ബഹ്റയുടെ ഊഹം പിഴച്ചില്ല, മുന്‍ ഐജി ലക്ഷ്മണിനെ ആ കാര്യം അറിയിച്ചത് അനിത പുല്ലയില്‍, ഇരുവരും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റ് പുറത്ത്

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതോടെ കേരളം ഇന്നേവരെ കേള്‍ക്കാത്ത തട്ടിപ്പിന്‍റെ കഥകളാണ് പുറത്തുവന്നത്. ഇത്രയും വലിയ തട്ടിപ്പുകാരന്‍റെ സൗഹ്യദ വലയത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥരും, സിനിമ താരങ്ങളും,രാഷ്ട്രീയ നേതാക്കുളുമടക്കം ഉണ്ടെന്ന് തെളിവുകള്‍ സഹിതം പുറത്തുവന്നപ്പോള്‍ ജനങ്ങള്‍ക്ക് അതിശയമായിരുന്നു. ഈ പറ്റിപ്പ് വീരന്‍റെ യഥാര്‍ത്ഥമുഖം ഇവര്‍ എന്തേ..തിരിച്ചറിയാതെ പോയീയെന്ന്.
മോണ്‍സന്‍ മാവുങ്കലിന് പോലീസ് ഉന്നതന്‍മാരെ പരിചയപ്പെടുത്തി കൊടുത്തത് പ്രവാസിയും ലോക കേരളസഭാ അംഗവുമായ അനിത പുല്ലയിലാണെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു.ഇവര്‍ ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.എന്നാല്‍ മോന്‍സ്നെ കുറിച്ച് മുന്‍ ഐജി ലക്ഷ്മണും അനിത പുല്ലയിലും നടത്തിയ ചാറ്റ് പുറത്തായിരിക്കുകയാണ്. കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായ കാര്യം ഐജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിലാണെന്നാണ് ചാറ്റ് വ്യക്തമാക്കുന്നത്.
പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെ സെപ്റ്റംബര്‍ 25ന് രാത്രി 9.30 ശേഷം നടന്നിട്ടുള്ള വാട്സ്‌ആപ്പ് ചാറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോന്‍സണെക്കുറിച്ച് മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രണ്ട് വര്‍ഷം മുമ്ബ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് അനിത ലക്ഷ്മണിനോട് ചാറ്റിലൂടെ പറയുന്നുണ്ട്.....ഇന്ന് വൈകുന്നേരം മോന്‍സ് അറസ്റ്റിലായി എന്ന് അനിത പുല്ലയില്‍ ലക്ഷ്മണിനോട് പറയുന്നു. ഇതിന് ലക്ഷ്മണ്‍ നല്‍കിയ മറുപടി ഡിലീറ്റ് ചെയ്ത നിലയിലാണ്. മോന്‍സണ് എന്തുതരം ഇടപാടാണെന്ന് രണ്ട് വര്‍ഷം മുമ്ബ് ബെഹ്റ ചോദിച്ചിരുന്നുവെന്നും അവര്‍ പറയുന്നു.
അതേസമയം വിദേശത്തുള്ള അനിത പുല്ലയിലിനെ നാട്ടിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അനിത പുല്ലയിലിന് അറിയാമെന്ന വിലയിരുത്തലിലാണ് ക്രൈം ബ്രാഞ്ചിന്റെ തുടര്‍ നടപടി. മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.പല ഉന്നതരേയും മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇയാള്‍ അതിതയുമായി തെറ്റിയതോടെയാണ് പോലീസ് ഉന്നതരും കൈവിട്ടെന്നുമായിരുന്നു ചില റിപ്പോർട്ടുകള്‍. ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണ്‍ നടത്തുന്ന മ്യൂസിയത്തിലെത്തിച്ചതും. തട്ടിപ്പ് കേസില്‍ പരാതിക്കാരേയും അനിത സഹായിച്ചിരുന്നു. നാട്ടിലെത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പദ്ധതി. എന്നത്തേക്ക് ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന കാര്യം വ്യക്തമല്ല.
https://www.facebook.com/Malayalivartha























