കുന്ദമംഗലത്ത് അശ്ലീല വീഡിയോകൾ കാണിച്ച് 12 വയസ്സുള്ള മകളെ സെക്‌സിന് പ്രേരിപ്പിച്ച് പിതാവ്; പലതവണ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചു... വിവരം പുറത്ത് പറഞ്ഞാല്‍ ഉമ്മയെയും ഇളയ സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി:- സംഭവം പുറത്തായത് പഠനത്തില്‍ പിന്നാക്കം പോയ കുട്ടിയെ അധ്യാപകർ ശ്രദ്ധിച്ചതോടെ :- അന്വേഷണത്തിനിടെ പിതാവ് വിദേശത്തേയ്ക്ക് കടന്നു
അശ്ലീല വീഡിയോ കാണിച്ച് 12 വയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് വിദേശത്തേക്ക് കടന്നു. പിതാവ് ഉപദ്രവിക്കുന്ന വിവരം കുട്ടി അധ്യാപകരെ അറിയിച്ചതിനെ തുടർന്നാണ് കുന്ദമംഗലം പൊലീസ് കേസ് അന്വേഷിക്കുന്നതിനിടെ ഇയാൾ വിദേശത്തേയ്ക്ക് കടന്നത്.
മകളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കുകയും അശ്ലീല വീഡിയോകൾ കാണിച്ച് സെക്‌സിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പിതാവിനെതിരെ കുട്ടിയുടെ പരാതി.
പിതാവിന്റെ ഭീഷണിയെ തുടർന്ന് വീട്ടിൽ പറയാതിരുന്ന കുട്ടി അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. പലതവണ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചു.
പുറത്ത് പറഞ്ഞാല്‍ ഉമ്മയെയും ഇളയ സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനാല്‍ വിവരം ആരും പുറത്തറിഞ്ഞില്ല. ഒടുവില്‍ പഠനത്തില്‍ പിന്നാക്കം പോയപ്പോഴാണ് കുട്ടിയെ അധ്യാപകര്‍ ശ്രദ്ധിച്ചതും വിവരം പുറത്തായതും.
ഇക്കാര്യം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും കുന്ദമംഗലം പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വാദം.
വീസ റദ്ദാക്കി പ്രതിയെ തിരിച്ചെത്തിക്കാനാണ് നീക്കം. കഴിഞ്ഞ മാസം 28നാണ് കുട്ടിയുടെ പരാതി അധ്യാപകർ പൊലീസിൽ അറിയിക്കുന്നത്. ചൈൽഡ് ലൈൻ വഴിയെത്തിയ പരാതിയിൽ പിതാവിനെതിരെ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി നാടുവിട്ടത്.
കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്‌നത്തിൽ കുട്ടിയെ ബലിയാടാക്കുകയാണെന്ന സംശയത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി മുങ്ങുന്നത്, പിതാവിനെതിരെ ഗാർഹിക പീഡനത്തിന് കുട്ടിയുടെ മാതാവ് പരാതി നൽകിയതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ കുട്ടിയുടെ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടപ്പോഴേക്കും പ്രതി നാടുവിട്ടു.
https://www.facebook.com/Malayalivartha