രാജ്യത്തിൽ ഒളിഞ്ഞും പതുങ്ങിയും പാത്തും ഇരിക്കുന്ന ഭീകരരെ അവരുടെ മടയിൽ ചെന്ന് കയറി തുരത്തി ഓടിക്കാൻ രണ്ടുംകൽപ്പിച്ച് ഇറങ്ങി എൻ ഐ എ; രണ്ട് ദിവസത്തിനിടെ ഒൻപത് ഭീകരരെ ഇതിനോടകം പിടികൂടിയിട്ടുണ്ട്;ജെയ്‌ഷെ മുഹമ്മദ്, ദി റസിസ്റ്റൻസ് ഫോഴ്‌സ്, ഹിസ്ബുൾ മുജാഹിദ്ദീൻ, അൽ ബാദർ ഉൾപ്പെടെയുള്ള ഭീകര സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് പിടികൂടിയിരിക്കുന്നത്

രാജ്യത്തിൽ ഒളിഞ്ഞും പതുങ്ങിയും പാത്തും ഇരിക്കുന്ന ഭീകരരെ അവരുടെ മടയിൽ ചെന്ന് കയറി തുരത്തി ഓടിക്കാൻ രണ്ടുംകൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് എൻ ഐ എ. കഴിഞ്ഞ ദിവസമായിരുന്നു പൂഞ്ചിലെ ഭീകരാക്രമണത്തിൽ സൈനികർക്ക് ജീവൻ നഷ്ടമായത് അതിൽ ഒരു മലയാളി ജവാൻ കൂടെയുണ്ടായിരുന്നു.
ഇത് രാജ്യത്തിന് വളരെ വലിയ മുറിവായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് സംഹാര താണ്ഡവമാടാൻ എൻ ഐ എ ഇപ്പോൾ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ ഒൻപത് ഭീകരരെ ഇതിനോടകം പിടികൂടിയിട്ടുണ്ട് . കശ്മീരിലും ഡൽഹിയിലും ഉൾപ്പെടെ വിവിധ ഇടങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിലാണ് ഭീകരർ പിടിയിലായത്.
ഇവരിൽ നിന്ന് രാജ്യവിരുദ്ധ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു . ജെയ്‌ഷെ മുഹമ്മദ്, ദി റസിസ്റ്റൻസ് ഫോഴ്‌സ്, ഹിസ്ബുൾ മുജാഹിദ്ദീൻ, അൽ ബാദർ ഉൾപ്പെടെയുള്ള ഭീകര സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് പിടികൂടിയിരിക്കുന്നത് . ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് തെരച്ചിൽ നടന്നത്. ബുധനാഴ്ച പിടികൂടിയ ഭീകരരുടെ വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിടുകയുണ്ടായി .
മുഹമ്മദ് ഹനീഫ് ചിരാലു, ഹഫീസ്, ഓവൈസി ദാർ, മാതേൻ ബാത്, ആരിഫ് ഫറൂഖ് ഭാട്ട് എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. റെയ്ഡിനിടെ തീവ്രവാദ ബന്ധമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ജിഹാദി രേഖകളും പിടിച്ചെടുത്തതായി എൻഐഎ വ്യക്തമാക്കി. സംഭവത്തിൽ രാജ്യവ്യാപകമായ അന്വേഷണം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























