അഞ്ചു വർഷത്തെ ആ ഫോൺകോളുകളിൽ നിർണായകമായ തെളിവുകൾ കണ്ടെത്താനാകും; പാസ്‌പോർട്ട് ഇല്ലാതെ ഈ പണം വിദേശത്തേക്ക് കടത്തിയെതെങ്ങനെ? മോൺസൺന്റെ വിദേശയാത്രകൾ അന്വേഷിക്കാനൊരുങ്ങി അന്വേഷണസംഘം
മോൺസൺന്റെ വിദേശയാത്രകൾ അന്വേഷിക്കാനൊരുങ്ങി അന്വേഷണസംഘം... അഞ്ചു വർഷത്തെ ആ ഫോൺകോളുകളിൽ നിർണായകമായ തെളിവുകൾ കണ്ടെത്താനാകുമെന്ന വിശ്വാസമാണ് അന്വേഷണസംഘത്തിന് നിലവിലുള്ളത്..... ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കാനാണ് നീക്കം... മോൻസൺ മാവുങ്കൽ വിദേശയാത്രകൾ നടത്തിയിരുന്നോ എന്നത് പ്രധാനമായും അന്വേഷിക്കുന്നുണ്ട്.
തനിക്ക് പാസ്‌പോർട്ട് ഇല്ല എന്ന നിലപാടിലാണ് മോൻസൺ ഉള്ളത്. വ്യാജ പാസ്‌പോർട്ടുകൾ മോൻസൺ ഉപയോഗിച്ചിരുന്നോ എന്നതും അന്വേഷിക്കും . വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിലെ പരാതിക്കാർ കൈമാറിയതായി പറയുന്ന കോടികൾ പ്രതി മോൻസൻ മാവുങ്കൽ വിദേശത്തേക്കു കടത്തിയെന്ന സംശയം ശക്തമാകുന്നുണ്ട് .
പണം വാങ്ങിയിട്ട് പ്രവാസി സംഘടനകളുടെ മറവിൽ മോൻസൻ നടത്തിയ വിദേശ യാത്രകളിൽ പണം കടത്തിയതായി പരാതിക്കാരുംവ്യക്തമാക്കി പക്ഷേ തെളിവുകൾ സമർപ്പിക്കുന്നതിൽ പരാതിക്കാർ പരാജിതരായി . വിദേശ യാത്രകൾ നടത്തണമമെങ്കിൽ പാസ്‌പോർട്ട് വേണം . പാസ്‌പോർട്ട് ഇല്ലാതെ ഈ പണം വിദേശത്തേക്ക് കടത്തിയെതെങ്ങനെ എന്നും അന്വേഷിക്കുണ്ട് . ഈ ഘട്ടത്തിൽ മോൻസൺ വിദേശത്ത് എത്തിയിരുന്നോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
പ്രവാസി സംഘടനാ നേതാക്കളെ ചോദ്യം ചെയ്യുവാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ ഉള്ളത് . ക്രൈംബ്രാഞ്ചിന് മോൻസൺ വിദേശത്ത് നിൽക്കുന്ന ചിത്രങ്ങളൊന്നും തെളിവായി കിട്ടിയിട്ടില്ല. മോൻസണ് വേറെയും നിക്ഷേപം ഉണ്ടാകുമോയെന്ന തരത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട് .
അതിനിടെ ഐജി ജി.സ്പർജൻകുമാർ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഒത്തുകൂടി അന്വേഷണ പുരോഗതികൾ അറിയുകയുണ്ടായി . മോൻസനെ ശാസ്ത്രീയമായി ചോദ്യംചെയ്യാൻ തീരുമാനിച്ചു. 10 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലമാക്കി. കൊച്ചി സിറ്റി പൊലീസിൽ അന്വേഷണ മികവു തെളിയിച്ചവരാണ് ഇവർ .
അന്വേഷണ സംഘത്തിൽ മോൻസന്റെ ഫോൺ വിളികൾ, സമൂഹമാധ്യമ പ്രചാരണം എന്നിവ വിശദമായി പരിശോധിക്കാൻ സിറ്റി പൊലീസിന്റെ സൈബർ സെൽ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി . മോൻസൻ നടത്തിയ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട് .അന്വേഷണ സംഘം കഴിഞ്ഞ ദിവസം പുരാവസ്തുക്കളായി തോന്നുന്ന ഉരുപ്പടികൾ മോൻസനു വിറ്റ തിരുവനന്തപുരം സ്വദേശി സന്തോഷ് എളമക്കരയുടെ മൊഴി എടുത്തു .
മോൻസന്റെ കയ്യിലുണ്ടായിരുന്ന വ്യാജ പുരാവസ്തു ശേഖരത്തിനു രാജ്യവ്യാപകമായി പ്രചാരം നൽകുന്ന വിഡിയോകൾ യൂട്യൂബിൽ ഇപ്പോൾ ലഭ്യമാകുന്നില്ല . ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള ഇത്തരം വിഡിയോകൾ ഉപയോഗിച്ചു കേരളത്തിനു പുറത്തും മോൻസൻ സാമ്പത്തിക തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്തിനു പുറത്തുനിന്നു മോൻസനെതിരെ ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ല. പുരാവസ്തു തട്ടിപ്പിൽ മോൻസണെതിരെ ഇത് വരെ കേസെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha