മകൾ ജനിച്ചതിന് പിന്നാലെ അടുത്തത് മറ്റൊരു യുവാവുമായി! നാലുവർഷത്തിന് ശേഷം മകളെയും ഒപ്പം കൂട്ടി കാമുകനൊപ്പം മുങ്ങി; പോലീസ് കയ്യോടെ പൊക്കിയതോടെ മകളെ അച്ഛനോടൊപ്പം ആക്കി.. പിന്നാലെ കാമുകനൊപ്പം ജീവിക്കാൻ തുനിഞ്ഞിറങ്ങി; കോഴിക്കോട് നിന്നും ഒളിച്ചോടിയ വീട്ടമ്മയെയും യുവാവിനെയും കണ്ടെത്തിയത് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍! പോലീസ് അന്വേഷണം ആരംഭിച്ചു...
കഴിഞ്ഞ ദിവസമായിരുന്നു നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു കമിതാക്കളുടെ ആത്മഹത്യ പുറത്ത് വന്നത്. വീട്ടുകാരെയും ഭർത്താവിനെയും കുട്ടിയെയുമൊക്കെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാനായി വീടുവിട്ടിറങ്ങിയ യുവതിയെയാണ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് .
കൊയിലാണ്ടിയില്‍ നിന്ന് കാണാതായിരുന്ന വീട്ടമ്മ റിന്‍സി (29), മലപ്പുറം സ്വദേശി മുഹമ്മദ് നിസാര്‍ (29 ) എന്നിവരെയാണ് എലത്തൂരിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഒളിച്ചോടിയ ഇവരെ പൊലീസ് കണ്ടെത്തിയെങ്കിലും ഇവരുടെ ആവശ്യപ്രകാരം സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ വിടുകയായിരുന്നു. നാലുവയസുകാരി അച്ഛനൊപ്പമാണ് ഇപ്പോഴുള്ളത്. നാല് വര്‍ഷമായി വിവാഹിതനായ നിസാറും ഭര്‍തൃമതിയായ റിന്‍സിയും പ്രണയത്തിലായിരുന്നെന്നും നിസാറിനെതിരെ പാലക്കാട് കഞ്ചാവ് കേസും നിലവിലുണ്ടെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 24-നാണ് കുറുവങ്ങാട്ടെ ഇന്‍ഡസ്ട്രീയല്‍ വര്‍കറായ പ്രസാദിന്റെ ഭാര്യ റിന്‍സിയെയും നാല് വയസുള്ള ഇവരുടെ കുട്ടിയെയും കാണാതായത്. പെരിന്തല്‍മണ്ണ പൊലീസ് കഴിഞ്ഞ 10-ന് റിന്‍സിയെയും മുഹമ്മദ് നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് കൊയിലാണ്ടി പൊലീസ് ചാര്‍ജ് ചെയ്ത മിസിങ്ങ് കേസിലെ റിന്‍സിയാണിതെന്ന് വ്യക്തമാകുന്നത്. തുടര്‍ന്ന് കൊയിലാണ്ടി എസ് ഐ കെ ടി രഘുവും വനിതാ പൊലീസ് അനഘയും ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് 11 ന് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി.
കോടതിയില്‍ നിന്നും കാമുകന്‍ മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു റിന്‍സി. തുടര്‍ന്ന് ചൈല്‍ഡ് ലൈനിലാക്കിയ കുട്ടിയെ ഭര്‍ത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു. പിന്നീട് ബുധനാഴ്ചയാണ് റിന്‍സിയെയും നിസാറിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha