ഉമ്മുകുൽസുവിന്റേത് കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ; സാങ്കൽപിക കാമുകനെ അന്വേഷിച്ചുള്ള ക്രൂരതയിൽ മർദ്ദനമേറ്റ് പേശികളും അസ്ഥികളും തകർന്നു! വായിൽ രാസവസ്തു... ശരീരത്തിൽ പൊള്ളൽ, മരണവുമായി മണിക്കൂറുകൾ മല്ലിട്ടിട്ടും ആശുപത്രിയിൽ എത്തിക്കാതെ സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചു:- തന്ത്രപരമായി മുങ്ങൽ

ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഉമ്മുകുൽസുവിന്റേത് കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ ഭാര്യ ഉമ്മുകുൽസുവാണ് (31) സുഹൃത്തിന്റെ വാടക വീട്ടിൽ വച്ച് മരിച്ചത്.
സംഭവത്തിൽ ഭർത്താവ് താജുദ്ദീനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയെങ്കിലും ഇയാൾ ഇപ്പോഴും ഒളിവിലാണ്. ഇല്ലാത്ത കാമുകന്റെ വിവരങ്ങൾക്ക് വേണ്ടിയാണ് യുവതിയെ നിരന്തരം ഇയാൾ മർദ്ദിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഉമ്മുകുൽസുവിനെ പ്രണയിച്ചാണ് താജുദ്ദീൻ വിവാഹം ചെയ്തത്.
പിന്നീട് സംശയത്തെ തുടർന്നുള്ള ക്രൂര മർദനത്തിന് യുവതി നിരന്തരം ഇരയായിരുന്നെന്ന് പോലീസ് പറയുന്നു. സാങ്കൽപിക കാമുകനെ അന്വേഷിച്ചുള്ള പീഡനം സഹിക്കാനാകാതെ യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അടുത്തിടെയാണ് താജുദ്ദീൻ വീണ്ടും ഉമ്മുകുൽസുവിനെ കൂട്ടിക്കൊണ്ടു വന്നത്.
ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചു വരുത്തിയ ശേഷം താജുദ്ദീൻ തന്ത്രപരമായി മുങ്ങുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ ഓഫ് ആണ്.
താജുദ്ദീന്റെ സുഹൃത്തും നാട്ടുകാരനുമായ സിറാജുദ്ദീനാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തിക്കാനായി സുഹൃത്തിന്റെ വീട്ടിൽ എത്തിക്കുമ്പോൾ തന്നെ ശരീരമാസകലം മർദ്ദനമേറ്റ് അവശയായ നിലയിലായിരുന്നു യുവതി. ഒരാഴ്ച മുമ്പ് വീര്യമ്പ്രത്തുള്ള സിറാജുദ്ദീന്റെ വീട്ടിലേയ്ക്ക് കുടുംബ സമ്മതമാണ് ഇവർ എത്തിയത്. ഈ സമയം സിറാജുദീന്റെ ഭാര്യയും മകളും ചികിത്സയുടെ ഭാഗമായി നാട്ടിൽ പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ താജ്ജുദ്ദീനും ഉമ്മുകുൽസുവും മക്കളും നാട്ടിൽ തിരിച്ചെത്തി.
നാട്ടിലെത്തിയ ഇയാള് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കി. വായിൽ രാസലായനി ഒഴിച്ചു. ഇതു വീണ് യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. ഉമ്മുകുൽസുവിനെ താങ്ങിയെടുത്താണ് സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചതെന്ന് സുഹൃത്തിന്റെ അമ്മയും പോലീസിന് മൊഴി നൽകി. ഉമ്മുകുൽസു കുറച്ചു വെള്ളം കുടിച്ചെങ്കിലും ഒന്നും സംസാരിച്ചില്ലെന്ന് സുഹൃത്തിന്റെ അമ്മ പറയുന്നു. കസേരയിൽ ഇരുത്തി എടുത്താണ് വാഹനത്തിനടുത്ത് ഉമ്മുകുൽസുവിനെ എത്തിച്ചത്.
അവശയായ ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ ഭാര്യയെയും കൂട്ടി വീര്യമ്പ്രത്തെ സുഹൃത്തിന്റെ വീട്ടിൽ വൈകിട്ടോടെ വീണ്ടും എത്തി, തുടർന്ന് കോഴിക്കടയിൽ ജോലിക്ക് നിന്നിരുന്ന സിറാജുദീനെ വിളിച്ച് വരുത്തി ഉമ്മുകുൽസുവിനെ ആശുപത്രിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പോകുമ്പോഴും തിരിച്ചെത്തുമ്പോഴും താജുദ്ദീനൊപ്പം കാറിൽ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. ഉമ്മുകുൽസുവിനെ ഓട്ടോറിക്ഷയിൽ കയറ്റാൻ താജുദ്ദീൻ ആവശ്യപ്പെട്ടതായി സുഹൃത്ത് പറയുന്നു. മക്കളെയും കൂട്ടി താൻ കാറിൽ പിന്നാലെ വരാമെന്നും താജുദ്ദീൻ അറിയിച്ചു. തുടർന്ന് ഉമ്മുകുൽസുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും താജുദ്ദീൻ എത്തിയില്ല.
അവിടെ നിന്ന് ആംബുലൻസിൽ ഉമ്മുകുൽസുവിനെയും കൊണ്ട് സുഹൃത്തും മാതാവും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുമ്പോഴേക്കും താജുദ്ദീൻ മക്കളെ അവിടെ റോഡിലിറക്കിയ ശേഷം കടന്നു കളഞ്ഞു. ആശുപത്രിയിൽ എത്തിക്കും മുമ്പുതന്നെ ഉമ്മുകുൽസു മരിച്ചിരുന്നു. ശരീരമാസകലം മർദ്ദനമേറ്റ് പേശികളും അസ്ഥികളും തകർന്നിട്ടുണ്ട്. വായിൽ എന്തോ രാസവസ്തു ഒഴിച്ചതായും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പോലീസിന് മൊഴി നൽകി.
താജുദ്ദീൻ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ച വിവരം അറിഞ്ഞത് മുതൽ പൊലീസ് താജുദ്ദീനെ പിടികൂടുന്നതിനായുള്ള ശ്രമത്തിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്രിമിനൽ സംഘങ്ങളാണ് ഇയാളെ സംരക്ഷിക്കുന്നതെന്ന് പൊലീസിനു വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha























