ആര്യന്റേയും കൂട്ടാളികളുടേയും വാട്‌സ് ആപ്പ് ചാറ്റില്‍ നിന്ന് ലഭിച്ചതു മുഴുവനും ഫുട്‌ബോളിനെ കുറിച്ചുള്ള വിവരങ്ങൾ; ഫുട്‌ബോള്‍ കളിയെ കുറിച്ചല്ലെന്നും വലിയ അളവിലുള്ള മയക്കുമരുന്നിന്റെ കോഡ് ഭാഷയാണെന്നും എന്‍സിബി തലവന്‍ സമീര്‍ വാങ്കഡെ ; നടുക്കുന്ന വെളിപ്പെടുത്തൽ

കുറെ നാളത്തെ ജയിൽവാസത്തിനു ശേഷം സ്വന്തം മകൻ അരികിലേക്ക് എത്തുന്നത് കാത്തിരിക്കുകയായിരുന്നു ഷാരൂഖും കുടുംബവും. എന്നാൽ ഇന്നലെ ഇവരുടെ ഈ പ്രതീക്ഷയ്ക്ക് ഭംഗം സംഭവിച്ചു. ആര്യൻ ഖാൻ വീണ്ടും ജയിലിൽ തന്നെ തുടരേണ്ടി വരും. എന്നാൽ ഇപ്പോഴിതാ ആര്യൻ ഉടനെയൊന്നും ജയിൽ മോചിതനാകില്ലെന്ന സൂചനകളാണ് ഇപ്പോൾ വീണ്ടും വീണ്ടും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.മയക്കുമരുന്ന് കേസില്‍ ആര്യന്റെ കുരുക്ക് വീണ്ടും ശക്തമാകുന്നു .
ഭീഷണികൾ ചുറ്റുമുണ്ടെങ്കിലും സമീര്‍ വാങ്കഡൈ വീണ്ടും തന്റെ കർമ്മം തുടരുകയാണ് . രാജ്യത്തിന്റെ ആപ്ത വാക്യമായ സത്യമേവ ജയതേ അതായത് സത്യം ജയിക്കട്ടെ എന്ന വാക്കുകൾ പറഞ്ഞുകൊണ്ട് പല വന്‍ സ്രാവുകളെയും വിറപ്പിക്കുകയാണ് സമീര്‍ വാങ്കഡെ. മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ വീണ്ടും താരമാകുന്നു .
ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്റേയും കൂട്ടാളികളുടേയും വാട്‌സ് ആപ്പ് ചാറ്റില്‍ നിന്ന് ലഭിച്ചതു മുഴുവനും ഫുട്‌ബോളിനെ കുറിച്ചുള്ള വിവരങ്ങളാണ്. എന്നാല്‍ അത് ഫുട്‌ബോള്‍ കളിയെ കുറിച്ചല്ലെന്നും വലിയ അളവിലുള്ള മയക്കുമരുന്നിന്റെ കോഡ് ഭാഷയാണെന്നും എന്‍സിബി തലവന്‍ സമീര്‍ വാങ്കഡെ അറിയിച്ചു. ബോളിവുഡിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാനാണ് അന്വേഷണത്തെ നയിക്കുന്ന സമീര്‍ വാങ്കഡെയുടെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിലാണ് വാങ്കഡെ താരമായത് . രണ്ട് വര്‍ഷത്തിനിടെ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം 17,000 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഇതുവരെ അറിയാത്ത പല രഹസ്യങ്ങളും പുറത്ത് കൊണ്ടുവന്നിരുന്നു.
വെല്ലുവിളികൾ ഏറെ നിറഞ്ഞു നിൽക്കുകയാണ് വാങ്കഡൈയ്ക്ക് ചുറ്റും. ഇതേ തുടർന്നാണ് അജ്ഞാതര്‍ പിന്തുടരുന്നുവെന്ന പരാതിക്ക് പിന്നാലെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കെഡെയുടെ സുരക്ഷ വര്‍ധിപ്പിക്കുന്ന സാഹചര്യം വരെ ഉണ്ടായി . മുംബൈ പോലീസാണ് എന്‍.സി.ബി. ഉദ്യോഗസ്ഥന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയത്.
സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി സമീര്‍ വാങ്കെഡെ തന്നെയാകും തന്റെ വാഹനം ഓടിക്കുക. മുംബൈയിലെ എന്‍.സി.ബി. ഓഫീസിന് മുന്നില്‍ കൂടുതല്‍ പോലീസുകാരെയും വിന്യസിച്ചു . തന്നെ ചിലര്‍ പിന്തുടരുന്നുണ്ടെന്നും തനിക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ദിവസം മുമ്പായിരുന്നു സമീര്‍ വാങ്കെഡെ ഡി.ജി.പിക്ക് പരാതി നല്‍കിയത്.
ഒഷിവാരയിലെ രണ്ട് പോലീസുകാരാണ് തന്നെ പിന്തുടുരുന്നതെന്നും അമ്മയുടെ ശവകുടീരം സന്ദര്‍ശിക്കാന്‍ പോയസമയത്തും ഇവര്‍ പിന്തുടര്‍ന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. സമീര്‍ വാങ്കെഡെയെ നിരീക്ഷിക്കാനോ പിന്തുടരാനോ പോലീസിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാല്‍സെ പാട്ടീലിന്റെ പ്രതികരിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ റദ്ധാക്കിയിരുന്നു. ആര്യന്റെ നിയമസംഘം ജാമ്യം നിരസിച്ച പ്രത്യേക എന്‍ഡിപിഎസ് കോടതി ഉത്തരവിനെതിരെ ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് . ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത് ലഹരിക്കേസില്‍ ജയിലിലായ മകന്‍ ആര്യനെ കാണാന്‍ ഷാറുഖ് എത്തി . മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഖാൻ കഴിയുന്നത് . ഇന്ന് രാവിലെയാണ് ജയിലിലെത്തി ആര്യനെ കണ്ടത്. ഒക്ടോബര്‍ രണ്ടിന് ആര്യന്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് മകനെ കാണാന്‍ ഷാറുഖ് എത്തുന്നത്.
https://www.facebook.com/Malayalivartha

























