ശരീരമാസകലം മർദ്ദനമേറ്റ് അവശയായ ഉമ്മുകുൽസുവിനെ ആശുപത്രിയിൽ എത്തിക്കാതെ സുഹൃത്തിന്റെ വീട്ടിൽ തിരികെ എത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് സുഹൃത്തിനോട് ആവശ്യപ്പെട്ടു; മക്കളെയും കൂട്ടി താൻ കാറിൽ പിന്നാലെ വരാമെന്ന് പറഞ്ഞ താജ്ജുദ്ദീൻ ഇവിടെ നിന്ന് കടന്നുകളഞ്ഞു:- മർദ്ദനമേറ്റ് പേശികളും അസ്ഥികളും തകർന്നു! വായിൽ രാസവസ്തു ഒഴിച്ചിരുന്നതായി പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി... താജ്ജുദ്ദീനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

വാടകവീട്ടില്‍ ഭര്‍ത്താവിനോടൊപ്പം എത്തിയ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മരിച്ച സംഭവത്തിൽ ഭർത്താവ് താജ്ജുദ്ദീനായി അന്വേഷണം ഊർജ്ജിതമാക്കി. ഇയാളുടെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ ഭാര്യ ഉമ്മുകുൽസുവാണ് (31) കഴിഞ്ഞ ദിവസം മരിച്ചത്. താജുദ്ദീന്റെ സുഹൃത്തും നാട്ടുകാരനുമായ സിറാജുദ്ദീനാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
ശരീരമാസകലം മർദ്ദനമേറ്റ് അവശയായ യുവതിയെ കോഴിക്കോട് വീര്യമ്പ്രത്തുള്ള സുഹൃത്ത് സിറാജുദ്ദീനെ ഏല്പിച്ച് ആശുപത്രിയിൽ എത്തിക്കാൻ താജ്ജുദ്ദീൻ ആവശ്യപ്പെടുകയായിരുന്നു. ബാലുശേരി വീര്യമ്പ്രത്തു സുഹൃത്തിന്റെ വീട്ടിൽ വച്ച് താജ്ജുദ്ദീൻ ഇവരെ ക്രൂരമായി മർദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരപുരുഷ ബന്ധം സംശയിച്ചായിരുന്നു താജുദീൻ യുവതിയെ മർദിച്ചതെന്നും പൊലീസ് പറയുന്നു.
പരപുരുഷ ബന്ധം ആരോപിച്ച് പലപ്പോഴും ഇയാൾ ഉമ്മുകുൽസുവിനെ മർദ്ദിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളുമായി പിണങ്ങി ഉമ്മുകുൽസു സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ഉമ്മുകുൽസുവിനെ തിരികെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോയത്. സുഹൃത്തിന്റെ വീട്ടിൽ കുടുംബ സമ്മതമാണ് ഇവർ പോയത്.
ഈ സമയം സിറാജുദീന്റെ ഭാര്യയും മകളും ചികിത്സയുടെ ഭാഗമായി നാട്ടിൽ പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ താജ്ജുദ്ദീനും ഉമ്മുകുൽസുവും മക്കളും നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിലെത്തിയ ഇയാള്‍ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കി. തുടർന്ന് ഭാര്യയെയും കൂട്ടി വീര്യമ്പ്രത്തെ സുഹൃത്തിന്റെ വീട്ടിൽ കാറിൽ എത്തി കോഴിക്കടയിൽ ജോലിക്ക് നിന്നിരുന്ന സിറാജുദീനെ വിളിച്ച് വരുത്തി ഉമ്മുകുൽസുവിനെ ആശുപത്രിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ യുവതി മരിച്ചു. ശരീരമാസകലം മർദ്ദനമേറ്റ് പേശികളും അസ്ഥികളും തകർന്നിട്ടുണ്ട്. വായിൽ എന്തോ രാസവസ്തു ഒഴിച്ചതായും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പോലീസിന് മൊഴി നൽകി.
പോകുമ്പോഴും തിരിച്ചെത്തുമ്പോഴും താജുദ്ദീനൊപ്പം കാറിൽ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. അവശയായിരുന്ന ഉമ്മുകുൽസുവിനെ താങ്ങിയെടുത്താണു സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചത്. ഉമ്മുകുൽസു കുറച്ചു വെള്ളം കുടിച്ചെങ്കിലും ഒന്നും സംസാരിച്ചില്ലെന്നു സുഹൃത്തിന്റെ അമ്മ പോലീസിനോട് പറഞ്ഞു.
അവശയായ ഉമ്മുകുൽസുവിനെ അവർ കസേരയിൽ ഇരുത്തി എടുത്താണ് വാഹനത്തിനടുത്ത് എത്തിച്ചത്. അപ്പോൾ ഉമ്മുകുൽസുവിനെ ഓട്ടോറിക്ഷയിൽ കയറ്റാൻ താജുദ്ദീൻ ആവശ്യപ്പെട്ടതായി സുഹൃത്ത് പറയുന്നു. മക്കളെയും കൂട്ടി താൻ കാറിൽ പിന്നാലെ വരാമെന്നും താജുദ്ദീൻ അറിയിച്ചു. തുടർന്ന് ഉമ്മുകുൽസുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും താജുദ്ദീൻ എത്തിയില്ല. അവിടെ നിന്ന് ആംബുലൻസിൽ ഉമ്മുകുൽസുവിനെയും കൊണ്ട് സുഹൃത്തും മാതാവും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുമ്പോഴേക്കും താജുദ്ദീൻ മക്കളെ അവിടെ റോഡിലിറക്കിയ ശേഷം കടന്നു കളഞ്ഞു.
https://www.facebook.com/Malayalivartha























