'നിങ്ങള്‍ ഏതെങ്കിലും പേര് പറ, നിന്റെ പേര് തന്നെ വേണമെന്നില്ല....' അവസാനം പോലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി, പെറ്റിയടിച്ചത് അയോധ്യാവാസിയായ രാമന്! സീറ്റ് ബെല്‍റ്റിടാത്തതിന് കേരള പൊലീസ് കാണിച്ചത്...

കഴിഞ്ഞ കുറച്ച് നാളുകളായി കേരളാ പോലീസ് വിവാദങ്ങളിൽപ്പെട്ടിരിക്കുകയാണ്. നാൾക്ക് നാൾ തലവേദന വിട്ടൊഴിയാത്ത അവസ്ഥയാണ്. എന്നാൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളെ ഒന്നടങ്കം പൊട്ടിചിരിപ്പിച്ചുകൊണ്ട് സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ചതിന് പെറ്റിയടയ്ക്കാന്‍ യുവാക്കള്‍ പൊലീസിന് നല്‍കി വിവരങ്ങളാണ് പുറത്ത് വന്നരിക്കുന്നത്. കൊല്ലം ചടയമംഗലത്താണ് സംഭവം. മൂന്നംഗ സംഘം ആയിരുന്നു വാഹനപരിശോധനയ്ക്കിടെ പൊലീസിന്റെ മുന്നില്‍ അകപ്പെട്ടത്. പിന്നാലെ അഞ്ഞൂറ് രൂപ പെറ്റിയടയ്ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.
പോലീസുമായുള്ള ഇത് തര്‍ക്കത്തിനിടയാക്കി. പെറ്റിയടയ്ക്കാന്‍ അവസാനം യുവാക്കള്‍ തയ്യാറായി. എന്നാല്‍ നല്‍കിയ വിവരങ്ങളോ അയോധ്യയിലെ ദശരഥപുത്രന്‍ രാമന്റെ മേല്‍വിലാസവും. തങ്ങളെ പറ്റിയ്ക്കുകയാണെന്ന് അറിഞ്ഞിട്ടും പൊലീസും വിട്ടുകൊടുത്തിരുന്നില്ല. പറഞ്ഞ വിവരങ്ങള്‍ വെച്ച് പെറ്റി വാങ്ങി രസീതും നല്‍കുകയാണ് ചെയ്തത്.
'നിങ്ങള്‍ ഏതെങ്കിലും പേര് പറ, നിന്റെ പേര് തന്നെ വേണമെന്നില്ല' എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി എന്നതും വിഡിയോയിൽ കാണുവാൻ സാധിക്കും. യുവാക്കളിലൊരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത്.
എന്നാൽ യുവാക്കള്‍ വിലാസം പറയാന്‍ തയ്യാറായില്ല. എന്നിട്ടും അവര്‍ പറഞ്ഞ വിലാസംവെച്ച് പെറ്റിയൊടുക്കാൻ തയ്യാറാക്കുകയായിരുന്നു പൊലീസ്. എന്നാല്‍ എങ്ങനെയും പണം നേടാനുള്ള ശ്രമമാണ് പൊലീസിന്റെ ഈ പ്രവര്‍ത്തിയിലൂടെ വെളിവാകുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമര്‍ശനം.
https://www.facebook.com/Malayalivartha























