Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

മിണ്ടാട്ടം മുട്ടി ശോഭ... വി മുരളീധരനെതിരേയും കെ സുരേന്ദ്രനെതിരെയും പടയൊരുക്കം നടത്തിയ ശോഭ സുരേന്ദ്രന് കനത്ത തിരിച്ചടി; ക്രിസ്ത്യന്‍ വിഭാഗത്തെ ആകര്‍ഷിക്കാന്‍ കണ്ണന്താനത്തിന് കഴിഞ്ഞില്ല; തള്ളലല്ലാതെ സ്വന്തമായി നാല് വോട്ട് പോലും പിടിക്കാനായില്ല

09 OCTOBER 2021 10:48 AM IST
മലയാളി വാര്‍ത്ത

ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ശോഭ സുരേന്ദ്രനേയും അല്‍ഫോണ്‍സ് കണ്ണന്താനത്തേയും പുറത്താക്കിയത് എല്ലാം കണക്ക് കൂട്ടിയാണെന്ന് വ്യക്തം. ബി.ജെ.പി. പുനഃസംഘടനയിലൂടെ സംസ്ഥാന നേതാക്കള്‍ക്കു നല്‍കുന്നത് വ്യക്തമായ സൂചനയാണ്.

ശോഭ സുരേന്ദ്രന്‍, ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരാണു ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ പ്രമുഖര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട മെട്രോമാന്‍ ഇ. ശ്രീധരനെ പ്രത്യേക ക്ഷണിതാവാക്കി. ദേശീയ നിര്‍വാഹ സമിതിയില്‍ കേരളത്തില്‍നിന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍, സംസ്ഥാന മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരെ ഉള്‍പ്പെടുത്തി.

 


സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ സംസ്ഥാന ഉപാധ്യക്ഷയായ ശോഭാ സുരേന്ദ്രന്‍, പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനുപോലും ഇറങ്ങിയിരുന്നില്ല. പാര്‍ട്ടിയിലെ ഇരുഗ്രൂപ്പുകളിലും ചേരാതെ സ്വന്തം ഗ്രൂപ്പുണ്ടാക്കി സംസ്ഥാന നേതൃത്വത്തിനെതിരേ പടയൊരുക്കത്തിലാണു ശോഭ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ തള്ളിയിടാനാണ് ശോഭ പ്രധാനമായും ശ്രമിച്ചത്.

കെ. സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായതോടെ ശോഭയെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി വൈസ് പ്രസിഡന്റാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തനത്തില്‍നിന്നു മാറിനിന്ന ശോഭയെ, അന്ത്യശാസനം നല്‍കിയാണു നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേന്ദ്ര നേതൃത്വം യോഗങ്ങളില്‍ പങ്കെടുപ്പിച്ചത്. കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുത്തതെന്നായിരുന്നു ശോഭയുടെ അവകാശവാദം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന പുനഃസംഘടനയില്‍ ശോഭയെ വൈസ് പ്രസിഡന്റാക്കി. തൊട്ടുപിന്നാലെ നടന്ന കേന്ദ്ര പുനഃസംഘടനയില്‍ ദേശീയ നിര്‍വാഹക സമിതിയില്‍നിന്നും ഒഴിവാക്കി.

 



കേരള ബി.ജെ.പിയില്‍നിന്ന് ദേശീയ നേതൃനിലയിലേക്കുയര്‍ന്ന വനിതകളില്‍ പ്രമുഖയാണു ശോഭ. ഇത്തവണ ശോഭയ്ക്ക് ശക്തമായ സന്ദേശമാണു കേന്ദ്ര നേതൃത്വം നല്‍കിയത്. ശോഭയ്ക്ക് ബദലായി പാര്‍ട്ടിയില്‍ സുരേന്ദ്രപക്ഷം ഉയര്‍ത്തിക്കൊണ്ട് വരുന്ന മുന്‍ എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോള്‍ക്ക് സംസ്ഥാന പുനഃസംഘടനയില്‍ വക്താവ് പദവിയും ലഭിച്ചിരുന്നു.

ക്രിസ്ത്യന്‍ വിഭാഗത്തെ ബി.ജെ.പി.യിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരീക്ഷണം പാളിയതാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിനും തിരിച്ചടിയായത്. രണ്ടാം മോദി സര്‍ക്കാരില്‍നിന്ന് ഒഴിവാക്കിയ കണ്ണന്താനത്തെ ദേശീയ നിര്‍വാഹക സമിതിയില്‍നിന്നും ഒഴിവാക്കിയതോടെ ബി.ജെ.പി. നേതൃത്വം കൈയൊഴിയുന്നുവെന്നു വ്യക്തം. രാജ്യസഭയിലെ കാലാവധി ഒന്‍പത് മാസം മാത്രം ശേഷിച്ചിരിക്കെ കണ്ണന്താനത്തിന് പാര്‍ലമെന്ററി രംഗത്ത് വീണ്ടും അവസരം നല്‍കാന്‍ സാധ്യത മങ്ങി.

 



പ്രായാധിക്യം മുന്‍നിര്‍ത്തിയാണ് ഒ. രാജഗോപാലിനെയും സി.കെ. പത്മനാഭനേയും ഒഴിവാക്കിയത്. എങ്കിലും ഇരുവരും നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നവരാണെന്നതും ശ്രദ്ധേയം. രാജഗോപാലിന്റെ ചില പരാമര്‍ശങ്ങള്‍ നേമത്ത് കുമ്മനം രാജശേഖരന്റെ പരാജയത്തിനിടയാക്കിയെന്നും നേതൃത്വം വിലയിരുത്തിയിരുന്നു.

നേമത്ത് മത്സരിക്കാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച കുമ്മനത്തിന് പകരം ചുമതല നല്‍കിയിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു രാജ്യസഭയിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്ര മന്ത്രിസഭയിലും ഇടംലഭിച്ചില്ല. ഇതില്‍ പലരും അതൃപ്തി പ്രകടിപ്പിച്ചിരിക്കെയാണു ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനെ ദേശീയ നിര്‍വാഹക സമിതിയിലും ഉള്‍പ്പെടുത്തിയതോടെ സംസ്ഥാന ഘടകത്തില്‍ സ്വാധീനം ശക്തമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (25 minutes ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (33 minutes ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (36 minutes ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (43 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (47 minutes ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (49 minutes ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (51 minutes ago)

ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്: ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (54 minutes ago)

അഫ്ഗാനിസ്ഥാനില്‍ പ്രാകൃത നിയമങ്ങളുമായി താലിബാന്‍ : ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍  (1 hour ago)

സംസ്ഥാനത്ത് പച്ച-വെള്ള അലർട്ടുകൾ;  (1 hour ago)

ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപ;  (1 hour ago)

മലപ്പുറത്ത് 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (1 hour ago)

അവസാന ബജറ്റ്  (1 hour ago)

ഷാഫി മെമ്മോറിയല്‍ അവാര്‍ഡ് സംവിധായകന്‍ ജിതിന്‍ കെ. ജോസിന്  (1 hour ago)

Malayali Vartha Recommends