സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 10 ജില്ലകളിൽ യെല്ലോ അലേർട്ട് ; നാളെ മുതൽ 14 വരെ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഈയാഴ്ചയും കനത്ത മഴയുണ്ടാകാനാണ് സാധ്യതയെന്നും കേന്ദ്രങ്ങൾ പറയുന്നു. ഇന്ന് ഇടുക്കി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ട് .
ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ മുതൽ 14 വരെ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട് .അതുകൊണ്ട് ഓറഞ്ച് അലർട്ടുംപ്രഖ്യാപിച്ചിരിക്കുകയാണ് . കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്നറിയിച്ചിട്ടുണ്ട് .
ഇത്തവണ കാലവർഷം പിൻവാങ്ങിയോ എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. സാധാരണ കണക്കിന്റെ അടിസ്ഥാനത്തിൽ ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ് കാലവർഷം . എന്നാൽ അതു പിൻവാങ്ങിയെന്നു ഉറപ്പിക്കാനാകാത്ത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണങ്ങൾ ചൂണ്ടി കാണിക്കുന്നത് .
മറ്റ് ഏജൻസികളിലെ കാലാവസ്ഥാ ശാസ്ത്രജ്ഞർ, സ്വതന്ത്ര ഗവേഷകർ എന്നിവരും മഴക്കാലം പിൻവാങ്ങിയതായി വ്യക്തമാക്കുന്നില്ല .രാജസ്ഥാനിൽ കഴിഞ്ഞയാഴ്ചയോടെ പിൻവാങ്ങിയിട്ടുണ്ട് . കേരളം ഉൾപ്പെടെയുള്ള മേഖലകളിൽ കാലവർഷത്തിന്റെ പിന്മാറ്റത്തിനായിട്ടുള്ള സൂചനകൾ തുടങ്ങിയിരുന്നു. എന്നാൽ പെട്ടെന്ന് ഉണ്ടായ ചുഴലികളും ന്യൂനമർദങ്ങളും കാലവർഷം നീണ്ടു പോകാൻ കാരണമായിരിക്കുന്നു.
തുടരെ തുടരെ ഉണ്ടായ ചുഴലികൾ കാരണം ഈർപ്പം കുറയാതെ നിൽക്കുന്ന സാഹചര്യമാണുള്ളത് . അതുകൊണ്ട് തന്നെ മഴപ്പാത്തിയും സജീവമായി നിൽക്കുകയാണ് . പ്രളയകാലത്ത് തുടങ്ങിയതാണ് കടലിലെ അസാധാരണ താപനില. അത് ഇത് വരെയും കുറഞ്ഞിട്ടില്ല.
കാലവർഷത്തിന്റെ അവസാന ദിവസങ്ങളിൽ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതം ഏതാണ്ട് ഇല്ലാതായിട്ടുണ്ട്. എന്നാൽ അതിന്റെ അവശിഷ്ടങ്ങൾ മേഖലയിൽ ഒരു അവ്യവസ്ഥഉണ്ടാക്കിയിരിക്കുന്നുവെന്ന് മുതിർന്ന കാലാവസ്ഥാ ഗവേഷകൻ ഡോ. എം.കെ.സതീഷ്കുമാർ പറയുന്നു
കാലവർഷത്തിന്റെ സ്വഭാവത്തോടെ മഴ തുടരുന്നതിന് അതുമൊരു കാരണമാകാനും സാധ്യതയുണ്ട് . മഴ പിൻവാങ്ങാനുള്ള അന്തരീക്ഷം രൂപപ്പെടുന്നുണ്ട്. എന്നാൽ അതു പെയ്യുന്നില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ. പിൻവാങ്ങലിനും തുലാവർഷത്തിന്റെ തുടക്കത്തിനും ഇടയിലെ ഇടവേളയിൽ ശക്തമായ ഉഷ്ണം അനുഭവപ്പെടുന്നുണ്ട് .
ഡ്രാഗൺ പക്ഷികൾ എത്തുന്നത് ഇതിന്റെ പ്രകൃതി സൂചനയാണ്. ഭൂമിക്ക് പലവിധത്തിൽ ഉപയോഗമുണ്ടാക്കുന്നതാണ് ഇടവവേള. പിന്നീട് ആരംഭിക്കുന്ന തുലാവർഷം ഉച്ചകഴിഞ്ഞ് പെയ്തുതോരും . ഇടിയോടെ ഒന്നര മണിക്കൂറോളം മഴപെയ്യാറുമുണ്ട് . കാലവർഷത്തിന്റെ സമയം ഇതിനോടകം കഴിഞ്ഞിട്ടും ഇടിയോടെ മഴ തുടരുകയാണ്. ഇത് തുലാവർഷത്തിന്റെ സൂചനയാണെന്ന് ആദ്യം നിരീക്ഷിച്ചത്.
എന്നാൽ അതു തെറ്റി . ഇപ്പോൾ രാത്രിയിലും പുലർച്ചയുമാണ് മഴ കൂടുതൽ ലഭിക്കുന്നത് . കാലവർഷം പിൻവാങ്ങുന്ന ദിവസങ്ങളിൽ അസാധാരണമായി ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഉണ്ടായ ചുഴലിയെ തുടർന്ന് കനത്തമഴയും ഇടിയും കുറഞ്ഞും കൂടിയും ഉണ്ടാകുന്ന അവസ്ഥയാണുള്ളത്.
ന്യൂനമർദ മേഖലയിലേക്ക് മറ്റിടങ്ങളിൽനിന്നും കാറ്റ് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് അന്തരീക്ഷത്തിൽ ഈർപ്പം ഒഴിയാതെ നിലനിൽക്കും . ശാന്തസമുദ്രത്തിന്റെ വിയറ്റ്നാം മേഖലയിൽ ശക്തമായ ചുഴലിയുമുണ്ട് . അറബിക്കടലിൽ നേരിയ തോതിലും അതിന്റെ സൂചനകൾ നിരീക്ഷകർ കണ്ടു തുടങ്ങി .
ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനർദത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. എല്ലാ ഘടകങ്ങളും കാലവർഷ സ്വഭാവത്തിൽ മഴ തുടരാനുളള ഘടകങ്ങളായി മാറി. മുംബൈ–പുണെ ഭാഗത്താണ് നേരത്തേ ചക്രവാതം രൂപപ്പെട്ടിരിക്കുന്നത്. പതിവിൽ നിന്നുമാറി പലയിടത്തും ചുഴലികളുടെ സ്വാധീനം തുടന്നുമുണ്ട് .
പിൻവാങ്ങുന്ന കാലവർഷക്കാറ്റ് ഹിമാലയത്തിൽതട്ടി തിരിച്ചുവരുന്നതാണ് വടക്കുകിഴക്ക് കാലവർഷം അഥവാ തുലാവർഷമായി അറിയപ്പെടുന്നത്. ഈ സമയത്ത് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമുണ്ടായാൽ തുലാവർഷം ദുർബലമാകും. എന്നാൽ തുലവാർഷം നല്ലരീതിയിൽ ലഭിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിഗമനമുള്ളത് . ഇപ്പോഴത്തെ മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നത്.
https://www.facebook.com/Malayalivartha























