നെടുമുടി വേണുവിന്റെ സംസ്‌ക്കാരം ചൊവ്വാഴ്ച 2മണിക്ക് ശാന്തി കവാടത്തില്‍; രാവിലെ 10.30 മുതല്‍ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും: അപ്രതീക്ഷിതമായ മരണം ഉൾക്കൊള്ളാനാകാതെ സഹതാരങ്ങൾ

നെടുമുടി വേണുവിന്റെ സംസ്കാരം ചൊവ്വാഴ്ച 2മണിക്ക് ശാന്തി കവാടത്തില്‍; രാവിലെ 10.30 മുതല്‍ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും
അന്തരിച്ച ചരിത്ര ചലച്ചിത്ര താരം നെടുമുടി വേണുവിന്റെ സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശാന്തി കവാടത്തില്‍ നടക്കും.
രാവിലെ 10.30 മുതല്‍ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അപ്രതീക്ഷിതമായ ഈ മരണം സഹതാരങ്ങൾക്കും ഉൾക്കൊളളാനായില്ല. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു.
ദീർഘനാളായി ഉദരസംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. അവസാനനിമിഷം അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. നേരത്തേ കോവിഡ് ബാധിച്ചിരുന്നതും തിരിച്ചടിയായി.
വെള്ളിത്തിരയിലെ പകര്‍ന്നാട്ടങ്ങളില്‍ മാത്രമല്ല പരമ്പര്യകലകളിലും നാടന്‍പാട്ടുകളിലും അതീവ തല്‍പരനായിരുന്നു നെടുമുടി വേണു. അഭിനയത്തിനൊപ്പം പാട്ടും മൃദഗവായനയും ഉടുക്കുകൊട്ടുമൊക്കെയായി സജീവമായിരുന്നു വേണുവിന്റെ ജീവിതം.
https://www.facebook.com/Malayalivartha























