Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.... വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെ...


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...

കളിയും ചിരിയും ദുരന്തം കവര്‍ന്നെടുന്നു, കുഞ്ഞനുജനേയും പെറ്റമ്മയേയും ഉരുള്‍പൊട്ടല്‍ കൊണ്ടുപോയത് അറിയാതെ ആന്‍മരിയ

17 OCTOBER 2021 01:36 PM IST
മലയാളി വാര്‍ത്ത

കളിചിരിമാറാത്ത പ്രായത്തില്‍ കുഞ്ഞനുജനൊപ്പം കളിച്ച് രസിക്കാന്‍ മഴ കൂടി എത്തിയെപ്പോള്‍ എല്ലാ കുട്ടികളേയും പോലെ ആന്‍മരിയയും തുള്ളച്ചാടിയിട്ടുണ്ടാവണം. പക്ഷേ ആ സന്തോഷത്തിന് അല്‍പ്പായുസ് മാത്രമായിരുന്നു ഉണ്ടായത്. മഴ ദുരന്തമായി പെയ്തിറങ്ങയതോടെ തന്‍റെ കുഞ്ഞനുജനേയും സ്വന്തം പെറ്റമ്മയും നഷ്ടപെടുമെന്ന് ആന്‍മരിയ ഒരുക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. ശക്തമായ മഴയെ തുടര്‍ന്ന് വില്ലനായെത്തിയ ഉരുള്‍ പൊട്ടലില്‍ അവരെ നഷ്ടപ്പെട്ടതറിയാതെ അവര്‍ക്കായുള്ള കാത്തിരിപ്പിലാണ് ആ കുരുന്ന്. അമ്മയും അനിയനും
ഇനി ഒരിക്കലും മടങ്ങിവരാത്ത ഒരിടത്തേക്ക് യാത്രയായത് അറിയാതെ ആശുപത്രിയില്‍ കഴിയുകയാണ് ആന്‍ മരിയ. മരുമകളും ചെറുമകനും നഷ്ടപ്പെട്ട വിവരം മറിയാമ്മയും അറിഞ്ഞിട്ടില്ല. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുകയാണ്.

 

 

 

 

 

 

 

 

 

 

പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ ആൻമരിയയ്ക്കു നഷ്ടപ്പെട്ടത് അമ്മ സോണിയെയും (45) സഹോദരൻ അലനെയും (8). ആണ്. ഉരുൾപൊട്ടലിൽ ഇവരുടെ വീടടക്കം ഒലിച്ചുപോയി. സോണിയുടെ ഭർത്താവ് ജോമി, ജോമിയുടെ അമ്മ മറിയാമ്മ, ആൻമരിയ എന്നിവർ അപകടസമയത്ത് വീട്ടിൽ ഇല്ലായിരുന്നതിനാൽ അപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇവര്‍ മറിയാമ്മക്കൊപ്പം കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയതാണ്. അപകടത്തെപ്പറ്റി അറിഞ്ഞ ആശുപത്രി അധികൃതര്‍ വിവരം അറിയിക്കാതെ മറിയാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.സ്വന്തം വീടും ഉറ്റവരെ നഷ്ടപ്പെട്ട ഇവര്‍ ഒന്നും അറിയാതെ
വീട്ടിലെത്തുമ്പോള്‍ അവരെ കാണാനായുള്ള കാത്തിരിപ്പിലാണ് .തന്‍റെ കുഞ്ഞനുജന്‍ ഇപ്പോള്‍ തന്നെ കാണായെ വിഷമിക്കുന്നുവെന്ന തോന്നലിലാകാം ആന്‍മരിയ.

 

 

 

 

 

 

 

 

 

 

 

ആ കുരുന്നിനോട് ഇങ്ങനെ പറഞ്ഞ് മനസിലാക്കും അവര്‍ ഇനി മയങ്ങിവരില്ലയെന്ന്.....ഇനി തന്‍റെ കൂടെ കളിക്കാന്‍ കുഞ്ഞനുജനും, സ്നേ ഹത്തോടെ വാരിപ്പുണരാനും അമ്മയും എത്തില്ലായെന്ന്. ഇതിന്‍റെ വിഷമത്തിലാണ് ഇവരുടെ ഉറ്റവര്‍.എത്ര മണിക്കൂറികള്‍ കൂടി ആകുരുന്ന് ഇതൊക്കെ അറയാതെ കാത്തിരിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല....അമ്മുമ്മയക്കൊപ്പം വേഗം വീട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹത്തില്‍ നിമിഷങ്ങള്‍ തള്ളി നീക്കുകയാണ് ആര്‍മരിയ. ടാപ്പിങ് തൊഴിലാളിയായ അച്ഛന്‍ ജോമിയും സംഭവസമയത്ത് വീട്ടിലില്ലായിരുന്നതാനാലാണ് രക്ഷപെട്ടത്.

 

 

 

 

 

 

 

 

 

 

 

 

ഇന്നലെ താവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ കോട്ടയത്ത് കൂട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂന്ന് വീട് ഒലിച്ചുപോയത്.ഇനിലൊന്ന് അന്‍മരിയയുടെ വീടായിരുന്നു. കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് മണിനടിയില്‍ പെട്ടുപോയ ബാക്കിയുള്ള വര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.കുട്ടിക്കലില്‍ നിന്ന് ഒരു മൃതദ്ദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ക്ലാരമ്മ ജോസഫ് (65), സിനി (35), മകള്‍ സോന (10) എന്നിവരാണ് കൂട്ടിക്കലില്‍ ദുരിതപ്പെയ്ത്തില്‍ ഇന്നലെ മരിച്ചത്.

 

 

 

 

 

 

 

 

 

 

40 അംഗ സാന്യത്തില്‍ നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.ഇതുവരെ ഇവിടുന്ന് 4 മ‍ൃതദ്ദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. ഇനി ബാക്കിയുള്ള 6 പോര്‍രെ കണ്ടെത്താനായുള്ള തിരച്ചിലാണ് നടക്കുന്നത്.നാവികസേകയുടെ ഹെലിക്കോപ്റ്ററുകള്‍ കൂട്ടിക്കലില്‍ എത്തും അവിടെ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുകയും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും ചെയ്യും. തിരുവനന്തപുരം പാങ്ങോട് നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട് .പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇത് രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ നടത്താന്‍ സഹായിക്കും.കൂട്ടിക്കല്‍ മേഖലയില്‍ വന്‍ നാശനഷ്ടമാണുണ്ടായിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർശന ഉപാധികളോടെമുൻകൂർ ജാമ്യം  (4 minutes ago)

വിവാഹ വാർഷികം ആഘോഷിക്കാനായി നാലു ദിവസം മുമ്പാണ് എത്തിയത്...  (7 minutes ago)

ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവാവ് ..  (32 minutes ago)

രണ്ടാഴ്ച മുമ്പാണ് സ്ഥലം മാറിയെത്തിയത്....  (46 minutes ago)

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (1 hour ago)

ബൂത്തുകളിൽ വോട്ടർമാരുടെ നിര  (1 hour ago)

ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിയെ സ്വീകരിക്കും... ഇംഫാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി  (1 hour ago)

അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ്  (2 hours ago)

തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ്  (2 hours ago)

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (10 hours ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (10 hours ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (11 hours ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (11 hours ago)

അമ്പമ്പോ !!എന്തൊരു തിരക്ക് !! നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇത് ബെസ്ററ് ടൈം .... ഇരട്ടി ലാഭമെന്ന് പ്രവാസികൾ  (11 hours ago)

Malayali Vartha Recommends