Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

സംഗതി നടന്നാല്‍ സൂപ്പര്‍... തര്‍ക്കങ്ങള്‍ക്കിടെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം പദ്ധതിയുമായി കേരളം മുന്നോട്ട്; കേരളത്തിന്റെ പദ്ധതി റിപ്പോര്‍ട്ട് അന്തിമഘട്ടത്തില്‍; 1,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്; സ്റ്റാലിനെ കൂട്ട് പിടിച്ച് തമിഴ്‌നാടിന്റെ എതിര്‍പ്പ് മാറ്റും

26 OCTOBER 2021 11:16 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാര്‍ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും അഭിമാന പ്രശ്‌നമാണ്. പുതിയ ഡാമിനെ തമിഴ്‌നാട് എതിര്‍ക്കുമ്പോള്‍ തന്നെ സ്റ്റാലിന്റെ നിലപാട് അനുകൂലമാക്കാന്‍ കഴിയുമെന്നാണ് കേരളം കരുതുന്നത്. അതിനാല്‍ തന്നെ പുതിയ ഡാം പദ്ധതിയുമായി കേരളം മുന്നോട്ട് പോകുകയാണ്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുളള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നതിന്റെ നടപടികള്‍ അന്തിമഘട്ടത്തിലാണ്. പുതിയ ഡിപിആര്‍ ഡിസംബറില്‍ സര്‍ക്കാരിന്റെയും കേന്ദ്ര ജല കമ്മിഷന്റെയും അംഗീകാരത്തിനായി കേരളം സമര്‍പ്പിക്കും. 1,500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

പുതിയ ഡാം നിര്‍മിക്കുന്നതു സംബന്ധിച്ച് പരിശോധനയുമായി മുന്നോട്ടു പോകാമെന്നു സുപ്രീംകോടതി അനുമതി നല്‍കിയതോടെയാണ് കേരളം ഡിപിആര്‍ തയാറാക്കല്‍ തുടങ്ങിയത്. നേരത്തെ തയാറാക്കിയ രൂപകല്‍പന (ഡിസൈന്‍) പൂര്‍ണമായി മാറ്റും. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംസ്ഥാന ജലവിഭവ വകുപ്പിനു കീഴിലെ ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച് ബോര്‍ഡ് (ഐഡിആര്‍ബി) വിഭാഗമാണ്.

കേന്ദ്ര ജല കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഡിപിആര്‍ തയാറാക്കുന്നത്. പുതിയ അണക്കെട്ടിന് തമിഴ്‌നാട് വര്‍ഷങ്ങളായി തടസ്സം നില്‍ക്കുകയാണ്. കേരളം 2011ല്‍ ഡിപിആര്‍ തയാറാക്കിയെങ്കിലും തമിഴ്‌നാടിന്റെ എതിര്‍പ്പിനെ തുടര്‍ന്നു നിര്‍മാണ നടപടികള്‍ തുടക്കത്തിലേ മുടങ്ങി. പുതിയ അണക്കെട്ടു വേണ്ടെന്നും നിലവിലുള്ളത് ബലപ്പെടുത്തിയാല്‍ മതിയെന്നുമുള്ള കടുത്ത നിലപാടിലാണ് തമിഴ്‌നാട്.

600 കോടി ചെലവില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുന്നതിനാണ് 10 വര്‍ഷം മുന്‍പു ഡിപിആര്‍ തയാറാക്കിയത്. 4 വര്‍ഷത്തിനുള്ളില്‍ അണക്കെട്ടു നിര്‍മിക്കാനാകും എന്നായിരുന്നു ശുപാര്‍ശ. മണ്ണു പരിശോധനയും മറ്റും കേരളം സമയബന്ധിതമായി പൂര്‍ത്തിയാക്കി. തമിഴ്‌നാട് എതിര്‍പ്പുമായി സുപ്രീംകോടതിയെ സമീപിച്ചതോടെ നിര്‍മാണം തടസ്സപ്പെട്ടു.

തമിഴ്‌നാടിന്റെ അനുമതിയോടെ മുല്ലപ്പെരിയാറില്‍ കേരളത്തിനു പുതിയ അണക്കെട്ടു നിര്‍മിക്കാമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചെങ്കിലും തമിഴ്‌നാട് അനുമതി നല്‍കിയിട്ടില്ല. അതേസമയം, ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പുതിയ ഡാം നടപടികളുമായി മുന്നോട്ടുപോകാനാണ് കേരളത്തിന്റെ തീരുമാനം.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് എത്രവരെയാകാമെന്ന കാര്യത്തില്‍ മേല്‍നോട്ട സമിതി നാളെയ്ക്കകം അഭിപ്രായം അറിയിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. ജലനിരപ്പ് എത്രവേണമെന്നതാണു കോടതിക്കു മുന്നിലുള്ള അടിയന്തര വിഷയം. കക്ഷികളുടെ ആശങ്കകള്‍ മനസ്സിലാക്കണം. ഡാം സുരക്ഷ സംബന്ധിച്ച് മേല്‍നോട്ട സമിതിയാണു തീരുമാനം എടുക്കേണ്ടത് എന്ന് ജഡ്ജിമാരായ എ.എം.ഖാന്‍വില്‍ക്കര്‍, സി.ടി.രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

 



കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികളും കേന്ദ്ര ജലകമ്മിഷന്‍ പ്രതിനിധിയും ഉള്‍പ്പെടുന്നതാണ് മൂന്നംഗ മേല്‍നോട്ട സമിതി. ജലനിരപ്പ് സംബന്ധിച്ച് ഇവരില്‍ നിന്ന് മറുപടി ലഭ്യമാക്കാന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോടു കോടതി നിര്‍ദേശിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

അതേസമയം മുല്ലപ്പെരിയാറില്‍ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഓണ്‍ലൈനില്‍ അടിയന്തര യോഗം ചേരുമെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. തമിഴ്‌നാടിന്റെ പ്രതിനിധികളും പങ്കെടുക്കും. അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാന്‍ തമിഴ്‌നാട് തയാറാകുമെന്നാണു പ്രതീക്ഷ. തമിഴ്‌നാട് കൂടുതല്‍ വെള്ളം എടുക്കുന്നുണ്ട്. ആശങ്ക പരത്തേണ്ട കാര്യങ്ങള്‍ ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (13 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (13 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (15 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (15 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (17 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (17 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (17 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (17 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (17 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (18 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (18 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (18 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (19 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (20 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (20 hours ago)

Malayali Vartha Recommends