കളിയും ചിരിയും ദുരന്തം കവര്‍ന്നെടുന്നു, കുഞ്ഞനുജനേയും പെറ്റമ്മയേയും ഉരുള്‍പൊട്ടല്‍ കൊണ്ടുപോയത് അറിയാതെ ആന്‍മരിയ
കളിചിരിമാറാത്ത പ്രായത്തില്‍ കുഞ്ഞനുജനൊപ്പം കളിച്ച് രസിക്കാന്‍ മഴ കൂടി എത്തിയെപ്പോള്‍ എല്ലാ കുട്ടികളേയും പോലെ ആന്‍മരിയയും തുള്ളച്ചാടിയിട്ടുണ്ടാവണം. പക്ഷേ ആ സന്തോഷത്തിന് അല്‍പ്പായുസ് മാത്രമായിരുന്നു ഉണ്ടായത്. മഴ ദുരന്തമായി പെയ്തിറങ്ങയതോടെ തന്‍റെ കുഞ്ഞനുജനേയും സ്വന്തം പെറ്റമ്മയും നഷ്ടപെടുമെന്ന് ആന്‍മരിയ ഒരുക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. ശക്തമായ മഴയെ തുടര്‍ന്ന് വില്ലനായെത്തിയ ഉരുള്‍ പൊട്ടലില്‍ അവരെ നഷ്ടപ്പെട്ടതറിയാതെ അവര്‍ക്കായുള്ള കാത്തിരിപ്പിലാണ് ആ കുരുന്ന്. അമ്മയും അനിയനും
ഇനി ഒരിക്കലും മടങ്ങിവരാത്ത ഒരിടത്തേക്ക് യാത്രയായത് അറിയാതെ ആശുപത്രിയില്‍ കഴിയുകയാണ് ആന്‍ മരിയ. മരുമകളും ചെറുമകനും നഷ്ടപ്പെട്ട വിവരം മറിയാമ്മയും അറിഞ്ഞിട്ടില്ല. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുകയാണ്.
പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ ആൻമരിയയ്ക്കു നഷ്ടപ്പെട്ടത് അമ്മ സോണിയെയും (45) സഹോദരൻ അലനെയും (8). ആണ്. ഉരുൾപൊട്ടലിൽ ഇവരുടെ വീടടക്കം ഒലിച്ചുപോയി. സോണിയുടെ ഭർത്താവ് ജോമി, ജോമിയുടെ അമ്മ മറിയാമ്മ, ആൻമരിയ എന്നിവർ അപകടസമയത്ത് വീട്ടിൽ ഇല്ലായിരുന്നതിനാൽ അപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇവര്‍ മറിയാമ്മക്കൊപ്പം കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയതാണ്. അപകടത്തെപ്പറ്റി അറിഞ്ഞ ആശുപത്രി അധികൃതര്‍ വിവരം അറിയിക്കാതെ മറിയാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.സ്വന്തം വീടും ഉറ്റവരെ നഷ്ടപ്പെട്ട ഇവര്‍ ഒന്നും അറിയാതെ
വീട്ടിലെത്തുമ്പോള്‍ അവരെ കാണാനായുള്ള കാത്തിരിപ്പിലാണ് .തന്‍റെ കുഞ്ഞനുജന്‍ ഇപ്പോള്‍ തന്നെ കാണായെ വിഷമിക്കുന്നുവെന്ന തോന്നലിലാകാം ആന്‍മരിയ.
ആ കുരുന്നിനോട് ഇങ്ങനെ പറഞ്ഞ് മനസിലാക്കും അവര്‍ ഇനി മയങ്ങിവരില്ലയെന്ന്.....ഇനി തന്‍റെ കൂടെ കളിക്കാന്‍ കുഞ്ഞനുജനും, സ്നേ ഹത്തോടെ വാരിപ്പുണരാനും അമ്മയും എത്തില്ലായെന്ന്. ഇതിന്‍റെ വിഷമത്തിലാണ് ഇവരുടെ ഉറ്റവര്‍.എത്ര മണിക്കൂറികള്‍ കൂടി ആകുരുന്ന് ഇതൊക്കെ അറയാതെ കാത്തിരിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല....അമ്മുമ്മയക്കൊപ്പം വേഗം വീട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹത്തില്‍ നിമിഷങ്ങള്‍ തള്ളി നീക്കുകയാണ് ആര്‍മരിയ. ടാപ്പിങ് തൊഴിലാളിയായ അച്ഛന്‍ ജോമിയും സംഭവസമയത്ത് വീട്ടിലില്ലായിരുന്നതാനാലാണ് രക്ഷപെട്ടത്.
ഇന്നലെ താവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ കോട്ടയത്ത് കൂട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂന്ന് വീട് ഒലിച്ചുപോയത്.ഇനിലൊന്ന് അന്‍മരിയയുടെ വീടായിരുന്നു. കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് മണിനടിയില്‍ പെട്ടുപോയ ബാക്കിയുള്ള വര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.കുട്ടിക്കലില്‍ നിന്ന് ഒരു മൃതദ്ദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ക്ലാരമ്മ ജോസഫ് (65), സിനി (35), മകള്‍ സോന (10) എന്നിവരാണ് കൂട്ടിക്കലില്‍ ദുരിതപ്പെയ്ത്തില്‍ ഇന്നലെ മരിച്ചത്.
40 അംഗ സാന്യത്തില്‍ നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.ഇതുവരെ ഇവിടുന്ന് 4 മൃതദ്ദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. ഇനി ബാക്കിയുള്ള 6 പോര്‍രെ കണ്ടെത്താനായുള്ള തിരച്ചിലാണ് നടക്കുന്നത്.നാവികസേകയുടെ ഹെലിക്കോപ്റ്ററുകള്‍ കൂട്ടിക്കലില്‍ എത്തും അവിടെ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുകയും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും ചെയ്യും. തിരുവനന്തപുരം പാങ്ങോട് നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട് .പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇത് രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ നടത്താന്‍ സഹായിക്കും.കൂട്ടിക്കല്‍ മേഖലയില്‍ വന്‍ നാശനഷ്ടമാണുണ്ടായിട്ടുള്ളത്.
https://www.facebook.com/Malayalivartha