സുഹൃത്തുക്കളുടെ പക്കൽ മർദ്ദന ചിത്രങ്ങൾ; കഴുത്തില്‍ കുരുക്കുണ്ടാക്കി ശ്വാസം മുട്ടിച്ചു... മലയാളി യുവതി പൂനെയിലെ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ:- ഭർത്താവിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

മലയാളി യുവതി പൂനെയിലെ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസ് എടുത്തതിന് പിന്നാലെ ഭര്‍ത്താവ് അറസ്റ്റില്‍. മകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നെന്നും മരണ വിവരം പോലും തങ്ങളെ അഖിലിന്റെ വീട്ടുകാര്‍ അറിയിച്ചില്ലെന്നും മറ്റൊരാള്‍ വിളിച്ചുപറഞ്ഞാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
ദില്ലിയിൽ സ്ഥിര താമസമാക്കിയ കൊട്ടാരക്കര സ്വദേശിനി പ്രീതിയും പൂനെ മലയാളിയായ അഖിലും തമ്മിലുള്ള വിവാഹം 2015 ലാണ് നടന്നത്. 120 പവൻ സ്വർണവും 85 ലക്ഷം രൂപയുമാണ് അഖിലിന് സ്ത്രീധനമായി നൽകിയത്. പിന്നീട് തനിക്ക് ബിസിനസിൽ തിരിച്ചടിയുണ്ടായെന്നും സാമ്പത്തിക ബാധ്യതകൾ തീർത്ത് തരണമെന്നും അഖിൽ ആവശ്യപ്പെട്ടെന്ന് പ്രീതിയുടെ അച്ഛൻ പറയുന്നു.
കുറച്ച് സഹായിച്ചെങ്കിലും പിന്നെയും ആവശ്യങ്ങൾ കൂടി വന്നു. പണം കിട്ടാതായതോടെ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും അച്ഛൻ മദുസൂദനനൽ പിള്ള ആരോപിക്കുന്നു. അച്ഛനമമ്മമാരോട് തന്‍റെ അവസ്ഥ പലപ്പോഴും പ്രീതി മറച്ചു വച്ചിരുന്നു. തന്‍റെ സുഹൃത്തുക്കൾക്ക് പ്രീതി അയച്ച് കൊടുത്ത ചിത്രങ്ങളില്‍ മർദ്ദനമേറ്റ പാടുകൾ കാണാം. ഈ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.
പ്രീതി അഖിലിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. കഴുത്തില്‍ കുരുക്കുണ്ടായെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യയാണോ എന്ന കാര്യത്തില്‍ പരിശോധന നടക്കുകയാണ്. ആന്തരികാവയവങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. അഖിലിനെയും അമ്മ സുധയെയും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റമാണ് ചുമത്തിയത്.
പൂണെ ഭോസരി പ്രാധികിരൺ സ്പൈൻ റോഡിലെ റിച്ച്‌വുഡ് ഹൗസിങ് സൊസൈറ്റിയിലെ ഭര്‍തൃവീട്ടിലായിരുന്നു ബുധനാഴ്ച രാത്രി പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ വിവരം അറിഞ്ഞ് ഡല്‍ഹിയില്‍ താമസിക്കുന്ന പ്രീതിയുടെ മാതാപിതാക്കൾ പൂണെയിലെത്തി ഭോസരി പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രീതിയുടെ പിതാവ് മധുസൂദനൻപിള്ളയുടെ കുടുംബവീട് വാളകം പൊടിയാട്ടുവിളയിലാണ്. കഴിഞ്ഞ നാലുവർഷമായി സ്ത്രീധനത്തിന്റെ പേരിൽ പ്രീതിയെ മാനസികമായും ശാരീരികമായും അഖിലും കുടുംബവും പീഡിപ്പിച്ചെന്നാണ് പരാതി. പിംപ്രി ചിൻച്വാദിലെ ബോസരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ട് പോയി. പ്രീതിയുടെ മൃതദേഹം ഇന്ന് സ്വദേശമായ കൊല്ലത്ത് സംസ്കരിക്കും.
https://www.facebook.com/Malayalivartha

























