Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..

പാമ്പുകള്‍ സത്യമുള്ളവരാ... അഞ്ചല്‍ ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരനെന്ന് വിധിക്കുമ്പോള്‍ കേസില്‍ വഴിത്തിരിവായ തെളിവുകള്‍ നല്‍കിയ വാവ സുരേഷിന് കയ്യടി; രണ്ടാമത്തെ നിലയില്‍ കയറി പാമ്പ് കടിച്ചുവെന്ന് കേട്ടപ്പോഴെ കൊലപാതകമെന്ന് ഉറപ്പിച്ചിരുന്നു

12 OCTOBER 2021 09:33 AM IST
മലയാളി വാര്‍ത്ത

അപൂര്‍വങ്ങളില്‍ അപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ അതിലേക്ക് സഹായിച്ചത് വാവ സുരേഷിന്റെ നിര്‍ണായകമായ തെളിവുകള്‍. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

കേസിന്റെ വിധി വരുമ്പോള്‍ വാവ സുരേഷിനും അഭിമാനിക്കാം. ഉത്രയ്ക്ക് ആദ്യമായി പാമ്പ്കടിയേറ്റ വിവരം അറിഞ്ഞപ്പോള്‍ തന്നെ സംഭവം കൊലപാതകമാണെന്ന് ഉറപ്പിച്ചിരുന്നുവെന്ന് വാവ സുരേഷ് പറഞ്ഞു. രണ്ടാം നിലയിലെ മുറിയില്‍ വെച്ച് യുവതിക്ക് പാമ്പ്കടിയേറ്റുവെന്ന് അറിഞ്ഞപ്പോള്‍ സംശയം തോന്നി. ഇത്രയും കാലമായി ഒരിക്കല്‍ പോലും അങ്ങനെ ഒരു പാമ്പിനെ രണ്ടാം നിലയില്‍ നിന്ന് പിടിക്കാന്‍ തനിക്കോ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ കഴിഞ്ഞിട്ടില്ലെന്നതിനാലാണ് സംശയം തോന്നിയതെന്ന് വാവ സുരേഷ് പറയുന്നു.

 



പറക്കോട് തന്നെയുള്ള സൂരജിന്റെ ബന്ധുവിന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് ഒരു പാമ്പിനെ പിടിക്കാന്‍ പോയപ്പോഴാണ് ഉത്ര കേസിനെക്കുറിച്ച് ആദ്യമായി അറിഞ്ഞതെന്നും അപ്പോള്‍ അവിടെ വെച്ച് തന്നെ ഇത് യുവതിയുടെ ഭര്‍ത്താവ് അല്ലെങ്കില്‍ വീട്ടിലുള്ള മറ്റാരോ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്ന് പറഞ്ഞിരുന്നു. അണലി ഒരിക്കലും രണ്ടാം നിയില്‍ തനിയെ എത്തില്ലെന്ന് ഉറപ്പായിരുന്നു. പിന്നീട് താന്‍ ചെയ്തത് പ്രദേശത്ത് മുന്‍പ് ആര്‍ക്കെങ്കിലും അണലിയുടെ കടിയേറ്റിയിട്ടുണ്ടോ,സാന്നിധ്യമുണ്ടോ എന്നീ കാര്യങ്ങളാണ്.

അണലിയുടെ സാന്നിധ്യം മുന്‍പ് പ്രദേശത്ത് ഉണ്ടായിട്ടില്ലെന്ന് പ്രായമായവര്‍ പറഞ്ഞപ്പോള്‍ തന്നെ ഒരു പാമ്പുപിടുത്തക്കാരന്റെ സഹായത്തോടെയാണ് കൊലപാതകമെന്ന് തോന്നിയിരുന്നു. ഉറക്കത്തിലാണ് പാമ്പുകടിയേറ്റതെന്നും പെണ്‍കുട്ടി അറിഞ്ഞില്ലെന്നും പറഞ്ഞപ്പോള്‍ സംശയം ബലപ്പെട്ടു. ഉറക്കത്തില്‍ ഒരു കൊതുക് കടിച്ചാല്‍ പോലും ഞെട്ടി ഉണരാറുള്ള മനുഷ്യര്‍ മൂര്‍ഖനോ അണലിയോ കടിച്ചാല്‍ തീര്‍ച്ചയായും ഉണരേണ്ടതാണ്. ബോധക്ഷയത്തിലായിരുന്നിരിക്കാമെന്നും തോന്നിയിരുന്നു.

ഉത്രയുടെ മരണത്തിന് പിന്നാലെ കുറച്ച് ദിവസം കഴിഞ്ഞ് വീട് സന്ദര്‍ശിച്ചിരുന്നു. പാമ്പ് ജനലിലൂടെ ഇഴഞ്ഞ് പോയതിന്റെ അടയാളം ഇല്ലായിരുന്നു. പാമ്പിന് എത്താന്‍ കഴിയുന്നതിലും കൂടുതലായിരുന്നു ഉയരം. ശുചിമുറിയുടെ വെന്റിലേഷന്‍ വഴി പാമ്പ് അകത്തേക്ക് കയറിയോ എന്നുള്‍പ്പെടെ പരിശോധിച്ചിരുന്നു. സാധാരണഗതിയില്‍ ഒരു പാമ്പ് എത്താനുള്ള ഒരു സാധ്യതയുമില്ലെന്നും അവിടെ നിന്ന് മനസ്സിലാക്കുകയും ഇത് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തുവെന്നും വാവ സുരേഷ് പറയുന്നു.

 



കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ പോയിരുന്നുവെന്നും താന്‍ അവതരിപ്പിച്ച സ്‌നേക്ക് മാസ്റ്റര്‍ എന്ന ടി.വി ഷോയുടെ ഏഴ് എപ്പിസോഡുകള്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ച് സമര്‍പ്പിച്ചുവെന്നും വാവ സുരേഷ് പറഞ്ഞു. നിരവധിതവണ പാമ്പ്കടിയേറ്റ ഒരാള്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ തന്നോട് ചോദിച്ച് മനസ്സിലാക്കിയതെന്നും മൊഴി രേഖപ്പെടുത്തുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നുവെന്നും വാവ സുരേഷ് പറഞ്ഞു.

അതേസമയം എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി പ്രതി സൂരജിനോട് ചോദിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു നിര്‍വികാരനായിനിന്ന സൂരജിന്റെ മറുപടി. തുടര്‍ന്ന് പ്രോസിക്യൂഷനും വാദം നടത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയില്‍ ആവശ്യപ്പെട്ടു. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമാണിതെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഉത്രയുടേത് കൊലപാതകമല്ലെന്ന് പ്രതിഭാഗവും കോടതിയില്‍ വാദിച്ചു. ഉത്രയുടെ ബന്ധുക്കളും വിധി കേള്‍ക്കാനായി കോടതിയിലെത്തിയിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സ്ഥാനമാനങ്ങൾ, ധനനേട്ടം! മേടം രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (6 minutes ago)

ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം....  (14 minutes ago)

ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്..  (16 minutes ago)

ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും...  (34 minutes ago)

മണിപ്പൂരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുന്നു  (42 minutes ago)

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (6 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (6 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (6 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (7 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (7 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (7 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (7 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (7 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (8 hours ago)

Malayali Vartha Recommends