Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വല്ലാത്തൊരു ട്വിസ്റ്റ്... ഉത്ര വധക്കേസില്‍ വളരെ പെട്ടെന്ന് വിധി നടപ്പിലാക്കിയപ്പോള്‍ വളരെയേറെ ചോദ്യങ്ങളും ബാക്കി; സൂരജ് നൈസായി രക്ഷപ്പെടുമോയെന്ന് ആശങ്ക; തെളിവുകളില്ല, അപക്വമായ വിധി അപ്പീല്‍ പോകുമെന്ന് സൂരജിന്റെ അഭിഭാഷകന്‍; അഡ്വ. ആളൂരിനെപ്പോലെയുള്ള വക്കീല്‍ എത്തുമോയെന്ന ചോദ്യം ബാക്കി

14 OCTOBER 2021 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!

നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി... ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ലഭിച്ചിരിക്കുകയാണ്. ഉത്രയുടെ വീട്ടുകാരും സൂരജിന്റെ അഭിഭാഷകരും ഈ വിധിയില്‍ തൃപ്തരല്ല. സൂരജിന് കിട്ടിയ ശിക്ഷ കുറവെന്നാണ് ഉത്രയുടെ വീട്ടുകാര്‍ പറയുന്നത്.

അതേസമയം ഉത്ര വധക്കേസ് വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതി സൂരജിന്റെ അഭിഭാഷകനും വ്യക്തമാക്കി. ധാര്‍മികമായ ശിക്ഷാവിധിയാണ് കോടതി നടത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അശോക് കുമാര്‍ പറഞ്ഞു. കോടതിവിധി നിയമപരമായി നിലനില്‍ക്കുന്നതല്ല. അപക്വമായ വിധിയാണിത്. തെളിവില്ലാതെയാണ് ശിക്ഷ വിധിച്ചത്. പൊതുജനവികാരം കണക്കിലെടുത്ത് കോടതി ധാര്‍മികമായ ശിക്ഷാവിധിയാണ് നടത്തിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 



അഞ്ചല്‍ ഏറം 'വിഷു'വില്‍ (വെള്ളശ്ശേരില്‍) വിജയസേനന്റെ മകള്‍ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയതിനാണ് ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചത്. കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ക്കാണ് ജീവപര്യന്തം. വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചതിന് പത്തും തെളിവ് നശിപ്പിച്ചതിന് ഏഴും വര്‍ഷം തടവ്. സൂരജ് 5.75 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.

അതേസമയം സൂരജ് നൈസായി രക്ഷപ്പെടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അഡ്വ. ആളൂരിനെപ്പോലെയുള്ള വക്കീലന്‍മാര്‍ വന്നാല്‍ കേസിന് ട്വിസ്റ്റുണ്ടാകുമെന്നാണ് സൂരജിന്റെ ആള്‍ക്കാര്‍ കരുതുന്നത്. താന്‍ കുറ്റക്കാരനല്ലെന്നാണ് വിധി കഴിഞ്ഞും സൂരജ് പ്രതികരിച്ചത്.

 



പൊലീസ് വീഴ്ച വരുത്തിയ കേസിനു ക്രൈംബ്രാഞ്ച് അന്വേഷണമാണ് ജീവന്‍ നല്‍കിയത്. ഉത്ര വധക്കേസില്‍ ആദ്യ ഘട്ടത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം വീഴ്ചകളുടേതായിരുന്നു. ഉത്ര മരിച്ചതായി കണ്ടെത്തുന്നത് കഴിഞ്ഞ വര്‍ഷം മേയ് ഏഴിനാണ്. യഥാസമയം തെളിവുകള്‍ ശേഖരിക്കാന്‍ ലോക്കല്‍ പൊലീസിനു കഴിഞ്ഞില്ല. അന്വേഷണം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഏറ്റെടുത്തില്ല.

ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിന്റെ തെളിവുകളും കൃത്യമായി ലഭിച്ചില്ല. പരാതിയെത്തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തില്‍ 22ന് കേസ് ഏറ്റെടുത്തു. 24ന് സൂരജിനെ അറസ്റ്റ് ചെയ്തു. വിദഗ്ധസംഘം ശാസ്ത്രീയ പരിശോധന നടത്തി സൂരജിന്റെ തന്ത്രങ്ങള്‍ പൊളിച്ചു.

 



ഉത്രയുടെ അഞ്ചലിലെ വീട്ടിനുള്ളില്‍ ജനല്‍ വഴി പാമ്പ് കടന്നെന്നാണു സൂരജ് നല്‍കിയ മൊഴി. എന്നാല്‍ ജനലിലൂടെയോ വാതിലിലുടെയോ കടക്കാന്‍ മൂര്‍ഖനു കഴിയില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. പ്രായപൂര്‍ത്തിയായ 152 സെമി നീളമുള്ള മൂര്‍ഖനാണ് ഉത്രയെ കടിച്ചത്. മിനുസമേറിയ ടൈലുകള്‍ പാകിയ തറയിലേക്ക് പാമ്പ് സ്വമേധയാ എത്തില്ല. ആരെങ്കിലും ഭയപ്പെടുത്തി ഓടിച്ചു വിട്ടാല്‍ മാത്രമേ സാധ്യതയുള്ളൂ. സൂരജിന്റെ അടൂര്‍ പറക്കോടുള്ള വീട്ടിലെ രണ്ടാം നിലയില്‍ വച്ചാണ് ഉത്രയെ അണലി കടിച്ചത്. ഉയരത്തിലേക്ക് ഇഴഞ്ഞു നീങ്ങുന്ന പാമ്പല്ല അണലി. ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്റെയും (ന്യൂറോടോക്‌സിക് വെനം) അണലിയുടെയും (ഹിമോടോക്‌സിക് വെനം) വിഷ സാന്നിധ്യം ഉണ്ട്.

ഇരു വീടുകളിലും സന്ദര്‍ശനം നടത്തിയ സംഘം വീടിന്റെയും കിടപ്പുമുറികളുടെയും രൂപരേഖ തയാറാക്കി. ശാസ്ത്രീയമായ വിവര ശേഖരണവും നടത്തി. ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ഡമ്മി പരീക്ഷണവും മറ്റു ശാസ്ത്രീയ സാഹചര്യ തെളിവുകളും സൂരജിന് എതിരായതോടെ കേസ് അന്വേഷണം സുഗമമായി.

 



ക്രൂരതയുടെ പര്യായമായിരുന്നു സൂരജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉത്ര പാമ്പുകടിയേറ്റു മരിച്ചെന്നു വരുത്തി സ്വത്തു തട്ടിയെടുക്കാനായിരുന്നു സൂരജിന്റെ ശ്രമം. ഉത്ര മരിച്ചതിനു തൊട്ടുപിന്നാലെ സൂരജ് സ്വത്തില്‍ അവകാശം ഉന്നയിച്ചു വഴക്കിട്ടതോടെയാണു ഉത്രയുടെ മാതാപിതാക്കള്‍ കൊലപാതകം ആരോപിച്ചു രംഗത്തുവന്നത്. അതോടെയാണ് കുടുങ്ങിയത്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?  (20 minutes ago)

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!  (24 minutes ago)

സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ ...  (47 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി... ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും  (55 minutes ago)

ചെന്നൈയിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ...  (1 hour ago)

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി നിര്യാതനായി  (1 hour ago)

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward  (1 hour ago)

നെടുമങ്ങാട് ഡിപ്പോയിൽ ഡ്രൈവിങ് സ്കൂൾ...  (1 hour ago)

ഇജ്ജ് ഒന്ന് അടങ്ങ് ഹാഷ്മി രാഹുൽ ഒന്ന് പറയട്ടേ...! ദേ ലക്ഷ്മി പത്മ വീണ്ടും...! കുരു പൊട്ടിക്കലിൻ ചാറ്റ് പുറത്ത്..!  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു  (2 hours ago)

Bla പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുന്നു  (2 hours ago)

ഉന്നത പദവി, വാഹന ഭാഗ്യം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

വെള്ളിയാഴ്ച ദർശന നിയന്ത്രണം...  (2 hours ago)

നിയമസഭയിൽ പ്രതിഷേധം... സഭ നിർത്തിവച്ചു...  (2 hours ago)

റോബോട്ടിക്സ് പഠനം കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി, ഹൈസ്‌കൂളുകളിലേക്ക് KITE വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നു...  (3 hours ago)

Malayali Vartha Recommends