പ്രധാന അണകെട്ടുകൾ തല്‍കാലം തുറക്കേണ്ട ആവശ്യമില്ലെന്ന് കെ എസ് ഇ ബി: ജലനിരപ്പ് നിയന്ത്രണ വിധേയം, ഡാമുകൾ തുറക്കുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച്

സംസ്ഥാനത്ത് ശക്തമായി മഴ തുടരുന്ന സാഹചര്യത്തിലും പ്രധാന അണകെട്ടുകൾ തല്‍കാലം തുറക്കേണ്ട ആവശ്യമില്ലെന്ന് കെഎസ്‌ഇബി. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് സിഎംഡി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത് .
ഇടുക്കി, കക്കി, ഷോളയാര്‍, മൂഴിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. എല്ലാ ഡാമുകളുടെയും ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ചായിരിക്കും ഡാമുകള്‍ തുറക്കുകയെന്നും കെഎസ്‌ഇബി അറിയിച്ചു.
എന്നാൽ, കനത്ത മഴയില്‍ കെഎസ്‌ഇബിക്ക് 13.67 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 339 എണ്ണം 11 കെ വി ലൈനുകള്‍ നഷ്ടമായി. 60 ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലുമായി. 3074 ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വൈദ്യുതി വിതരണം നിലച്ചുവെന്നും കെഎസ്‌ഇബി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























