ലഹരിയുമായി ബന്ധപ്പെട്ട് അറസ്റ്റ്; കുറേ ദിവസത്തെ ജയിൽവാസം;ജാമ്യം കിട്ടാതെ വലഞ്ഞു; ഒടുവിൽ ഗതിക്കെട്ട് ആര്യന്റെ കടുത്ത തീരുമാനം; ഇനിയുള്ള ജീവിതം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കും;ഞെട്ടിത്തരിച്ച് ഷാരൂഖ് ഖാൻ

ലഹരിയുമായി ബന്ധപ്പെട്ട് അറസ്റ്റ്.... കുറേ ദിവസത്തെ ജയിൽവാസം.... ജാമ്യം കിട്ടാതെ തിരിച്ചടി ... ജയിലിൽ ഒറ്റയ്ക്കിരുന്നുള്ള പൊട്ടിക്കരച്ചിൽ....കഷ്ടപ്പാടുകൾക്കൊടുവിൽ സകലരെയും ഞെട്ടിച്ച് ആര്യന്റെ ആ വാക്കുകൾ.... പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും ഭാവിയിൽ പേര് കളങ്കപ്പെടുത്തുന്ന ഒന്നും ചെയ്യില്ലെന്നും ആര്യൻ ഖാൻ ജയിലിലെ കൗൺസലിങ്ങിനിടെ ഉറപ്പുനൽകിയിരിക്കുകയാണ് .
ആര്യന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ള സംഘമാണ് കൗൺസലിങ് നൽകിയത്. ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഇപ്പോൾ ആർതർ റോഡ് ജയിലിലാണ് കഴിയുന്നത് .പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ആര്യൻ സമ്മതിച്ചതായി എൻസിബി ഉദ്യോഗസ്ഥരും വെളിപ്പെടുത്തി . കേസിൽ അറസ്റ്റിലായ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 7 പ്രതികൾക്കും കൗൺസലിങ് കിട്ടിയിട്ടുണ്ട് .
പ്രത്യേക കോടതി മറ്റന്നാൾ ആര്യന്റെ ജാമ്യാപേക്ഷയിൽ വിധി പറയുവാൻ ഒരുങ്ങുകയാണ് .വിമർശനത്തിൽ തളരില്ലെന്നും രാജ്യതാൽപര്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും എൻസിബി ഉദ്യോഗസ്ഥർ തറപ്പിച്ച് പറഞ്ഞു . ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ വിമർശിച്ച പശ്ചാത്തലത്തിലായിരുന്നു വിശദീകരണം നൽകിയത് .
കഴിഞ്ഞ ദിവസം മുംബൈയിൽ വിതരണം ചെയ്യാൻ ശേഖരിച്ചിരുന്ന ഒരു കോടി രൂപയുടെ ലഹരി മരുന്നുകൾ പിടിച്ചതായും വെളിപ്പെടുത്തുകയുണ്ടായി .എൻസിബി തല മണലിൽ പൂഴ്ത്തിയ ഒട്ടകപ്പക്ഷിയെ പോലെയാണെന്ന് മുൻ അറ്റോർണി ജനറൽ ഓഫ് ഇന്ത്യ (എജിഐ) മുകുൾ റോഹത്ഗി വിമർശിച്ചു. 'പാവം പിടിച്ച' പണക്കാരനായ ആര്യൻ ഖാൻ പ്രശസ്തനായതിന്റെ വില നൽകുകയാണെന്നും അദ്ദേഹം വിമർശിക്കുകയുണ്ടായി.
കോർഡെലിയയിൽ ഒക്ടോബർ രണ്ടിന് രാത്രിയിൽ നടന്ന ലഹരി വിരുന്നുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാൻ അടക്കം എട്ടുപേർ അറസ്റ്റിലാകുന്നത്. ഇവരുടെ ജാമ്യാപേക്ഷയിലുള്ള വിധി ഒക്ടോബർ 20-ന് പ്രത്യേക കോടതി പ്രഖ്യാപിക്കും. അതിന് മുന്നോടിയായാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പ്രതികൾക്കായി കൗൺസലിങ്ങ് സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha























