മതസൗഹാര്‍ദ്ദത്തിനുള്ള സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയായി ഒരു വാരിയംകുന്നന്‍ പുരസ്കാരം കൂടി ഏര്‍പ്പെടുത്തണം; പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

സംസ്ഥാന സർക്കാരിന്റെ 'പത്മ' മാതൃകയിൽ സർക്കാർ പുരസ്‌കാരങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പരിഹാസമുന്നയിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. വിവിധ മേഖലകളിൽ മാതൃകാപരമായ സംഭാവനകള്‍ നല്കിയിട്ടുള്ളവര്‍ക്കായി ദേശീയതലത്തില്‍ നല്‍കുന്ന പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന അവാര്‍ഡുകള്‍ ഏർപ്പെടുത്താനാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.
'കേരള ജ്യോതി,' 'കേരള പ്രഭ', 'കേരള ശ്രീ' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരിക്കും സംസ്ഥാന പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഒരു വര്‍ഷത്തില്‍ ഒരാള്‍ക്ക് 'കേരള ജ്യോതി' അവാര്‍ഡ് നല്‍കും. 'കേരള പ്രഭാ' അവാര്‍ഡ് രണ്ട് പേര്‍ക്കും 'കേരള ശ്രീ' അഞ്ച് പേര്‍ക്കും നല്‍കും.
ഇതിനെതിരെ ആയിരുന്നു ശ്രീജിത്ത് പണിക്കർ രംഗത്ത് എത്തിയത്. മതസൗഹാര്‍ദ്ദത്തിനുള്ള സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയായി ഒരു വാരിയംകുന്നന്‍ പുരസ്കാരം കൂടി ഏര്‍പ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രീജിത്ത് പരിഹാസമുന്നയിക്കുകയായിരുന്നു.
'മതസൗഹാര്‍ദ്ദത്തിനുള്ള സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയായി ഒരു വാരിയംകുന്നന്‍ പുരസ്കാരം കൂടി ഏര്‍പ്പെടുത്തണമെന്നാണ് എന്റെയൊരിത്'. എന്നായിരുന്നു ശ്രീജിത്ത് പണിക്കർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
https://www.facebook.com/Malayalivartha

























