Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

സി പി എമ്മില്‍ ചരിത്രത്തിലാദ്യമായി രണ്ടു ചേരി.... മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ സി പി എമ്മിനുള്ളില്‍ എം എല്‍ എ മാര്‍ രണ്ടു ചേരിയിലായി... വിമത നീക്കം ഇങ്ങനെയൊക്കെ...

21 OCTOBER 2021 02:04 PM IST
മലയാളി വാര്‍ത്ത

മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ സി പി എമ്മിനുള്ളില്‍ എം എല്‍ എ മാര്‍ രണ്ടു ചേരിയിലായി. അമ്മാവനും മരുമകനും ചേര്‍ന്ന് നടത്തുന്ന ഒത്തു കളിയില്‍ ഏറെ നാളായി അസ്വസ്ഥരാണ് സി പി എം നേതാക്കള്‍. റിയാസിനെ അനുകൂലിച്ച പിണറായി രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ ഔദ്യോഗിക പ ക്ഷം അവരുടെ ക്ഷമയുടെ നെല്ലി പലക കാണുന്നു.

റിയാസ് കൊച്ചാക്കിയത് സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കളെയും എം എല്‍ എ മാരെയുമാണെന്ന് സി പി എം നേതാക്കള്‍ കരുതുന്നു. സി പി എം നേതാക്കള്‍ കരാറുകാരുമായി ശുപാര്‍ശ പറയാന്‍ നടക്കുന്ന നേതാക്കളാണെന്ന് ഒരു പൊതു ധാരണയുണ്ടാക്കിയാണ് റിയാസ്, വിവാദത്തില്‍ നിന്ന് പിന്‍മാറിയത് . താന്‍ ഒരു അമാനുഷനാണെന്ന് വരുത്തി തീര്‍ക്കാന്‍ റിയാസ് ശ്രമിക്കുന്നതായി പാര്‍ട്ടി നേതാക്കള്‍ കരുതുന്നു. അതിന് മുഖ്യമന്ത്രിയുടെ പിന്തുണ കിട്ടുന്നു. മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധുത്വത്തിന്റെ ഫലമാണ് ഇതെന്ന് സി പി എം നേതാക്കള്‍ കരുതുന്നു.


എം.എല്‍.എമാര്‍ കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാന്‍ വരേണ്ടതില്ലെന്ന് നിയമസഭയില്‍ പ്രസ്താവന നടത്തിയ മന്ത്രി പി.എ മുഹമ്മദ് റിയാസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. റിയാസ് പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ഇക്കാര്യത്തില്‍ ഇപ്പോഴെന്നല്ല നേരത്തെയും സി.പി.എമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. 1996 ല്‍ വൈദ്യുത മന്ത്രിയായി പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. അന്ന് ഒരു എം.എല്‍.എ എന്റെ അടുത്ത് ഒരു കോണ്‍ട്രാക്ടറെയും കൂട്ടി വന്നു. ഇത് നിങ്ങളുടെ പണിയല്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു'- മുഖ്യമന്ത്രി പറഞ്ഞു.

 



മന്ത്രി റിയാസിന്റെ നിലപാടിനെതിരെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് റിയാസിന് പിന്തുണയുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയിരുന്നു. പാര്‍ട്ടി കണ്‍വീനര്‍ എ വിജയരാഘവന്‍ ആണ് റിയാസിന് ആദ്യം പിന്തുണ നല്‍കിയത്. കോടിയേരിയും റിയാസിനെ പിന്തുണച്ച് രംഗത്തുവരുമെന്ന് ഉറപ്പാണ്.
പിണറായിയുടെ ഇടപെടല്‍ തന്നെയാണ് റിയാസിന് പിന്തുണ നല്‍കിയതെന്ന കാര്യം വ്യക്തമാണ്.

 

 



റിയാസിനെ കുറിച്ചു ചോദ്യം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിക്ക് നിശബ്ദത പാലിക്കാമായിരുന്നു എന്ന് കരുതുന്ന മുതിര്‍ന്ന സി പി എം നേതാക്കളുണ്ട്. അത്തരമൊരു പക്വതയാണ് മുഖ്യമന്ത്രി കാണിക്കേണ്ടിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ നിയന്ത്രിക്കാനുള്ള ധൈര്യം ഇവര്‍ക്കാര്‍ക്കുമില്ല. അത് വിരോധമായി മനസ്സില്‍ കൊണ്ടു നടന്ന് തരം കിട്ടുമ്പോള്‍ ഉപദ്രവിക്കാം എന്നതാണ് പാര്‍ ട്ടി നേതാക്കളുടെ ഇപ്പോഴത്തെ നയം.

റിയാസിന് തന്നെയാണ് അദ്ദേഹത്തിന്റെ നടപടികള്‍ വിനയായി തീരാന്‍ സാധ്യത. പിണറായി വിജയന്റെ വ്യക്തിപ്രഭാവം അവസാനിക്കുന്ന നാളില്‍ റിയാസിനെ പാര്‍ട്ടിക്കാര്‍ തന്നെ ചവിട്ടി കൂട്ടും. അതിനുള്ള സാധ്യത ഉണ്ടെന്ന് റിയാസിനറിയാം. അതാണ് റിയാസ് തന്ത്രപൂര്‍വം നീങ്ങുന്നത്. എന്നാല്‍ പ്രായത്തിന്റെ പക്വതയില്ലായ്മയും അമിത ആത്മ വിശ്വാസവുമാണ് റിയാസിനെ വിവാദത്തിലാക്കുന്നത്..

വിവാദമായി തീരുന്ന പ്രസ്താവനകളില്‍ നിന്നും അകന്നു നില്‍ക്കുന്നയാളാണ് റിയാസ്. ഏതായാലും ഇപ്പോഴത്തെ പ്രസ്താവനക്ക് പിന്നില്‍ പിണറായി വിജയന്‍ ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.

 



കോടിയേരി ഇടപെട്ട് ഷംസീറിന്റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പിനെ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് മുറിവിന് പുറമേ തേയ്ക്കുന്ന മരുന്നിന്റെ ഫലം മാത്രമേ നല്‍കുകയുള്ളു. ഷംസീര്‍ ഇപ്പോഴും കോടിയേരിയുടെ ശിഷ്യനാണെന്ന് തീര്‍ത്തും പറയാന്‍ കഴിയില്ല. കോടിയേരിയുടെ പ്രഭാവം അവസാനിച്ചയുടന്‍ ഷംസീറിനും മനംമാറ്റം സംഭവിച്ചിരുന്നു.

 



പരമാവധി നേതാക്കളുടെ സപ്പോര്‍ട്ട് കിട്ടാനാണ് ഷംസീര്‍ ശ്രമിക്കുന്നത്.ജി.സുധാകരനെ പോലുള്ള ഉന്നതന്‍ ഭരിച്ചതു പോലെ പൊതുമരാമത്ത് വകുപ്പിനെ മുന്നോട്ടു കൊണ്ടുപോകാന്‍ റിയാസിന് കഴിയുന്നില്ലെന്ന ആക്ഷേപം പൊതുവേയുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (6 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (6 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (9 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (11 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (11 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (11 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (12 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (12 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends