Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

റൂട്ട് മാപ്പിലും നില്‍ക്കില്ല... ചക്രവാതച്ചുഴിയില്‍ വീണ്ടും പല ജില്ലകളിലും പെരുമഴ; ഇടുക്കിയില്‍ ജലനിരപ്പ് താഴാത്തത് ആശങ്ക; അണക്കെട്ട് തുറന്ന് രണ്ട് ദിവസം പിന്നിടുമ്പോള്‍ അരയടി പോലും ജലനിരപ്പ് താഴ്ന്നിട്ടില്ല; കൂടുതല്‍ ഷട്ടറുകള്‍ തുറന്നേക്കും

21 OCTOBER 2021 09:11 AM IST
മലയാളി വാര്‍ത്ത

കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ഇടുക്കി ഡാം. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാത്തതില്‍ ആശങ്ക.

ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ ജലം പുറത്തേക്കൊഴുക്കിയിട്ടും വൈദ്യുതി ഉത്പാദനം 45 മില്യണ്‍ യൂണിറ്റ് വരെ കൂട്ടിയിട്ടും ജലനിരപ്പ് താഴുന്നില്ല. അണക്കെട്ട് തുറന്ന് രണ്ട് ദിവസം പിന്നിടുമ്പോള്‍ അരയടി പോലും ജലനിരപ്പ് താഴ്ന്നിട്ടില്ല.

 



അതേസമയം തെക്കന്‍ തമിഴ്‌നാട് തീരക്കടലില്‍ രൂപമെടുത്ത ചക്രവാതച്ചുഴിയെ തുടര്‍ന്ന് ഭീതി വിതച്ച് ഇന്നലെ രാത്രിയോടെ സംസ്ഥാനത്ത് വീണ്ടും പെരുമഴ ആരംഭിച്ചു. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്നലെ രാത്രിയോടെ മഴ വീണ്ടും ശക്തമായത്. പാലക്കാട് മംഗലം ഡാമിന് സമീപവും പെരിന്തല്‍മണ്ണയിലും ഉരുള്‍ പൊട്ടുകയും ഈരാറ്റുപേട്ടയില്‍ രണ്ടിടത്ത് മണ്ണിടിയുകയും ചെയ്തു. ആളപായമില്ല.

പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ ഇരിട്ടിയില്‍ ഒഴുക്കില്‍ പെട്ട് ടാപ്പിംഗ് തൊഴിലാളി കോട്ടായി ഗണേശന്‍ (48) മരിച്ചു. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ വെള്ളം പൊങ്ങി കടകളിലേക്കും വീടുകളിലേക്കും കയറി. വയനാട്ടില്‍ നാടുകാണിച്ചുരത്തില്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. കൊല്ലം മുതല്‍ കോഴിക്കോട് വരെ ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 



ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയാതെ നല്‍ക്കുമ്പോഴുള്ള പെരുമഴ വീണ്ടും ആശങ്ക തന്നെയാണ്. ചൊവ്വാഴ്ച ജലനിരപ്പ് 2398.08 അടിയിലെത്തിയപ്പോഴാണ് ഷട്ടറുകള്‍ തുറന്നത്. ഇന്നലെ രാത്രി അവസാനം വിവരം ലഭിക്കുമ്പോള്‍ 2398 അടിയാണ് ജലനിരപ്പ്. കുറഞ്ഞത് വെറും 0.08 അടി. ഷട്ടര്‍ വഴി പുറത്തേക്കൊഴുക്കുന്ന ജലത്തേക്കാള്‍ കൂടുതലാണ് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലം. വൃഷ്ടി പ്രദേശത്ത് മഴ തീരെ കുറവായിരുന്നെങ്കിലും 11.726 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ 7.245 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് 24 മണിക്കൂറില്‍ പുറത്തേക്കൊഴുക്കിയത്.

9.9258 ദശലക്ഷം ഘനമീറ്റര്‍ ജലം വൈദ്യുതി ഉത്പാദിപ്പിക്കാനായി കൂടി എടുത്തത് കൊണ്ടാണ് നേരിയ കുറവ് ജലനിരപ്പിലുണ്ടായത്. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ നിര്‍ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ജലനിരപ്പ് 2398.08 അടി പിന്നിട്ട സമയത്ത് ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. രാവിലെ 10.59ന് ആണ് ആദ്യ ഷട്ടര്‍ തുറന്നത്, പിന്നീട് 1.30 മണിക്കൂര്‍ ഇടവേളയില്‍ മറ്റ് രണ്ട് ഷട്ടറുകളും തുറന്നു.

 



മഴ ശക്തമായാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കേണ്ടി വന്നേക്കും. കേന്ദ്രജല കമ്മിഷന്റെ പുതുക്കിയ റൂള്‍ ലെവല്‍ അനുസരിച്ച് ഇന്ന് മുതല്‍ 2399.31 വരെ ജലനിരപ്പുയര്‍ത്താം. എന്നാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് വൃഷ്ടിപ്രദേശത്ത് മഴ കൂടുതല്‍ കനക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് ഇതിലും കൂടുകയും ചെയ്താല്‍ ജലനിരപ്പ് ഇതിലും ഉയരും. അപ്പോള്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയത്തുകയല്ലാതെ മറ്റ് പോംവഴികളില്ലാതെ വരും. ഇത് ഇടുക്കിയെ മാത്രമല്ല എറണാകുളം ജില്ലയേയും ആശങ്കപ്പെടുത്തുന്നുണ്ട്.

ഇന്നലെ വൈകിട്ടോടെ ഇടുക്കിയില്‍ മഴ വീണ്ടും ശക്തമായിട്ടുണ്ട്. തുലാമഴ കൂടി വരാനിരിക്കെ ഇടുക്കിയിലെ ജലനിരപ്പ് കാര്യമായി കുറയാതെ തുടരുന്നത് പെരിയാര്‍ തീരവാസികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ആകെയുള്ള അഞ്ച് ജനറ്റേറുകളില്‍ നാലും പ്രവര്‍ത്തിപ്പിച്ച് കെ.എസ്.ഇ.ബി പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു ജനറേറ്റര്‍ മാസങ്ങളായി തകരാറിലാണ്.

 

ഇന്നലെ മൂലമറ്റം പവര്‍ഹൗസില്‍ 14.859 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 28.512 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളാമണ് ഒഴുകിയെത്തിയത്.'വലിയ തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് കുറയ്ക്കുകയല്ല ലക്ഷ്യം. നിലവിലെ റൂള്‍കര്‍വ് പാലിച്ച് ജലനിരപ്പ് നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഓരോ മണിക്കൂറിലും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (27 minutes ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (40 minutes ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (45 minutes ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (1 hour ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (1 hour ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (2 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (3 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (3 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (3 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (3 hours ago)

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ കത്തി നശിച്ചു  (3 hours ago)

ബിരുദം ഉണ്ടോ ? വിഴിഞ്ഞം സീ പോർട്ടിലും കൊച്ചിൻ പോർട്ടിലും ജോലി ഒഴിവ് ഉടൻ അപേക്ഷിക്കാം  (3 hours ago)

ചരിത്രത്തില്‍ ഇടം പിടിക്കുന്ന പദ്ധതിയാണ് 'അക്ഷരം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'  (3 hours ago)

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം  (4 hours ago)

Malayali Vartha Recommends