ചൊവ്വാദോഷം മാറ്റിത്തരും; നിധി കണ്ടെത്തി തരും! സണ്ണി, രമേശന്‍ നമ്പൂതിരി, രമേശന്‍ സ്വാമി തുടങ്ങിയ പേരുകളിൽ പ്രത്യക്ഷപ്പെടും, പൂജയുടേയും മന്ത്രവാദത്തിന്റെയും പേരില്‍ നിരവധി യുവതികളെ തട്ടിപ്പിലൂടെ വീഴ്ത്തി പണം തട്ടിയ പ്രതി പിടിയില്‍

പൂജയുടേയും മന്ത്രവാദത്തിന്റെയും പേരില്‍ നിരവധി തട്ടിപ്പുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത്തരത്തിൽ നിരവധി യുവതികളെ തട്ടിപ്പിലൂടെ വീഴ്ത്തി പണം തട്ടിയെടുത്ത കേസുകളിലെ പ്രതി പിടിയിലായിരിക്കുകയാണ്. കൊല്ലം പുനലൂര്‍ കുന്നിക്കോട് വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൂപ്ലീക്കാട് രമേശനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ഒന്‍പത് മാസമായി ഇയാള്‍ ഒളിവിൽ കഴിയുകയായിരുന്നു.
അതേസമയം സണ്ണി, രമേശന്‍ നമ്പൂതിരി, രമേശന്‍ സ്വാമി തുടങ്ങിയ പേരുകളിലാണ് ഇയാള്‍ ആളുകളെ തട്ടിപ്പിന് ഇരയാക്കിയത്. ചൊവ്വാദോഷം മാറ്റിത്തരും, നിധി കണ്ടെത്തി തരും എന്നിങ്ങനെയുള്ള നിരവധി വാഗ്ദ്ധാനങ്ങള്‍ നല്‍കിയാണ് ഇയാള്‍ യുവതികളെ ആകര്‍ഷിച്ചിരുന്നത്. വണ്ടൂര്‍ സ്വദേശിനിയില്‍ നിന്ന് 1.10 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
അതോടൊപ്പം തന്നെ പറമ്പില്‍ നിന്നും നിധി കണ്ടെത്തി കൊടുക്കും എന്ന വാഗ്ദാനത്തിലാണ് ഇയാള്‍ കൂടുതല്‍ പേരെയും തട്ടിപ്പിൽ വീഴ്ത്തിയിരുന്നത്. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ കൈയില്‍ നിന്നം അഞ്ച് പവന്‍ സ്വര്‍ണമാണ് ഇതിനായി ഇയ്യാൾ തട്ടിയെടുത്തത്. പിന്നീട് ഒരു ലക്ഷം വാങ്ങുകയും നിധിയ്ക്കായി ഇവരുടെ വീടിന് ചുറ്റം നിരവധി വലിയ കുഴികളെടുത്ത് പറമ്പ് ഉപയോഗ ശൂന്യമാക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്. ഇതുപോലെ വയനാട് മീനങ്ങാട് സ്വദേശിനിയില്‍ നിന്ന് എട്ട് പവനാണ് രമേശന്‍ തട്ടിയെടുത്തത്.
കൂടാതെ കോഴിക്കോട് സ്വദേശിനിയെയാണ് രമേശന്‍ വിവാഹം കഴിച്ചിട്ടുള്ളത്. പ്രണയിച്ച് വിവാഹം ചെയ്ത യുവതിക്ക് രണ്ട് കുട്ടികളായപ്പോള്‍ ഇവരെ ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. പിന്നീട് ഭര്‍ത്തൃമതിയായ മറ്റൊരു യുവതിയെ പ്രണയിച്ച് സ്വന്തമാക്കുകയയും ചെയ്തിരുന്നു. ഇവരുമൊത്ത് കൊല്ലത്ത് കഴിയവേയാണ് പൊലീസ് കയ്യോടെ പിടികൂടിയത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ പൊലീസ് ഹാജരാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























