നാട്ടിലുള്ള ഒരു പെണ്‍കുട്ടിയുമായി വൈശാഖ് സ്നേഹത്തിലായിരുന്നു... വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരുന്ന അവസരത്തിലാണ് മരണം വൈശാഖിനെ തട്ടിയെടുത്തതെന്ന് ആത്മസുഹൃത്ത് മിഥുന്‍

മരിച്ചവരിൽ വൈശാഖ് ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ചിരുന്നുവെന്ന് ആത്മസുഹൃത്ത് മിഥുന്‍. നാട്ടിലുള്ള ഒരു പെണ്‍കുട്ടിയുമായി വൈശാഖ് സ്നേഹത്തിലായിരുന്നു എന്നും പെണ്‍കുട്ടിയുമായി വൈശാഖിന്റെ വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരുന്ന അവസരത്തിലാണ് മരണം തന്റെ സുഹൃത്തിനെ തട്ടിയെടുത്തതെന്നും മിഥുന്‍ പറയുന്നു.
വൈശാഖിന്റെ കളികൂട്ടുകാരനായിരുന്ന മിഥുൻ ഒരുമിച്ച് ട്രെയിനിങ് ചെയ്ത് സൈന്യത്തില്‍ ചേര്‍ന്ന സുഹൃത്താണ്. ചെറുപ്പംമുതലേ സൈന്യത്തില്‍ ചേരണം എന്ന് വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു.
അതിനായി ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന് മിഥുൻ പറയുന്നു. ഇനിയുള്ള വരവില്‍ സഹോദരിയുടെ വിവാഹം നടത്തണമെന്ന് ആയിരുന്നു വൈശാഖിന്റെ ആഗ്രഹമെന്നും മിഥുൻ പറയുന്നു.
ഏഴു പേര്‍ അടങ്ങുന്ന സംഘം ആയിരുന്നു തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. ഇവരില്‍ അഞ്ചു ഉദ്യോഗസ്ഥരാണ് മരിച്ചത്. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ട്.
പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ട് മാസം ബാക്കി ഉള്ളപ്പോഴായിരുന്നു രാജ്യത്തിന് വേണ്ടി വൈശാഖിന് ജീവത്യാഗം ചെയ്യേണ്ടി വന്നത്.
https://www.facebook.com/Malayalivartha























