Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..

രാത്രി ഉറങ്ങാതെ സൈന്യം... ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് തിരിച്ചടിച്ച് സൈന്യം; ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ വധിച്ചു; രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിലാണ് സൈന്യം ലക്ഷ്‌കര്‍ ഭീകരരെ വധിച്ചത്; കഴിഞ്ഞ 48 മണിക്കൂറിനിടെ സൈന്യം വധിച്ചത് അഞ്ച് കൊടും ഭീകരരെ

12 OCTOBER 2021 09:56 AM IST
മലയാളി വാര്‍ത്ത

മലയാളിയടക്കം അഞ്ച് സൈനികര്‍ ഇന്നലെ വീരമൃത്യുവരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യ കേട്ടത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. കൊല്ലം ഓടനാവട്ടം കുടവട്ടൂര്‍ ശില്പാലയത്തില്‍ ഹര കുമാറിന്റെയും ബീനയുടെയും മകന്‍ വൈശാഖ് (25) ആണ് വീരമൃത്യു വരിച്ച മലയാളി.

പൂഞ്ച് ജില്ലയില്‍പ്പെട്ട സുരന്‍കോട്ട് ഡി.കെ.ജി (ദേരാ കി ഗലി) വന മേഖലയില്‍ ആയുധധാരികളായ അഞ്ച് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് അഞ്ചു പേരും വീരമൃത്യു വരിച്ചത്. ഭീകരര്‍ ഒളിഞ്ഞിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

 



അതേസമയം ഭീകരര്‍ക്ക് സൈന്യം കനത്ത തിരിച്ചടി നല്‍കി. ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിലാണ് ലക്ഷ്‌കര്‍ ഭീകരരെ വധിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. ഷോപ്പിയാനിലെ ഖെരിപോരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ അഞ്ച് കൊടും ഭീകരരെയാണ് സൈന്യം വധിച്ചത്.

ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെ 5 ഇന്ത്യന്‍ സൈനികര്‍ ഇന്നലെയാണ് വീരമൃത്യു വരിച്ചത്. കൊല്ലം ഓടനാവട്ടം കുടവട്ടൂര്‍ ആശാന്‍മുക്കില്‍ ശില്‍പാലയത്തില്‍ (മാടമ്പള്ളിയില്‍) ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകന്‍ ജവാന്‍ എച്ച്. വൈശാഖ് (അക്കു 24), പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാര്‍ ജസ്‌വിന്ദര്‍ സിങ്, ജവാന്‍ മന്‍ദീപ് സിങ്, ജവാന്‍ ഗജ്ജന്‍ സിങ്, യുപി സ്വദേശി ജവാന്‍ സരജ് സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്.

 



അതിര്‍ത്തിയിലെ സുരാന്‍കോട്ട് വനമേഖലയില്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഭീകരാക്രമണം. ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൈനികരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരരെ പിടികൂടാന്‍ കൂടുതല്‍ ഭടന്മാര്‍ സ്ഥലത്തേക്കു കുതിച്ചു. വനമേഖല വളഞ്ഞ് അവര്‍ തിരച്ചില്‍ നടത്തി. 2 കിലോമീറ്റര്‍ അകലെയുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു സൈനികനു പരുക്കേറ്റു.

പാക്ക് അധിനിവേശ കശ്മീരില്‍ നിന്ന് വന്‍ ആയുധശേഖരവുമായി ഏതാനും ദിവസങ്ങള്‍ മുന്‍പാണു ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയത്. ശൈത്യകാലം ആരംഭിക്കുന്നതിനു മുന്‍പ് പരമാവധി ഭീകരരെ അതിര്‍ത്തി കടത്തി ഇന്ത്യയിലേക്കു വിടാനാണു പാക്ക് ശ്രമം. പാക്ക് സേനയുടെ സഹായവും ഇവര്‍ക്കു ലഭിക്കുന്നുണ്ട്.

 



വടക്കന്‍ കശ്മീരിലെ ബന്ദിപുരയിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരന്‍ ഇംതിയാസ് അഹമ്മദ് ദറിനെ സേന വധിച്ചു. കശ്മീരിലെ ഷാഗുന്ദില്‍ കഴിഞ്ഞ ദിവസം ടാക്‌സി ഡ്രൈവര്‍ മുഹമ്മദ് ഷാഫി ലോണിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ദര്‍ ആണ്. കശ്മീരില്‍ ഹിന്ദു, സിഖ് മതസ്ഥരെ കഴിഞ്ഞ ദിവസങ്ങളില്‍ കൊലപ്പെടുത്തിയതിലും ഇയാള്‍ക്കു പങ്കുണ്ടെന്നാണു വിവരം.

ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരനെയും സേന വധിച്ചു. ഷോപിയനില്‍ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി സേനയും പൊലീസും തിരച്ചില്‍ ആരംഭിച്ചു. അതിലാണ് മൂന്ന് ഭീകരരെ വധിച്ചത്.

 



വീരമൃത്യു വരിച്ച മലയാളി ജവാന്‍ എച്ച്. വൈശാഖിന്റെ (അക്കു) മൃതദേഹം ഇന്നു വൈകിട്ട് നാട്ടിലെത്തിക്കുമെന്നാണ് വിവരം. രാവിലെ കശ്മീരിലെ രജൗറിയില്‍ സേനയുടെ അന്തിമോപചാരം അര്‍പ്പിക്കും. 2017 ല്‍ മാറാഠി റജിമെന്റില്‍ സൈനിക സേവനം ആരംഭിച്ച വൈശാഖ് പഞ്ചാബില്‍ നിന്ന് 7 മാസം മുന്‍പാണ് ജമ്മുവില്‍ എത്തിയത്. അവിവാഹിതനായ വൈശാഖ് 2 മാസം മുന്‍പാണ് അവധിക്ക് നാട്ടില്‍ വന്നു മടങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സ്ഥാനമാനങ്ങൾ, ധനനേട്ടം! മേടം രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (6 minutes ago)

ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം....  (14 minutes ago)

ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്..  (16 minutes ago)

ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും...  (34 minutes ago)

മണിപ്പൂരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുന്നു  (42 minutes ago)

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (6 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (6 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (6 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (7 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (7 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (7 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (7 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (7 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (8 hours ago)

Malayali Vartha Recommends