സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടി; ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവ് നിറച്ചു, സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തത് 611851 കേസുകൾ! ആത്മഹത്യയുടെ വക്കിലെത്തി ജീവിതം നഷ്ടപ്പെട്ട് നില്‍ക്കുന്ന കാലങ്ങളിലാണ് ഇത്രയും പിഴ ചുമത്തിയതെന്നുള്ളത് സര്‍ക്കാരിന് തന്നെ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കി

കൊറോണ വ്യാപനം മൂലം പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടിയെന്ന റിപ്പോര്‍ട്ട് പുറത്ത്. ഈ ഒക്ടോബര്‍ വരെ ആറ് ലക്ഷത്തിലധികം കേസുകളാണ് സംസ്ഥാനത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് മാസ്ക് ധരിക്കാത്തതും, സാമൂഹിക അകലം പാലിക്കാത്തതും, നിയന്ത്രണം ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയതുമടക്കമുള്ള ലംഘനങ്ങള്‍ക്കാണ് 154 കോടി 42 ലക്ഷത്തി 4700 രൂപ പോലീസ് പിടിച്ചെടുത്തത്.
അതോടൊപ്പം തന്നെ ജനങ്ങള്‍ ആത്മഹത്യയുടെ വക്കിലെത്തി ജീവിതം നഷ്ടപ്പെട്ട് നില്‍ക്കുന്ന കാലങ്ങളിലാണ് ഇത്രയും പിഴ ചുമത്തിയതെന്നുള്ളത് സര്‍ക്കാരിന് വലിയ വിമര്‍ശനത്തിന് കാരണമായി മാറിയിട്ടുണ്ട്. കൂടാതെ 611851 കേസുകളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവുമധികം കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്, 1,86,790 കേസുകളാണ് ജില്ലയില്‍ ഈയൊരു കാലയളവിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പിഴ ചുമത്തിയിരിക്കുന്നത്, 22,41,59,800 രൂപ ഇവിടെ നിന്ന് മാത്രം പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് കണക്ക്.
തിരുവനന്തപുരം ജില്ലയില്‍ 14,24,43,500 രൂപയും, മലപ്പുറത്ത് 13,90,21,500 രൂപയാണ് പിഴ ഇനത്തില്‍ പോലീസ് ശേഖരിച്ചത്. 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് റെയില്‍വേ പോലീസും 4,10100 രൂപ സര്‍ക്കാരിന്റെ ഖജനാവിനു സമർപ്പിച്ചട്ടുണ്ട്.
ജനങ്ങളെ അനാവശ്യമായി വേട്ടയാടുന്ന പോലീസ് നടപടിയാണ് ലോക് ഡൗണ്‍ കാലത്തേതെന്നും, പിഴകളില്‍ ഒട്ടുമിക്കതും അനാവശ്യമായിരുന്നുവെന്നും കണക്കുകള്‍ പുറത്തു വന്നതോടെ വിമര്‍ശനങ്ങള്‍ പലയിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. കൊറോണ വ്യാപനം നൽകിയ ദുരിതങ്ങൾക്കിടയിലും സർക്കാരിന്റെ ഇത്തരം പ്രവർത്തി കടുത്ത വിമർശനങ്ങൾക്ക് കാരണമായി മാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























