രക്ഷകരായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍; പുല്ലൂപാറയില്‍ ഉരുള്‍പൊട്ടലില്‍ സമയോചിതമായ പ്രവൃത്തി രക്ഷിച്ചത് ഒരു കുടുംബത്തിലെ മൂന്നുപേരെയടക്കം നരവധി ജീവനുകളെ, മലവെള്ളപാട്ടിലില്‍ ഒഴുകിവന്ന വിനോദ സഞ്ചാരികളായ വടക്കേഇന്ത്യന്‍ കുടുംബത്തെ രക്ഷിച്ചു
കേരളത്തിൽ പെയ്ത മഴമൂലം നിരവധി നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. വിവിധയിടങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട ഉരുൾപൊട്ടലിൽ മരണം പതിനാറായി. ഇപ്പോഴിതാ പുല്ലൂപാറയില്‍ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവരെ രക്ഷിച്ച് കയ്യടി നേടി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍. സമയോചിതമായ പ്രവൃത്തി മൂലം ജീവനക്കാർ രക്ഷിച്ചത് ഒരു കുടുംബത്തിലെ മൂന്നുപേരെയടക്കം നരവധി ജീവനുകളെ. കണങ്കവയലില്‍ നിന്നും എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്നു ബസിലെ ജീവനക്കാരാണ് രക്ഷകരായത്.
അതോടൊപ്പം തന്നെ മലവെള്ളപാട്ടിലില്‍ ഒഴുകിവന്ന വിനോദ സഞ്ചാരികളായ വടക്കേഇന്ത്യന്‍ കുടുംബത്തെ ജീവനക്കാര്‍ രക്ഷപ്പെടുത്തുകയും മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ബസില്‍ സുരക്ഷിതമായി ഇരിക്കാന്‍ ഇടം നല്‍കുകയുമായിരുന്നു. ഉരുള്‍പൊട്ടുന്നത് കണ്ട് കാറില്‍ നിന്നിറങ്ങുന്നതിനിടെയാണ് വടക്കേ ഇന്ത്യയില്‍ നിന്നുള്ള കുടുംബം ഒഴുക്കില്‍പ്പെട്ടത്.
കൂടാതെ ബസിന്റെ അടുത്തേക്ക് വെള്ളം ഒഴുകിവരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ ഇടയിലാണ് വിനോദസഞ്ചാരികളായ മൂന്നംഗ കുടുംബവും കാര്‍ ഡ്രൈവറും മലവെള്ളപ്പാച്ചിലില്‍ ഒഴുകിവരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒഴുകി വരുന്നവരെ ബസിലേക്ക് വലിച്ചു കയറ്റുകയാണ് ചെയ്തത്. കാറിനടിയില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷിക്കുകയുമായിരുന്നുവെന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മാധ്യമങ്ങൾ പറഞ്ഞു.
മൂന്ന് ബസും പത്തോളം കാറുകളുമാണ് വഴിയില്‍ കുടുങ്ങി നിന്നത് ഏകദേശം നൂറോളെ പേരെയാണ് ജീവനക്കാര്‍ സുരക്ഷിതമായി ബസില്‍ കയറ്റി ഇരുത്തിയത്. മഴവെള്ളപ്പാച്ചിലിന് കുറവ് വന്നപ്പോള്‍ ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.അപകടത്തില്‍ സാരമായി പരിക്കേറ്റവരെ പീരുമേട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha