക്കില്ല. അത് അച്ഛൻ ആണെങ്കിലും, അമ്മ ആണെങ്കിലും...
പിന്നീട് ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി. അച്ഛൻ ഇവിടെ ഒറ്റയ്ക്കാണ്. എന്റെ ജീവിതം ഞാൻ നോക്കുമ്പോൾ അച്ഛനെ മറന്ന് പോകരുത്. അങ്ങനെയാണെങ്കിൽ വിവാഹകാര്യത്തിൽ അച്ഛൻ ആലോചിച്ച് ഒരു തീരുമാനം എടുത്തോ എന്ന് പിന്നീട് പറയുകയായിരുന്നുവെന്ന് ഗോകുൽ പറഞ്ഞു.
അച്ഛൻ മരിക്കുന്നതിന്റെ രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപ് എന്ന് വിളിച്ചിരുന്നു . എനിയ്ക്ക് രണ്ട് മൂന്ന് സിനിമകൾ കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഇനിയായിരിക്കും കാലം തെളിയാൻ പോകുന്നതെന്നായിരുന്നു തന്നോട് പറഞ്ഞത്.
ഞാൻ ഇവിടെ വന്ന് അച്ഛനെ കാണുന്നത് വരെ അച്ഛൻ ഇങ്ങനെ ചെയ്തെന്ന് ഞാൻ വിശ്വസിച്ചിട്ടില്ല. എന്ത് പ്രശ്നം ഉണ്ടെങ്കിലും കൂൾ ആയി മാനേജ് ചെയ്യുന്ന ഒരു വ്യക്തി അത്രയും മാനസികമായി എന്ത് പ്രശനമാണ് വന്നതെന്ന് എനിയ്ക്ക് അറിയില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് കൂട്ടുകാരോടെങ്കിലും പറയുമെന്നാണ് ഗോകുൽ പറയുന്നത്
രമേശിന്റെ രണ്ടാം ഭാര്യയിലെ ആദ്യ ഭർത്താവിലുണ്ടായ മകൾ ശ്രുതി ഇതിടെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചത് വലിയ രീതിയിൽ മാധ്യമ ശ്രദ്ധ നേടിയിരുന്നു. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യജമാണെന്ന് പറഞ്ഞ ശ്രുതിചില അവകാശ വാദങ്ങള്‍ നടത്തിയിരുന്നു.
വ്യജവാർത്തകൾ പടച്ച് വിടുന്നത് അച്ഛന്റെ ആദ്യ ഭാര്യയിലെ വീട്ടുകാരും, ഗോകുലിന്റെ ഭാര്യ വീട്ടുകാരാണെന്നുമായിരുന്നു ശ്രുതി പറഞ്ഞത്. ഈ വാർത്തയോടും ഗോകുൽ പ്രതികരിച്ചു. ശ്രുതിയുടെ പോസ്റ്റ് കൂട്ടുകാരാണ് കാണിച്ച് തന്നത്. അവൾ ആ പോസ്റ്റ് ഇടാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നായിരുന്നു ഗോകുൽ പറഞ്ഞത്.
https://www.facebook.com/Malayalivartha


























