പാർട്ടിയുടെ പേര് പറഞ്ഞ് അച്ഛൻ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തത് ശരിയായില്ല ; കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ പിതാവും പേരൂർക്കട സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എസ് ജയചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി മകൾ അനുപമ

കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിൽ ഉരുകുന്ന അനുപമ ഒടുവിൽ അച്ഛന് നേരെ തിരിഞ്ഞിരിക്കുന്നു. കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ പിതാവും പേരൂർക്കട സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എസ് ജയചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന മകൾ അനുപമ ആവശ്യപ്പെട്ടിരിക്കുകയാണ്.
പാർട്ടിയുടെ പേര് പറഞ്ഞ് അച്ഛൻ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തത് ശരിയായില്ല എന്നാണ് അനുപമ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെയും ഷിജുഖാനെതിരേ നടപടി വേണമെന്ന് താൻ ആവശ്യപ്പെട്ടത് ഇതേ കാരണത്താലാണെന്നും അനുപമ വെളിപ്പെടുത്തി.
പാർട്ടി ഭാരവാഹിത്വം അച്ഛൻ ഇപ്പോഴും വഹിക്കുന്നുണ്ട്. കാര്യങ്ങൾ ഇത്രത്തോളമായിട്ടും അച്ഛനോട് പാർട്ടി ഇപ്പോഴും വിശദീകരണം ചോദിച്ചിട്ടില്ല. നടപടി സ്വീകരിക്കാത്തതിലും അതൃപ്തി പ്രകടിപ്പിരിക്കുകയാണ് അനുപമ . വിഷയത്തിൽ തനിക്ക് പിന്തുണ നൽകേണ്ട സമയത്ത് പാർട്ടി അതുതന്നിട്ടില്ല. ഇപ്പോൾ നൽകിയ വാക്കാലുള്ള പിന്തുണ ചെയ്തുകാണിച്ചാൽ മാത്രമേ വിശ്വസമാകുകയുള്ളൂവെന്നും അനുപമ പറഞ്ഞു.
എന്നാൽ , ഒരുവശത്ത് പാർട്ടി പിന്തുണ നൽകുമ്പോൾ മറ്റൊരു വശത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ചില പാർട്ടി പ്രവർത്തകർ തന്നെയാണ് സൈബർ ആക്രമണം നടത്തുന്നതെന്നും അനുപമ വേദനയോടെ പറയുകയാണ്. ഇത്തരം പ്രചാരണങ്ങളിൽ തനിക്ക് സങ്കടമുണ്ടെന്ന് അനുപമ പറഞ്ഞു . പാർട്ടിയുടെ പേജിൽനിന്നുതന്നെ സൈബർ ആക്രമണം വരുമ്പോൾ അതിന് തടയിടാൻ നേതൃത്വത്തിന് സാധിക്കില്ലേയെന്നും അനുപമ ചോദ്യം ഉന്നയിച്ചു .
അച്ഛൻ തന്നെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഒരിക്കലും പറയില്ല. എന്നാൽ തന്റെ ജീവനെ തന്നെ അപായപ്പെടുന്ന തരത്തിലേക്ക് അതുപോയി എന്നും അനുപമ വെളിപ്പെടുത്തി. സ്വന്തം കുഞ്ഞിനെ വേണമെന്ന് പറയുമ്പോൾ കുട്ടിയെ പിടിച്ചുമാറ്റിയിട്ടല്ല മകളെ സംരക്ഷിക്കേണ്ടത്. കുഞ്ഞിനെ മാറ്റുന്ന സന്ദർഭത്തിൽ താൻ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിട്ടുണ്ടെന്നും അനുപമ പറഞ്ഞു . ഇക്കാര്യം അച്ഛനറിയാം.
ശിശുക്ഷേമ സമിതിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്നതല്ല മാറ്റിനിർത്തൽ. സുരക്ഷിതമായി മാറ്റിനിർത്തിയിരുന്നുവെങ്കിൽ ഇപ്പോഴും മാതാപിതാക്കളെ ഇഷ്ടപ്പെടുമായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ചേച്ചിയുടെ കല്യാണം വരെ മാറ്റിനിർത്തുകയാണെന്നും അതിനുശേഷം കുഞ്ഞിനെ തിരിച്ചുതരുമെന്നും പറഞ്ഞാണ് കുഞ്ഞിനെ കൊണ്ടുപോയത്. താത്കാലിക സംരക്ഷണം എന്നപേരിൽ കൊണ്ടുപോയി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു .
ഇക്കാര്യമാണ് തന്റെ പരാതിയിലുമുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . പരാതി നൽകുമ്പോഴെങ്കിലും കുഞ്ഞിനെ നൽകിയത് അമ്മത്തൊട്ടിലിലാണെന്ന് മാതാപിതാക്കൾക്ക് തന്നോട് പറയാമായിരുന്നുവെന്നും അനുപമ വെളിപ്പെടുത്തി. എന്തായാലും ഇപ്പോൾ ഈ കടുത്ത വേദനയിൽ അച്ഛനെതിരെ തിരിഞ്ഞിരിക്കുകയാണ് അനുപമ. പാർട്ടി ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ കുടുംബത്തെ വലിയൊരു അപമാനത്തിൽ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും അനുപമയുടെ അച്ഛൻ ജയചന്ദ്രൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ സമ്മതത്തോടെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അംഗവുമായ എസ്. ജയചന്ദ്രൻ.
'നിങ്ങൾക്ക് രണ്ട് പെൺകുട്ടികളുണ്ടെന്നും ഇതിൽ ഇളയകുട്ടി ഒരാളുമായി പ്രണയത്തിലാണെന്നും സങ്കൽപ്പിക്കുക. കരുതലും സ്നേഹവുമുള്ള ഒരച്ഛൻ മകൾ പ്രണയിക്കുന്ന ആളുടെ പശ്ചാത്തല വിവരങ്ങൾ അന്വേഷിക്കും. മകളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ എല്ലാ അച്ഛൻമാരും ആ ബന്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുകയെന്നും അനുപമയുടെ അച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നു.
അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. അജിത്ത് വിവാഹിതനായിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകർത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു.
ഇക്കാര്യങ്ങളെല്ലാം മകളെ അറിയിച്ചതാണ്. എന്നാൽ അവൾ അതൊന്നും കേൾക്കാൻ തയ്യറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങൾക്ക് മുമ്പാണ് അനുപമ ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്'.ഇക്കാര്യം അറിഞ്ഞിരുന്നെങ്കിൽ മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു എന്ന് അച്ഛൻ വേദനയോടെ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























