കരുണക്കുഞ്ഞമ്മയുടെ കുണ്ടറ വിളംബരം;എത്ര ഭംഗിയായാണ് കരുണക്കുഞ്ഞമ്മ പ്രസംഗിക്കുന്നത്;ഇത്ര ജ്ഞാനമുള്ളയാളെ എന്തുകൊണ്ട് സുപ്രധാന നയതന്ത്ര പദവികളിലേക്ക് പരിഗണിക്കുന്നില്ല?ചങ്കിലെ ചൈന 270 കോടി ഡോസ് വാക്സീൻ കൊടുത്തെന്നാണ് കരുണക്കുഞ്ഞമ്മയുടെ കുണ്ടറ വിളംബരം;പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
കരുണക്കുഞ്ഞമ്മയുടെ കുണ്ടറ വിളംബരം. എത്ര ഭംഗിയായാണ് കരുണക്കുഞ്ഞമ്മ പ്രസംഗിക്കുന്നത്. ഇത്ര ജ്ഞാനമുള്ളയാളെ എന്തുകൊണ്ട് സുപ്രധാന നയതന്ത്ര പദവികളിലേക്ക് പരിഗണിക്കുന്നില്ല? ചങ്കിലെ ചൈന 270 കോടി ഡോസ് വാക്സീൻ കൊടുത്തെന്നാണ് കരുണക്കുഞ്ഞമ്മയുടെ കുണ്ടറ വിളംബരം. 92% പേർക്ക് ഒരു ഡോസും 76% പേർക്ക് രണ്ടു ഡോസും കൊടുത്തത്രേ. എങ്കിൽപോലും 235 കോടി ഡോസ് മതിയാകും. 11 വയസ്സിൽ താഴെയുള്ളവർക്ക് വാക്സീൻ കൊടുത്തു തുടങ്ങുന്നതേയുള്ളൂ താനും.
സത്യത്തിൽ ലവന്മാർ നൽകിയത് ഏതാണ്ട് 224 കോടി ഡോസ് ആണെങ്കിലും, ബാക്കി 46 കോടി എവിടെനിന്നു വന്നെന്ന് അറിയില്ലെങ്കിലും, നമ്മുടെ ഭാഷ അറിയില്ലെങ്കിലും ചീനച്ചട്ടി പ്രസിഡന്റ് പിൺ-ബിജ്-യെൻ പോലും ആദരവാൽ ആദരവോടെ എണീറ്റുനിന്ന് കയ്യടിച്ചുപോകും. വിജ്ഞാന ഭണ്ഡാരമായ കരുണക്കുഞ്ഞമ്മയെ മിനിമം ചൈനയിലെ ക്യൂബളത്തിന്റെ സ്ഥാനപതിയെങ്കിലും ആക്കണമെന്നാണ് എനിക്ക് ആദ്യം തോന്നിയത്.
എന്നാൽ കരുണക്കുഞ്ഞമ്മ എന്നെ ഞെട്ടിക്കാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഒരുതുള്ളി രക്തം പോലും പൊടിയാതെയാണ് ബിസ്മയം ടീം അഫ്ഗാനിൽ ഭരണം പിടിച്ചതെന്നു കേട്ടപ്പോൾ എനിക്ക് കുളിരുകോരി. ഒരു ബെടിപോലും ഉതിർക്കാതെ അധികാരം പിടിച്ച ബിസ്മയത്തിന്റെ ബീരസാഹസത്തെ കുറിച്ച് ബികാരബായ്പ്പോടെ കരുണക്കുഞ്ഞമ്മ തള്ളിമറിക്കുന്നതു ക്യേട്ടാൽ ക്യാബൂളിൽ നിന്ന് ജീവനും കയ്യിൽ പിടിച്ച് രായ്ക്കുരാമാനം മുങ്ങിയ മുൻ പ്രസിഡന്റ് കുമാർ കുബേര വരെ ആദരവാൽ ആദരവോടെ എണീറ്റുനിന്നു കയ്യടിച്ചുപോകും. ആളെ അഫ്ഗാനിലെ ചൈനയുടെ സ്ഥാനപതി ആക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് എന്റെയൊരിത്.
https://www.facebook.com/Malayalivartha