Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

നവമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു സമ്മേളനത്തിന്റെ പ്രചരണം;തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഏരിയാ കമ്മിറ്റിയ്ക്കു കീഴിലെ തട്ടത്തുമലയിലെ പാർട്ടി ബ്രാഞ്ച് സമ്മേളനത്തിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറെ കൗതുകത്തോടെയാണ് താൻ കണ്ടതെന്ന് ഡോ .തോമസ് ഐസക്ക്

15 OCTOBER 2021 12:59 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഏരിയാ കമ്മിറ്റിയ്ക്കു കീഴിലെ തട്ടത്തുമലയിലെ പാർട്ടി ബ്രാഞ്ച് സമ്മേളനത്തിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറെ കൗതുകത്തോടെയാണ് താൻ കണ്ടതെന്ന് ഡോ .തോമസ് ഐസക്ക്. നവമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു സമ്മേളനത്തിന്റെ പ്രചരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു . 

പാർട്ടി സംസ്ഥാന ജാഥകളുടെ തിരുവനന്തപുരം ജില്ലാ അതിർത്തിയിലെ സ്വീകരണ കേന്ദ്രം എന്ന നിലയിലാണ് തട്ടത്തുമലയെ പാർട്ടി നേതാക്കൾക്ക് പരിചയം. എന്നാൽ കടയ്ക്കൽ കലാപത്തെക്കുറിച്ച് ശ്രീ. കടയ്ക്കൽ എൻ. ഗോപിനാഥപിള്ള എഴുതിയ പുസ്തകം വായിച്ചപ്പോഴാണ് ആ ചരിത്രസംഭവവുമായി ഈ നാടിനുള്ള ബന്ധം മനസിലായത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെപ്പിന് കടയ്ക്കൽ പോയപ്പോഴാണ് ഈ പുസ്തകത്തിന്റെ ഒരു കോപ്പി സംഘടിപ്പിക്കാനായത്. ഏറുപടക്കവും നാടൻതോക്കുമായി സർ സിപിയുടെ പട്ടാളത്തെ മുഖാമുഖം നേരിടാൻ കലാപകാരികൾ തെരഞ്ഞെടുത്ത സ്ഥലമാണതെന്നും അദ്ദേഹം പറഞ്ഞു.

തട്ടത്തുമലയുടെ ചുറ്റുവട്ടത്തുള്ള ഇരട്ടക്കുളം, മുതുകുറിഞ്ഞി, പാപ്പാല തുടങ്ങിയ സ്ഥലങ്ങളിലുള്ളവരൊക്കെ കടയ്ക്കൽ കലാപമായി ബന്ധപ്പെട്ടിട്ടുണ്ട്. "തട്ടത്തുമല - ഓർമ്മയിലെ ചെങ്കനലുകൾ" എന്ന തലക്കെട്ടിൽ ഈ ഓർമ്മകൾ ക്രോഡീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു ഒരു സോഷ്യൽ മീഡിയ പ്രവർത്തനം.

അതിന് ശ്രീ. കടയ്ക്കൽ ഗോപിനാഥൻപിള്ളയുടെ വീഡിയോ അഭിമുഖം തയ്യാറാക്കി. കടയ്ക്കൽ കലാപത്തെ സർ സിപിയുടെ പട്ടാളം അടിച്ചമർത്തുകയും നാട് അതിഭീകരമായ പട്ടാളവാഴ്ചയ്ക്ക് ഇരയാവുകയും ചെയ്ത ചരിത്രം അദ്ദേഹം വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട്.

കലാപകാരികൾക്ക് അഭയം കൊടുത്ത തട്ടത്തുമലയിലെ വീടുകളും കുടുംബങ്ങളുമൊക്കെ പട്ടാളഭീകരതയ്ക്ക് ഇരയായ കാര്യവും അദ്ദേഹം ഓർമ്മപ്പെടുത്തി. തട്ടത്തുമലയെയും വാഴോടിനെയും സംബന്ധിക്കുന്ന ഈ ചരിത്രവസ്തുതകൾ ബ്രാഞ്ച് അംഗങ്ങളുടെ എഫ്ബി പേജു വഴി പ്രചരിപ്പിച്ചുകൊണ്ടാണ് ഓർമ്മകളിലേയ്ക്കുള്ള യാത്ര ആരംഭിച്ചത്.

1964ൽ പ്രദേശത്ത് സിപിഐഎം കെട്ടിപ്പെടുത്ത സഖാക്കളുടെ ഓർമ്മയാണ് അടുത്തതായി വീണ്ടെടുത്തത്. അത് പറയാൻ ഏറ്റവും അനുയോജ്യനായ സഖാവിനെത്തന്നെ കണ്ടെത്തി. പാർട്ടി കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം സഖാവ് മൈതീൻകുഞ്ഞ്. 1964ൽ സിപിഐഎം രൂപീകൃതമായപ്പോൾ ആ പ്രദേശത്ത് രൂപം കൊണ്ട ലോക്കൽ കമ്മിറ്റിയിലെ അംഗമാണ് ഈ സഖാവ്.

സഖാക്കൾ എകെജിയും സിഎച്ച് കണാരനും ഉൾപ്പെടെയുള്ളവർ നയിച്ച ജാഥകൾക്ക് വാഴോട് വെച്ചു നൽകിയ ആവേശകരമായ സ്വീകരണങ്ങളുടെ ഓർമ്മകളിലൂടെയാണ് സഖാവ് മൈതീൻകുഞ്ഞ് തട്ടത്തുമല പ്രദേശത്തെ പാർടിയുടെ വളർച്ച രേഖപ്പെടുത്തുന്നത്.

പാർട്ടിയുടെ ആദ്യത്തെ ബ്രാഞ്ച് സെക്രട്ടറി, ആദ്യകാലത്തെ പ്രമുഖരായ സഖാക്കൾ, അവരുടെ പ്രവർത്തനശൈലി, 1965ലെ തിരഞ്ഞെടുപ്പിൽ കിളിമാനൂരിലെ സിപിഐഎം സ്ഥാനാർത്ഥിയായിരുന്ന സഖാവ് സി.കെ. ബാലകൃഷ്ണനുവേണ്ടി നടത്തിയ വ്യത്യസ്തമായ തിരഞ്ഞെടുപ്പു പ്രചരണം തുടങ്ങി വിലപ്പെട്ട അറിവുകളാണ് സഖാവ് മൈതീൻകുഞ്ഞ് പുതിയ തലമുറയിലെ സഖാക്കൾക്ക് പകർന്നു കൊടുത്തത്.തുടർന്ന് വീഡിയോകളുടെ ഒരു പ്രവാഹമായിരുന്നു.

ആദ്യത്തെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബീഡി തെറുപ്പു തൊഴിലാളിയായിരുന്ന സഖാവ് വട്ടപ്പാറ മാധവൻ പിള്ളയെക്കുറിച്ച് ലോക്കൽ കമ്മിറ്റി അംഗം സഖാവ് പി റോയി, 1960ൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് പാർടി ജാഥയിൽ പങ്കെടുത്തുകൊണ്ട് വിളിച്ച മുദ്രാവാക്യം ഇപ്പോഴും ഓർമ്മിച്ചിരിക്കുന്ന, ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സഖാവ് പങ്കജാക്ഷന്റെ സഹോദരി ശ്രീമതി നളിനി, അടിയന്തരാവസ്ഥക്കാലത്തെ പോലീസ് വേട്ടയെ ഓർമ്മിച്ച മുൻലോക്കൽ കമ്മിറ്റി സെക്രട്ടറി സ. നളിനാക്ഷൻ, പാർടി സഖാക്കൾക്ക് നേരെ നടന്ന അതിക്രമങ്ങളെ കായികമായി പ്രതിരോധിച്ച സഖാക്കളെക്കുറിച്ച് കർഷകത്തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. എ. ഗണേശൻ, കർഷകത്തൊഴിലാളി മേഖലയിൽ പാർടിയെ ശക്തിപ്പെടുത്തിയ സഖാക്കളെക്കുറിച്ച് കോവൂർ എന്നറിയപ്പെടുന്ന കർഷകത്തൊഴിലാളി സഖാവ് ദിവാകരൻ, സംസ്ഥാനത്തിന്റെ പലഭാഗത്തും ആക്രമണത്തിന് ഇരയായ സഖാക്കൾക്ക് അഭയമായിരുന്ന പള്ളം തങ്കപ്പനാശാന്റെ മർമ്മ ചികിത്സാ കേന്ദ്രത്തെക്കുറിച്ച് ഏരിയാ സെക്രട്ടറി സ. എസ്. ജയചന്ദ്രൻ എന്നിവരുടെ ഓർമ്മകളിലൂടെ 1964 മുതൽ 1980 വരെയുള്ള സമരസംഘടനാപ്രവർത്തനങ്ങളുടെ വലിയൊരു ഡോക്യുമെന്റേഷൻ തന്നെ സോഷ്യൽ മീഡിയ വഴി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

വിലമതിക്കാനാവാത്ത വീഡിയോ ശേഖരം തന്നെയാണിത് എന്ന കാര്യത്തിൽ സംശയമില്ല. 1964 മുതലുള്ള ബ്രാഞ്ച് സെക്രട്ടറിമാർ, മുൻനിര പാർടി സഖാക്കൾ എന്നിവരുടെയെല്ലാം ചിത്രങ്ങൾ കോർത്തിണക്കി മനോഹരമായ പാട്ടിന്റെ അകമ്പടിയോടെ ഒരു വാട്സാപ്പ് സാറ്റസ് തയ്യാറാക്കി. സമ്മേളനസ്ഥലത്ത് സംഘടിപ്പിക്കപ്പെട്ട ചരിത്രപ്രദർശനത്തിന്റെ ഭാഗമായി ഇവരുടെ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

പ്രാദേശിക ചരിത്രവും പാർടി കെട്ടിപ്പെടുത്ത ചരിത്രവും പ്രചരിപ്പിച്ചതിനു പുറമെ, സോഷ്യൽ മീഡിയയിലൂടെ വിവിധ മത്സരങ്ങളും നടത്തി. ചിത്രരചന, പ്രസംഗം, വിപ്ലവഗാനം, കവിത തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ചിത്രങ്ങളും വീഡിയോയും മുൻകൂട്ടി പ്രസിദ്ധീകരിച്ച ഒരു വാട്സാപ്പ് നമ്പരിലേയ്ക്ക് അയച്ചുകൊടുക്കാനാണ് സംഘാടകർ ആവശ്യപ്പെട്ടത്.

ഇവ സമ്മേളനത്തിനുവേണ്ടി ഉണ്ടാക്കിയ ഫേസ് ബുക്ക് പേജിൽ അപ് ലോഡ് ചെയ്യുകയും സഖാക്കൾ ഷെയർ ചെയ്യുകയും ചെയ്തു. "ഞാൻ കണ്ട സിപിഐഎം നേതാവ്" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം കിളിമാനൂർ മേഖലയിലെ ബാലസംഘം കൂട്ടുകാർ കൊഴുപ്പിക്കുക തന്നെ ചെയ്തു.

മാർക്സും ലെനിനും ചെഗുവേരയുമെല്ലാം അവരുടെ ഭാവനയിലെ സിപിഐഎം നേതാക്കളായി. ഈ ചിത്രങ്ങളെല്ലാം പ്രിന്റെടുത്ത് സമ്മേളനത്തലേന്ന് മുതൽ ചരിത്രപ്രദർശനത്തിന്റെ ഭാഗമാക്കുകയും ചെയ്തു. പാർടിയുടെയും പ്രക്ഷോഭങ്ങളുടെയും ചരിത്രം വിശദമാക്കുന്ന ചരിത്രപ്രദർശനവും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.

ഒരു ബ്രാഞ്ച് സമ്മേളനത്തിന്റെ തയ്യാറെടുപ്പുകളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സോഷ്യൽ മീഡിയ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാമോ അതെല്ലാം തട്ടത്തുമല, മറവക്കുഴി ബ്രാഞ്ചുകളിലെ സഖാക്കൾ ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രന്റെ ജന്മനാടാണ് തട്ടത്തുമല. സ്വാഭാവികമായും ഈ പ്രവർത്തനങ്ങളുടെ തുടർച്ച ഏരിയാ സമ്മേളനത്തിൽ നമുക്ക് പ്രതീക്ഷിക്കാം.

ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. എസ്. രഘുനാഥനും ഈ പ്രവർത്തനങ്ങളുടെ വിജയത്തിൽ നല്ല പങ്കുവഹിച്ചിട്ടുണ്ട്. സഖാവ് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സ. രഘുനാഥൻ. ഈ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനമായി എനിക്കു തോന്നിയത് പ്രാദേശിക ചരിത്രത്തിന്റെ വീണ്ടെടുപ്പിൽ സഖാക്കൾ കാണിച്ച ഉത്സാഹമാണ്.

കടയ്ക്കൽ കലാപത്തെപ്പോലെ ചെറുതും വലുതുമായ ഒട്ടേറെ സമരങ്ങളും കലാപങ്ങളും പണിമുടക്കുകളും പലനാടുകളിലും ഉണ്ടായിട്ടുണ്ട്. ആ കാലത്തിന്റെ ഉജ്വലമായ ഓർമ്മകൾ ഇപ്പോഴും അയവിറക്കുന്ന പ്രായമേറിയ സഖാക്കളും നാട്ടുകാരും ഇന്നുമുണ്ട്. അവരെ നേരിട്ടു കണ്ട് ആ ചരിത്രാനുഭവങ്ങൾ വീഡിയോ റെക്കോഡ് ചെയ്തുവെയ്ക്കേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്.

ഔദ്യോഗിക ചരിത്രകാരന്മാരുടെ ദൃഷ്ടിയിൽപ്പെടാത്ത നാടുകളും മനുഷ്യരും അവരുടെ പോരാട്ടങ്ങളുമുണ്ട്. തലമുറകൾ മണ്ണടിയുമ്പോൾ അവർക്കൊപ്പം വിസ്മൃതിയിലാകുന്നത് ഇത്തരം ഓർമ്മകളുടെയും അനുഭവങ്ങളുടെയും വലിയൊരു നിധിയാണ്. അത് നഷ്ടപ്പെടുത്തിക്കൂടാ. ചിത്രീകരിക്കാനും ശേഖരിച്ചു സൂക്ഷിക്കാനും അത്ര വലിയ ചെലവൊന്നും ഇല്ലെന്നും ഓർക്കുക.

പാർടി കിളിമാനൂർ ഏരിയാ കമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറി കൂടിയായ സഖാവ് ബി ജയതിലകനാണ് തട്ടത്തുമല ബ്രാഞ്ച് സെക്രട്ടറി. മറവക്കുഴി ബ്രാഞ്ച് സെക്രട്ടറി സ. സലീമും. ഈ പ്രവർത്തനത്തിന് മുൻകൈയെടുത്ത എല്ലാ സഖാക്കളെയും അഭിനന്ദിക്കുന്നു.

എന്നിൽ ഏറ്റവും കൗതുകം സൃഷ്ടിച്ചകാര്യം അവസാനം നൽകാമെന്നുവച്ചു. ഏതു പ്രൊഫഷണൽ സോഷ്യൽ മീഡിയ ടീമിന്റെ സേവനമാണ് ഇതിന് ഉപയോഗപ്പെടുത്തിയതെന്ന് അന്വേഷിച്ചപ്പോഴാണ് ബ്രാഞ്ച് മെമ്പറായ സഖാവ് കെജി ബിജുവിന്റെ പത്താം ക്ലാസുകാരനായ മകൻ നിരഞ്ജന്റെ പേര് ഉയർന്നുവന്നത്.

ഈ മിടുക്കനാണ് വീഡിയോ മുഴുവൻ ഷൂട്ടു ചെയ്തതും ശബ്ദവും ദൃശ്യവും കൂട്ടിയോജിപ്പിച്ച് എഡിറ്റു ചെയ്തതും. സ്കൂളിൽ കൈറ്റ് ക്ലബ്ബിൽ നിരഞ്ജൻ സജീവമാണ്. മുതിർന്നവരുടെ മേൽനോട്ടമുണ്ടെങ്കിൽ കൊച്ചുകുട്ടികൾക്കുപോലും ചെയ്യാവുന്നതേയുള്ളൂ പ്രവർത്തനം എന്നതാണു സന്ദേശം.

വലിയ സാമ്പത്തികച്ചെലവോ, സങ്കീർണമായ ഉപകരണങ്ങളുടെ സഹായമോ ഒന്നും വേണ്ടാതെ, മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിച്ച് നമ്മുടെ ബാലസംഘം, എസ്എഫ്ഐ കൂട്ടുകാർക്ക് ചെയ്യാവുന്ന ജോലിയാണിതെന്ന് തട്ടത്തുമലയിലെ സഖാക്കൾ കാട്ടിത്തരുന്നു. നമ്മുടെ സോഷ്യൽ മീഡിയാ പ്രവർത്തനങ്ങൾക്ക് വലിയ പ്രചോദനം തന്നെയാണ് തട്ടത്തുമലയിലെ സഖാക്കളുടെ ഈ പ്രവർത്തനമെന്നും ഡോ തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (4 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (5 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (5 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (5 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (5 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (6 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (6 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (6 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (6 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (6 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (7 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (7 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (7 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (8 hours ago)

Malayali Vartha Recommends