പെരുമാതുറ സ്വദേശിയായ യുവാവിനെ കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ എസ് ഐ ചെയ്തത്... മാസങ്ങള്‍ക്ക് ശേഷം ആ രഹസ്യം പുറത്ത്! കൊല്ലം ചാത്തന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ് ഐ ആയ ജ്യോതി സുധാകറിനെ സസ്‌പെന്‍ഡ് ചെയ്തു
വളരെ വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതും ഒരു പോലീസുകാരനിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം തന്നെയാണ് ഇത്. ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയ സംഭവത്തില്‍ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ചാത്തന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ് ഐ ആയ ജ്യോതി സുധാകറിനെതിരെയാണ് നടപടി. ജ്യോതി സുധാകര്‍ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനില്‍ എസ് ഐ ആയിരിക്കെ, ട്രെയിന്‍ തട്ടി മരിച്ചയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. പെരുമാതുറ സ്വദേശിയായ യുവാവിനെയാണ് കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. മംഗലപുരം എസ് ഐ ആയിരുന്ന ജ്യോതി സുധാകറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഇതിനിടയിലാണ് ഫോണ്‍ മോഷ്ടിച്ചത്. യുവാവിന്റെ ഫോണ്‍ കാണാനില്ലെന്നും, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്. തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് കാണാതായ മൊബൈല്‍ ഫോണ്‍ എസ് ഐ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. എസ് ഐ ഔദ്യോഗിക സിം കാര്‍ഡാണ് മോഷ്ടിച്ച ഫോണിലിട്ടിരുന്നത്. ഇതിനിടെ ജ്യോതി സുധാകറിന് ചാത്തന്നൂരിലേക്ക് സ്ഥലംമാറ്റവും ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha