Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

ഞെട്ടിക്കുന്ന വിവരം പുറത്ത്: കേരള പോലീസിന് സുരക്ഷാ ഭീഷണി... കേരള ചരിത്രത്തില്‍ ആദ്യമായാണ് പോലീസിന് നേരെ ലഹരിമരുന്ന് ലോബിയില്‍ നിന്ന് സുരക്ഷാഭീഷണി ഉയരുന്നത്

09 OCTOBER 2021 11:21 AM IST
മലയാളി വാര്‍ത്ത

കേരള പോലീസിന് ലഹരി മരുന്ന് ലോബിയില്‍ നിന്നും സുരക്ഷാ ഭീഷണി. കേരള ചരിത്രത്തില്‍ ആദ്യമായാണ് പോലീസിന് നേരെ ലഹരിമരുന്ന് ലോബിയില്‍ നിന്ന് സുരക്ഷാഭീഷണി ഉയരുന്നത്.

ഭീഷണിയുടെ കാര്യം കൊച്ചി ഡി സി പി തന്നെയാണ് സ്ഥിരീകരിച്ചത്. കൊച്ചി നഗരത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മയക്കുമരുന്ന് വേട്ട തുടരുകയാണ്. അഴിക്കും തോറും കുരുകുന്ന മുറുക്ക് എന്നതുപോലെ പിടിക്കും തോറും വര്‍ധിക്കുകയാണ് മയക്കുമരുന്ന്.

 



ലഹരി വേട്ടയില്‍ ഏര്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പേരുകള്‍ പുറത്തു വിടരുതെന്നാണ് നിര്‍ദ്ദേശം. ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയുംസുരക്ഷ കരുതിയാണ് തീരുമാനം.

ലഹരി പിടികൂടുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തു വിടരുതെന്ന കര്‍ശന നിര്‍ദേശമാണു ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്‌റെ സഹപ്രവര്‍ത്തകരായ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്നത്. ലഹരിവേട്ടയ്ക്കു മുന്നിട്ടിറങ്ങുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ലഹരി മാഫിയാസംഘം ലക്ഷ്യമിടാനുള്ള സാധ്യത പരിഗണിച്ചാണു നടപടി. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 



ലഹരി പിടികൂടല്‍ സംബന്ധിച്ച ഔദ്യോഗിക വാര്‍ത്തകളിലൂടെ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വരുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. ഡിസിപിയുടെ ഓഫിസ് കേന്ദ്രീകൃതമായി മാത്രം വാര്‍ത്തകള്‍ നല്‍കിയാല്‍ മതിയെന്നാണു നിര്‍ദേശം. എസിപി, എസ്എച്ച്ഒ, സബ് ഇന്‍സ്‌പെക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്കു വാര്‍ത്ത നല്‍കുന്നതിനും വിലക്കുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍, വിവരങ്ങള്‍ കേന്ദ്രീകൃതമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വഴി നല്‍കിയാല്‍ മതിയെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍തന്നെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടു.

പോലീസില്‍ നിന്നു തന്നെ വിവരങ്ങള്‍ പുറത്തു പോകുന്നതിനും വിലക്കുണ്ട്.തുടര്‍ച്ചയായി നടക്കുന്ന ലഹരിവേട്ടകളില്‍ പിടിയിലാകുന്നത് ഏറെയും ലഹരി വില്‍പനയുടെ താഴെക്കണ്ണിയില്‍ ഉള്ളവരാണെന്നാണ് കണക്കുകൂട്ടുന്നത്. പിടിയിലാകുന്നവര്‍ക്കു പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണു വിലയിരുത്തല്‍. മറ്റു രാജ്യങ്ങളില്‍നിന്നു ചെന്നൈയിലും മറ്റും എത്തിക്കുന്ന എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസലഹരികള്‍ വലിയ അളവില്‍ നഗരപരിധിയില്‍ വില്‍ക്കുന്നുണ്ട്.

 



ലഹരി വലയില്‍ നിന്ന് പിടിക്കപ്പെടുന്നവര്‍ ഒരു ചെറിയ വിഭാഗം മാത്രമാണ്. അപ്പോഴും വന്‍ താരങ്ങള്‍ പുറത്തു തന്നെയാണുള്ളത്. ശക്തമായ കണ്ണികള്‍ പുറത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു പോലീസ് കരുതുന്നത്. ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിയാനുള്ള സാധ്യത മുന്നില്‍ കണ്ടാണു നടപടിയെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപെടുത്താന്‍ അദ്ദേഹം തയ്യറായില്ല.

തൃക്കാക്കര മില്ലുപടിയില്‍ ഫ്‌ലാറ്റിലെ ലഹരി വേട്ടയില്‍ ഉന്നത ഐടി ഉദ്യോഗസ്ഥ ഉള്‍പ്പെടെയുള്ള സംഘമാണു പിടിയിലായത്. അമിത ജോലിയുടെ സമ്മര്‍ദം കുറയ്ക്കാനായി പതിവായി ഫ്‌ലാറ്റിലെത്തി ലഹരി വിരുന്നില്‍ പങ്കെടുക്കാറുണ്ടായിരുന്നെന്നാണു മൊഴി. ഇവരെ ദിവസങ്ങളായി ഡാന്‍സാഫ് സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അര്‍ധരാത്രിയില്‍ റെയ്ഡിനെത്തുമ്പോള്‍ പലരും അര്‍ധ ബോധാവസ്ഥയിലായിരുന്നു. ഉച്ചയോടെയാണ് ഇവരില്‍നിന്നു മൊഴിയെടുക്കാനായത്.

 



ലഹരി ഉപയോഗിക്കുന്നതിനായി ചുരുട്ടിയ കറന്‍സിയടക്കം ഇവരില്‍നിന്നു കണ്ടെത്തി. എന്നാല്‍ കുറഞ്ഞ അളവിലുള്ള രാസലഹരി മാത്രമാണ് പിടിച്ചെടുത്തത്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിനു സമീപത്തു മറ്റേതെങ്കിലും സുരക്ഷിത കേന്ദ്രത്തില്‍ കൂടുതല്‍ ലഹരി ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. തൃക്കാക്കര പൊലീസിന്റെയും ഡാന്‍സാഫിന്റെയും നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ലഹരിവേട്ട.

കാക്കനാട് വാഴക്കാലയില്‍ കഴിഞ്ഞ മാസമുണ്ടായ ലഹരിവേട്ടയില്‍ ഉയര്‍ന്ന അളവില്‍ രാസ ലഹരിയാണു കണ്ടെത്തിയത്. ലഹരിമാഫിയാ സംഘത്തിനു വലിയ തുകയുടെ നഷ്ടമുണ്ടായി. ഇതോടെ കൂടുതല്‍ അളവ് ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗ കേന്ദ്രങ്ങളില്‍ ഇവര്‍ സൂക്ഷിച്ചു വയ്ക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അതിന്റെ പകയാണ് ലഹരി മാഫിയക്കുള്ളതെന്ന് പോലീസ് കരുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (53 minutes ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (1 hour ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (1 hour ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (1 hour ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (2 hours ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (5 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (5 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (5 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (6 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (6 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (6 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (6 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (6 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (6 hours ago)

Malayali Vartha Recommends