14 കാരിയെ കാണാതായി, അന്വേഷിച്ചിറങ്ങിയ മാതാപിതാക്കൾ വീടിന് പിറകിൽ കണ്ടത് മകളുടെ ജീവനറ്റ ശരീരം
ഇടുക്കി കട്ടപ്പനയ്ക്കടുത്ത് മേട്ടുകുഴിയിൽ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ പതിനാലു വയസുള്ള മകൾ പ്രീതിയാണ് മരിച്ചത്. ജാർഖണ്ഡ് സ്വദേശികളായ മുൻഷിയുടെയും അൽബിനയുടെയും മകൾ പ്രീതി. മേട്ടുകുഴിയിലെ സ്വകാര്യ ഏലം എസ്റ്റേറ്റിൽ ജോലി ചെയ്യുന്നവരാണ് ഇവർ. വെറും മൂന്നാഴ്ച മുൻപാണ് ഇവർ ജോലിക്കായി ഇവിടേക്ക് എത്തിയതെന്നാണ് അറിയാൻ കഴിയുന്നത്.
ജാർഖണ്ഡ് സ്വദേശികളുടെ മകളെ ഇന്ന് രാവിലെ മുതൽ കാണാതായിരുന്നു. ഉറങ്ങി എണീറ്റ മതാപിതാക്കൾ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പിറകുവശത്തായി തറയിൽ മരിച്ചു കിടക്കുകയായിരുന്നു പെൺകുട്ടി. തുടന്ന് ഇവർ തന്നെ കുട്ടിയുടെ മൃതദ്ദേഹം വീട്ടിലേക്ക് മാറ്റുകയായിരുന്നു.ശേഷം വിവരം ഉടൻ തന്നെ മാതാപിതാക്കൾ തോട്ടം ഉടമയെയും പൊലീസിനെയും അറിയിക്കുയായിരുന്നു.
മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ജില്ലാ പൊലീസ് മേധാവി കറുപ്പുസ്വാമി, ഡിവൈഎസ്പി വി.എ. നിഷാദ് മോൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും അടുത്ത് താമസിക്കുന്നവരിൽ നിന്നുമായി പോലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. എന്തായാലും പെൺകുട്ടിയുടെ മരണത്തിലെ ദുരൂഹ ഉടൻ തന്നെ മറ നീക്കി പുറത്തുവരുമെന്നാണ് അറിയാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha